സങ്കീർത്തനം 136:1-26

  • യഹോവയുടെ അചഞ്ചലസ്‌നേഹം എന്നും നിലനിൽക്കുന്നു

    • ആകാശവും ഭൂമിയും വിദഗ്‌ധമായി ഉണ്ടാക്കി (5, 6)

    • ഫറവോൻ ചെങ്കടലിൽ മുങ്ങിമരിച്ചു (15)

    • വിഷാദിച്ചിരിക്കുന്നവരെ ദൈവം ഓർക്കുന്നു (23)

    • ജീവനുള്ളവയ്‌ക്കെല്ലാം ഭക്ഷണം (25)

136  യഹോവയോടു നന്ദി പറയുവിൻ; ദൈവം നല്ലവനല്ലോ;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നും നിലനിൽക്കുന്നത്‌.+   ദൈവാധിദൈവത്തിനു നന്ദി പറയുവിൻ;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌.   കർത്താധികർത്താവിനു നന്ദി പറയുവിൻ;ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌.   ദൈവം മാത്രമല്ലോ മഹാത്ഭുതങ്ങൾ ചെയ്യുന്നത്‌;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌.+   ദൈവം വിദഗ്‌ധമായി* ആകാശം ഉണ്ടാക്കി;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌.   ദൈവം വെള്ളത്തിനു മീതെ ഭൂമിയെ വിരിച്ചു;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌.   ദൈവം വലിയ വെളിച്ചങ്ങൾ ഉണ്ടാക്കി;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌.   അതെ, പകലിനെ വാഴാൻ സൂര്യനെ ഉണ്ടാക്കി;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌.   രാത്രിയെ വാഴാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കി;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 10  ഈജിപ്‌തിലെ മൂത്ത ആൺമക്കളെ ദൈവം സംഹരിച്ചു;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 11  അവരുടെ ഇടയിൽനിന്ന്‌ ഇസ്രായേലിനെ പുറത്ത്‌ കൊണ്ടുവന്നു;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 12  കൈക്കരുത്തുകൊണ്ടും+ നീട്ടിയ കരംകൊണ്ടും അവരെ വിടുവിച്ചു;ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 13  ദൈവം ചെങ്കടൽ രണ്ടായി വിഭജിച്ചു;*+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 14  ഇസ്രായേൽ അതിനു നടുവിലൂടെ കടന്നുപോകാൻ ഇടയാക്കി;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 15  ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ കുടഞ്ഞിട്ടു;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 16  വിജനഭൂമിയിലൂടെ തന്റെ ജനത്തെ നയിച്ചു;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 17  മഹാരാജാക്കന്മാരെ സംഹരിച്ചു;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 18  ശക്തരായ രാജാക്കന്മാരെ നിഗ്രഹിച്ചു;ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 19  അതെ, അമോര്യരാജാവായ സീഹോനെ+ ദൈവം വധിച്ചു;ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 20  ബാശാൻരാജാവായ ഓഗിനെ+ വകവരുത്തി;ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 21  ദൈവം അവരുടെ നാട്‌ ഇസ്രായേലിന്‌ അവകാശമായി കൊടുത്തു;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 22  അതെ, തന്റെ ദാസനായ ഇസ്രായേലിന്‌ അവകാശദേശമായി കൊടുത്തു;ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 23  വിഷാദിച്ചിരുന്ന നമ്മെ ദൈവം ഓർത്തു;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌.+ 24  ശത്രുക്കളിൽനിന്ന്‌ ദൈവം നമ്മെ വീണ്ടുംവീണ്ടും വിടുവിച്ചു;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 25  ജീവനുള്ളവയ്‌ക്കെല്ലാം ദൈവം ഭക്ഷണം നൽകുന്നു;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌. 26  സ്വർഗങ്ങളുടെ ദൈവത്തിനു നന്ദി പറയുവിൻ;ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നെന്നുമുള്ളത്‌.

അടിക്കുറിപ്പുകള്‍

അഥവാ “ജ്ഞാനത്തോടെ.”
അക്ഷ. “ചെങ്കടലിനെ കഷണങ്ങളാക്കി.”