സങ്കീർത്തനം 14:1-7

  • വിഡ്‌ഢിയെ വർണിക്കുന്നു

    • “യഹോവ ഇല്ല” (1)

    • “നല്ലതു ചെയ്യുന്ന ആരുമില്ല” (3)

സംഗീതസംഘനായകന്‌; ദാവീദിന്റേത്‌. 14  “യഹോവ ഇല്ല”+ എന്നു വിഡ്‌ഢി ഹൃദയത്തിൽ പറയുന്നു. അവരുടെ പ്രവൃത്തികൾ ദുഷിച്ചത്‌. അവരുടെ ഇടപെടലുകൾ അറപ്പുളവാക്കുന്നത്‌.നല്ലതു ചെയ്യുന്ന ആരുമില്ല.+   ആർക്കെങ്കിലും ഉൾക്കാഴ്‌ചയുണ്ടോ എന്നു കാണാൻ,ആരെങ്കിലും യഹോവയെ അന്വേഷിക്കുന്നുണ്ടോ എന്ന്‌ അറിയാൻ,യഹോവ സ്വർഗത്തിൽനിന്ന്‌ മനുഷ്യമക്കളെ നോക്കുന്നു.+   അവരെല്ലാം വഴിതെറ്റിപ്പോയിരിക്കുന്നു.+എല്ലാവരും ഒരുപോലെ ദുഷിച്ചവർ. നല്ലതു ചെയ്യുന്ന ആരുമില്ല,ഒരാൾപ്പോലുമില്ല.   ദുഷ്‌പ്രവൃത്തിക്കാർക്കൊന്നും ഒരു ബോധവുമില്ലേ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു. അവർ യഹോവയെ വിളിക്കുന്നില്ല.   പക്ഷേ യഹോവ നീതിമാന്മാരുടെകൂടെയായതിനാൽ*ആ ദുഷ്‌പ്രവൃത്തിക്കാരിൽ ഉഗ്രഭയം നിറയും.+   ദുഷ്‌പ്രവൃത്തിക്കാരേ, നിങ്ങൾ എളിയവന്റെ പദ്ധതികൾ തകർക്കാൻ നോക്കുന്നു.എന്നാൽ, യഹോവയാണ്‌ എളിയവന്റെ അഭയം.+   ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്ന്‌ വന്നിരുന്നെങ്കിൽ!+ ബന്ദികളായി കൊണ്ടുപോയ തന്റെ ജനത്തെ യഹോവ തിരികെ കൊണ്ടുവരുമ്പോൾയാക്കോബ്‌ സന്തോഷിക്കട്ടെ, ഇസ്രായേൽ ആനന്ദിക്കട്ടെ.

അടിക്കുറിപ്പുകള്‍

അക്ഷ. “നീതിമാന്മാരുടെ തലമുറയ്‌ക്കൊപ്പമായതിനാൽ.”