സങ്കീർത്തനം 138:1-8

  • ഉന്നതനെങ്കിലും ദൈവം കരുതലുള്ളവൻ

    • ‘അങ്ങ്‌ എന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരമേകി’ (3)

    • ‘അപകടങ്ങൾക്കു നടുവിലും അങ്ങ്‌ എന്നെ സംരക്ഷിക്കും’ (7)

ദാവീദിന്റേത്‌. 138  ഞാൻ മുഴുഹൃദയാ അങ്ങയെ സ്‌തുതിക്കും.+ മറ്റു ദൈവങ്ങളുടെ മുന്നിൽവെച്ച്‌ഞാൻ സ്‌തുതി പാടും.*   അങ്ങയുടെ അചഞ്ചലസ്‌നേഹവും വിശ്വസ്‌തതയും നിമിത്തം ഞാൻ തിരുനാമം സ്‌തുതിക്കും;+അങ്ങയുടെ വിശുദ്ധമായ ആലയത്തിനു* നേരെ ഞാൻ കുമ്പിടും;+ അങ്ങയുടെ മൊഴികളും നാമവും മറ്റ്‌ എന്തിനെക്കാളും അങ്ങ്‌ മഹിമപ്പെടുത്തിയിരിക്കുന്നല്ലോ.*   ഞാൻ വിളിച്ച നാളിൽ അങ്ങ്‌ എനിക്ക്‌ ഉത്തരമേകി;+അങ്ങ്‌ എന്നെ ധൈര്യപ്പെടുത്തി; എനിക്കു ശക്തി പകർന്നു.+   യഹോവേ, അങ്ങയുടെ വാഗ്‌ദാനങ്ങൾ കേട്ടിട്ട്‌ഭൂമിയിലെ സകല രാജാക്കന്മാരും അങ്ങയെ സ്‌തുതിക്കും.+   അവർ യഹോവയുടെ വഴികളെക്കുറിച്ച്‌ പാടും;യഹോവയുടെ മഹത്ത്വം വലുതല്ലോ.+   യഹോവ ഉന്നതനെങ്കിലും താഴ്‌മയുള്ളവരെ ശ്രദ്ധിക്കുന്നു;+പക്ഷേ അഹങ്കാരികളോട്‌ അകലം പാലിക്കുന്നു.+   അപകടങ്ങൾ നിറഞ്ഞ വഴിയേ നടന്നാലും അങ്ങ്‌ എന്നെ ജീവനോടെ സംരക്ഷിക്കും;+ എന്റെ ശത്രുക്കളുടെ കോപത്തിനു നേരെ അങ്ങ്‌ കൈ നീട്ടുന്നു;അങ്ങയുടെ വലങ്കൈ എന്നെ രക്ഷിക്കും.   എന്നെക്കുറിച്ചുള്ള ഉദ്ദേശ്യമെല്ലാം യഹോവ നിറവേറ്റും. യഹോവേ, അങ്ങയുടെ അചഞ്ചലസ്‌നേഹം എന്നും നിലനിൽക്കുന്നത്‌;+അങ്ങയുടെ കൈകളുടെ പ്രവൃത്തികളെ ഉപേക്ഷിച്ചുകളയരുതേ.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “മറ്റു ദൈവങ്ങളെ വെല്ലുവിളിച്ച്‌ ഞാൻ അങ്ങയ്‌ക്കു സംഗീതം ഉതിർക്കും.”
അഥവാ “വിശുദ്ധമന്ദിരത്തിന്‌.”
മറ്റൊരു സാധ്യത “അങ്ങ്‌ അങ്ങയുടെ മൊഴികളെ അങ്ങയുടെ നാമത്തെക്കാളും മഹിമപ്പെടുത്തിയിരിക്കുന്നല്ലോ.”