സങ്കീർത്തനം 139:1-24

  • ദൈവത്തിനു തന്റെ ദാസരെ നന്നായി അറിയാം

    • ദൈവത്തിന്റെ ആത്മാവിൽനിന്ന്‌ ഓടിമറയാനാകില്ല (7)

    • “അതിശയകരമായി എന്നെ ഉണ്ടാക്കി” (14)

    • ‘ഞാൻ ഭ്രൂണമായിരുന്നപ്പോൾ അങ്ങ്‌ എന്നെ കണ്ടു’ (16)

    • “നിത്യതയുടെ പാതയിൽ എന്നെ നയിക്കേണമേ” (24)

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 139  യഹോവേ, അങ്ങ്‌ എന്നെ സൂക്ഷ്‌മമായി പരിശോധിച്ചിരിക്കുന്നു; അങ്ങ്‌ എന്നെ അറിയുന്നല്ലോ.+   ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അങ്ങ്‌ അറിയുന്നു.+ ദൂരത്തുനിന്ന്‌ എന്റെ ചിന്തകൾ മനസ്സിലാക്കുന്നു.+   എന്റെ നടപ്പും കിടപ്പും അങ്ങ്‌ നിരീക്ഷിക്കുന്നു;*എന്റെ എല്ലാ വഴികളും അങ്ങയ്‌ക്കു സുപരിചിതമാണ്‌.+   യഹോവേ, പറയാൻ ഞാൻ നാക്കെടുത്തില്ല,അതിനു മുമ്പേ അങ്ങ്‌ അതു മുഴുവൻ അറിയുന്നല്ലോ.+   എന്റെ മുന്നിലും പിന്നിലും അങ്ങുണ്ട്‌. അങ്ങ്‌ എന്നെ വലയം ചെയ്യുന്നു.അങ്ങയുടെ കൈ എന്റെ മേൽ വെക്കുന്നു.   അത്തരം അറിവ്‌ എന്റെ ഗ്രഹണശക്തിക്ക്‌ അതീതം.* എനിക്ക്‌ എത്തിപ്പിടിക്കാനാകാത്തത്ര ഉയരത്തിലാണ്‌ അത്‌.*+   അങ്ങയുടെ ആത്മാവിൽനിന്ന്‌ എനിക്ക്‌ എങ്ങോട്ട്‌ ഓടിമറയാനാകും?അങ്ങയുടെ കൺവെട്ടത്തുനിന്ന്‌ എവിടേക്ക്‌ ഓടിയകലാനാകും?+   ഞാൻ സ്വർഗത്തിലേക്കു കയറിയാൽ അങ്ങ്‌ അവിടെയുണ്ടാകും;ശവക്കുഴിയിൽ* കിടക്ക വിരിച്ചാൽ അവിടെയും അങ്ങുണ്ടാകും.+   ഏറ്റവും അകലെയുള്ള കടൽത്തീരത്ത്‌ കഴിയാൻപുലരിയുടെ ചിറക്‌ അണിഞ്ഞ്‌ ഞാൻ പറന്നകന്നാൽ 10  അവിടെയും അങ്ങയുടെ കൈകൾ എന്നെ നയിക്കും,അങ്ങയുടെ വലങ്കൈ എന്നെ താങ്ങും.+ 11  “ഇരുൾ എന്നെ മൂടിക്കളയുമല്ലോ!” എന്നു ഞാൻ പറഞ്ഞാൽ എനിക്കു ചുറ്റുമുള്ള ഇരുൾ വെളിച്ചമായി മാറും. 12  കൂരിരുൾപ്പോലും അങ്ങയ്‌ക്ക്‌ ഒരു ഇരുട്ടല്ല;പകരം, രാത്രി പകൽപോലെ പ്രകാശിക്കും;+ഇരുളോ അങ്ങയ്‌ക്കു വെളിച്ചംപോലെ.+ 13  അങ്ങാണല്ലോ എന്റെ വൃക്കകൾ നിർമിച്ചത്‌;അമ്മയുടെ ഗർഭപാത്രത്തിൽ അങ്ങ്‌ എന്നെ മറച്ചുവെച്ചു.*+ 14  ഭയാദരവ്‌ തോന്നുംവിധം അതിശയകരമായി എന്നെ ഉണ്ടാക്കിയതിനാൽ+ ഞാൻ അങ്ങയെ സ്‌തുതിക്കുന്നു. അങ്ങയുടെ പ്രവൃത്തികൾ അത്ഭുതാവഹം;+ഇക്കാര്യം എനിക്കു നന്നായി അറിയാം. 15  രഹസ്യത്തിൽ എന്നെ ഉണ്ടാക്കിയപ്പോൾ,ഭൂമിയുടെ ആഴങ്ങളിൽ എന്നെ നെയ്‌തെടുത്തപ്പോൾ,+എന്റെ അസ്ഥികൾ അങ്ങയ്‌ക്കു മറഞ്ഞിരുന്നില്ല. 16  ഞാൻ വെറുമൊരു ഭ്രൂണമായിരുന്നപ്പോൾ അങ്ങയുടെ കണ്ണുകൾ എന്നെ കണ്ടു;അതിന്റെ ഭാഗങ്ങളെല്ലാം—അവയിൽ ഒന്നുപോലും ഉണ്ടാകുന്നതിനു മുമ്പേഅവ രൂപംകൊള്ളുന്ന ദിവസങ്ങൾപോലും—അങ്ങയുടെ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരുന്നു. 17  അതുകൊണ്ട്‌, അങ്ങയുടെ ചിന്തകൾ എനിക്ക്‌ എത്രയോ അമൂല്യം!+ ദൈവമേ, അവയുടെ ആകത്തുക എത്ര വലുത്‌!+ 18  എണ്ണാൻ നോക്കിയാൽ അവ മണൽത്തരികളെക്കാൾ അധികം!+ ഞാൻ ഉണരുമ്പോഴും അങ്ങയുടെകൂടെത്തന്നെ.*+ 19  ദൈവമേ, അങ്ങ്‌ ദുഷ്ടന്മാരെ നിഗ്രഹിച്ചിരുന്നെങ്കിൽ!+ അപ്പോൾ, അക്രമാസക്തർ* എന്നെ വിട്ടകന്നേനേ; 20  അവർ അങ്ങയ്‌ക്കെതിരെ ദുഷ്ടലാക്കോടെ കാര്യങ്ങൾ പറയുന്നവർ;തിരുനാമം വിലയില്ലാത്ത വിധം ഉപയോഗിക്കുന്ന അവർ അങ്ങയുടെ ശത്രുക്കളല്ലോ.+ 21  യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കുന്നില്ലേ?+അങ്ങയെ ധിക്കരിക്കുന്നവരെ എനിക്ക്‌ അറപ്പല്ലേ?+ 22  എനിക്ക്‌ അവരോടു വെറുപ്പു മാത്രമേ ഉള്ളൂ;+അവർ എന്റെ യഥാർഥശത്രുക്കളായി മാറിയിരിക്കുന്നു. 23  ദൈവമേ, എന്നെ സൂക്ഷ്‌മമായി പരിശോധിച്ച്‌ എന്റെ മനസ്സ്‌ അറിയേണമേ.+ എന്നെ പരിശോധിച്ച്‌ എന്റെ ഉത്‌കണ്‌ഠകൾ മനസ്സിലാക്കേണമേ.+ 24  എന്നിൽ ഹാനികരമായ ഏതെങ്കിലും സ്വഭാവരീതികളുണ്ടോ എന്നു നോക്കേണമേ;+നിത്യതയുടെ പാതയിൽ എന്നെ നയിക്കേണമേ.+

അടിക്കുറിപ്പുകള്‍

അക്ഷ. “അളക്കുന്നു.”
അഥവാ “അത്‌ എനിക്കു മനസ്സിലാകുന്നതിനും അപ്പുറമാണ്‌.”
അഥവാ “അത്‌ എനിക്ക്‌ അത്യത്ഭുതം!”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “അങ്ങ്‌ എന്നെ നെയ്‌തെടുത്തു.”
മറ്റൊരു സാധ്യത “ഉണരുമ്പോഴും അവ എണ്ണുകയായിരിക്കും.”
അഥവാ “രക്തം ചൊരിഞ്ഞ്‌ കുറ്റക്കാരായവർ.”