സങ്കീർത്തനം 142:1-7

  • പീഡകരിൽനിന്ന്‌ വിടുവിക്കാനുള്ള ഒരു പ്രാർഥന

    • “എനിക്ക്‌ ഓടിരക്ഷപ്പെടാൻ ഒരിടവുമില്ല” (4)

    • ‘അങ്ങാണ്‌ എനിക്ക്‌ ആകെയുള്ളത്‌’ (5)

ദാവീദ്‌ ഗുഹയിലായിരുന്നപ്പോൾ രചിച്ച മാസ്‌കിൽ.* ഒരു പ്രാർഥന.+ 142  ഞാൻ ശബ്ദം ഉയർത്തി സഹായത്തിനായി യഹോവയെ വിളിക്കുന്നു;+ഞാൻ ശബ്ദം ഉയർത്തി പ്രീതിക്കായി യഹോവയോടു യാചിക്കുന്നു.   ദൈവസന്നിധിയിൽ ഞാൻ എന്റെ ആകുലതകൾ പകരുന്നു;തിരുമുമ്പിൽ എന്റെ ബുദ്ധിമുട്ടു വിവരിക്കുന്നു;+   അതെ, മനസ്സു തളരുമ്പോൾ* ഞാൻ അങ്ങനെ ചെയ്യുന്നു. അപ്പോൾ, അങ്ങ്‌ എന്റെ പാത കാക്കുന്നു.+ ഞാൻ നടക്കുന്ന വഴിയിൽഅവർ എനിക്കായി ഒരു കെണി ഒളിച്ചുവെക്കുന്നു.   എന്റെ വലതുവശത്തേക്കു നോക്കേണമേ;ആരും എന്നെ ഗൗനിക്കുന്നില്ല.*+ എനിക്ക്‌ ഓടിരക്ഷപ്പെടാൻ ഒരിടവുമില്ല.+ആർക്കും എന്നെക്കുറിച്ച്‌ ഒരു ചിന്തയുമില്ല.   യഹോവേ, സഹായത്തിനായി ഞാൻ അങ്ങയെ വിളിക്കുന്നു. “അങ്ങാണ്‌ എന്റെ അഭയം;+ജീവനുള്ളവരുടെ ദേശത്ത്‌ എനിക്ക്‌ ആകെയുള്ളത്‌* അങ്ങ്‌ മാത്രം” എന്നു ഞാൻ പറഞ്ഞു.   സഹായത്തിനായുള്ള എന്റെ യാചന ശ്രദ്ധിക്കേണമേ;എന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമല്ലോ. പീഡകരിൽനിന്ന്‌ എന്നെ വിടുവിക്കേണമേ;+അവർ എന്നെക്കാൾ ശക്തരല്ലോ.   കുണ്ടറയിൽനിന്ന്‌ എന്നെ മോചിപ്പിക്കേണമേ;ഞാൻ തിരുനാമം സ്‌തുതിക്കട്ടെ. അങ്ങ്‌ എന്നോടു ദയയോടെ ഇടപെടുന്നതുകൊണ്ട്‌നീതിമാന്മാർ എന്റെ ചുറ്റും കൂടട്ടെ.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ശക്തി ക്ഷയിക്കുമ്പോൾ.”
അക്ഷ. “എന്നെ അംഗീകരിക്കുന്നില്ല.”
അക്ഷ. “എന്റെ ഓഹരി.”