സങ്കീർത്തനം 140:1-13

  • യഹോവ ശക്തനായ രക്ഷകൻ

    • ദുഷ്ടന്മാർ സർപ്പത്തെപ്പോലെ (3)

    • അക്രമാസക്തർ വീഴും (11)

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 140  യഹോവേ, ദുഷ്ടന്മാരിൽനിന്ന്‌ എന്നെ മോചിപ്പിക്കേണമേ;അക്രമാസക്തരിൽനിന്ന്‌ എന്നെ സംരക്ഷിക്കേണമേ.+   അവർ ഹൃദയത്തിൽ കുടിലപദ്ധതികൾ മനയുന്നു,+ദിവസം മുഴുവനും കലഹം ഇളക്കിവിടുന്നു.   അവർ അവരുടെ നാവ്‌ സർപ്പത്തിന്റേതുപോലെ മൂർച്ചയുള്ളതാക്കുന്നു;+അവരുടെ വായിൽ അണലിവിഷമുണ്ട്‌.+ (സേലാ)   യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന്‌ എന്നെ സംരക്ഷിക്കേണമേ;+എന്നെ മറിച്ചിടാൻ കുതന്ത്രം ഒരുക്കുന്നഅക്രമാസക്തരിൽനിന്ന്‌ എന്നെ കാക്കേണമേ.   ധാർഷ്ട്യമുള്ളവർ എനിക്കായി ഒരു കെണി മറച്ചുവെക്കുന്നു;അവർ വഴിയരികെ കയറുകൊണ്ട്‌ വല വിരിക്കുന്നു;+ എനിക്കായി അവർ കുടുക്കു വെക്കുന്നു.+ (സേലാ)   ഞാൻ യഹോവയോടു പറയുന്നു: “അങ്ങ്‌ എന്റെ ദൈവം. യഹോവേ, സഹായത്തിനായുള്ള എന്റെ യാചനകൾ കേൾക്കേണമേ.”+   പരമാധികാരിയാം യഹോവേ, എന്റെ ശക്തനായ രക്ഷകാ,യുദ്ധദിവസത്തിൽ അങ്ങ്‌ എന്റെ തലയ്‌ക്കു സംരക്ഷണമേകുന്നു.+   യഹോവേ, ദുഷ്ടന്മാരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കരുതേ. അവർ പൊങ്ങിപ്പോകാതിരിക്കേണ്ടതിന്‌ അവരുടെ തന്ത്രങ്ങൾ വിജയിക്കാൻ അനുവദിക്കരുതേ.+ (സേലാ)   എന്നെ വളഞ്ഞിരിക്കുന്നവരുടെ തലകളെഅവരുടെ നാവിൽനിന്നുള്ള ദുരന്തങ്ങൾതന്നെ മൂടിക്കളയട്ടെ.+ 10  അവരുടെ മേൽ തീക്കനലുകൾ പെയ്‌തിറങ്ങട്ടെ.+ അവരെ തീയിലേക്ക്‌, അഗാധഗർത്തങ്ങളിലേക്ക്‌,*+ വലിച്ചെറിയട്ടെ;പിന്നീട്‌ ഒരിക്കലും അവർ എഴുന്നേറ്റുവരരുത്‌. 11  പരദൂഷണക്കാർക്കു ഭൂമിയിൽ ഇടമില്ലാതാകട്ടെ.+ അക്രമാസക്തരെ ആപത്തു പിന്തുടർന്ന്‌ സംഹരിക്കട്ടെ. 12  യഹോവ സാധുക്കൾക്കുവേണ്ടി വാദിക്കുമെന്നുംദരിദ്രനു നീതി നടത്തിക്കൊടുക്കുമെന്നും എനിക്ക്‌ അറിയാം.+ 13  നീതിമാൻ തീർച്ചയായും അങ്ങയുടെ പേരിനു നന്ദി പറയും;നേരുള്ളവൻ തിരുസന്നിധിയിൽ* താമസിക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “വെള്ളമുള്ള കുഴികളിലേക്ക്‌.”
അക്ഷ. “തിരുമുഖത്തിനു മുന്നിൽ.”