സങ്കീർത്തനം 145:1-21

  • മഹാരാജാവായ ദൈവത്തെ സ്‌തുതിക്കുന്നു

    • ‘ഞാൻ ദൈവത്തിന്റെ മാഹാത്മ്യം വിവരിക്കും’ (6)

    • “യഹോവ എല്ലാവർക്കും നല്ലവൻ” (9)

    • “അങ്ങയുടെ വിശ്വസ്‌തർ അങ്ങയെ സ്‌തുതിക്കും” (10)

    • ദൈവത്തിന്റെ നിത്യരാജത്വം (13)

    • ദൈവത്തിന്റെ കൈ എല്ലാത്തിനെയും തൃപ്‌തിപ്പെടുത്തുന്നു (16)

ദാവീദിന്റെ സ്‌തുതി. א (ആലേഫ്‌) 145  രാജാവായ എന്റെ ദൈവമേ, ഞാൻ അങ്ങയെ വാഴ്‌ത്തും;+എന്നുമെന്നേക്കും അങ്ങയുടെ പേര്‌ സ്‌തുതിക്കും.+ ב (ബേത്ത്‌)   ദിവസം മുഴുവൻ ഞാൻ അങ്ങയെ വാഴ്‌ത്തും;+എന്നുമെന്നേക്കും അങ്ങയുടെ പേര്‌ സ്‌തുതിക്കും.+ ג (ഗീമെൽ)   യഹോവ മഹാൻ, സ്‌തുതിക്ക്‌ ഏറ്റവും യോഗ്യൻ;+ദൈവമാഹാത്മ്യം ഗ്രാഹ്യത്തിന്‌ അതീതം.+ ד (ദാലെത്ത്‌)   വരുംതലമുറകളെല്ലാം അങ്ങയുടെ പ്രവൃത്തികൾ സ്‌തുതിക്കും,അങ്ങയുടെ അത്ഭുതങ്ങൾ വർണിക്കും.+ ה (ഹേ)   അങ്ങയുടെ പ്രതാപത്തിന്റെ മഹദ്‌ഗാംഭീര്യത്തെക്കുറിച്ച്‌ അവർ സംസാരിക്കും;+ഞാൻ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ ധ്യാനിക്കും. ו (വൗ)   അങ്ങയുടെ ഭയാദരവ്‌ ഉണർത്തുന്ന പ്രവൃത്തികളെക്കുറിച്ച്‌* അവർ സംസാരിക്കും;ഞാൻ അങ്ങയുടെ മാഹാത്മ്യം വിവരിക്കും. ז (സയിൻ)   അങ്ങയുടെ സമൃദ്ധമായ നന്മ ഓർക്കുമ്പോൾ* അവർ മതിമറന്ന്‌ സന്തോഷിക്കും;+അങ്ങയുടെ നീതി നിമിത്തം അവർ ആനന്ദിച്ചാർക്കും.+ ח (ഹേത്ത്‌)   യഹോവ അനുകമ്പയുള്ളവൻ,* കരുണാമയൻ;+പെട്ടെന്നു കോപിക്കാത്തവൻ, അചഞ്ചലസ്‌നേഹം നിറഞ്ഞവൻ.+ ט (തേത്ത്‌)   യഹോവ എല്ലാവർക്കും നല്ലവൻ;+ദൈവത്തിന്റെ പ്രവൃത്തികളിലെല്ലാം കരുണ കാണാം. י (യോദ്‌) 10  യഹോവേ, അങ്ങയുടെ പ്രവൃത്തികളെല്ലാം അങ്ങയ്‌ക്കു മഹത്ത്വമേകും;+അങ്ങയുടെ വിശ്വസ്‌തർ അങ്ങയെ സ്‌തുതിക്കും.+ כ (കഫ്‌) 11  അവർ അങ്ങയുടെ രാജാധികാരത്തിന്റെ മഹത്ത്വം ഘോഷിക്കും;+അങ്ങയുടെ പ്രതാപത്തെക്കുറിച്ച്‌ വിവരിക്കും;+ ל (ലാമെദ്‌) 12  അങ്ങനെ അവർ, അങ്ങയുടെ അത്ഭുതങ്ങളെക്കുറിച്ചും+അങ്ങയുടെ രാജാധികാരത്തിന്റെ മഹനീയപ്രതാപത്തെക്കുറിച്ചും സകലരെയും അറിയിക്കും.+ מ (മേം) 13  അങ്ങയുടെ രാജാധികാരം നിത്യമായത്‌;അങ്ങയുടെ ആധിപത്യം എല്ലാ തലമുറകളിലും നിലനിൽക്കുന്നത്‌.+ ס (സാമെക്‌) 14  വീണുപോകുന്നവരെയെല്ലാം യഹോവ താങ്ങുന്നു,+കുനിഞ്ഞുപോയവരെ പിടിച്ചെഴുന്നേൽപ്പിക്കുന്നു.+ ע (അയിൻ) 15  എല്ലാ കണ്ണുകളും പ്രതീക്ഷയോടെ അങ്ങയെ നോക്കുന്നു;അങ്ങ്‌ തക്ക കാലത്ത്‌ അവർക്ക്‌ ആഹാരം നൽകുന്നു.+ פ (പേ) 16  അങ്ങ്‌ കൈ തുറന്ന്‌ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്‌തിപ്പെടുത്തുന്നു.+ צ (സാദെ) 17  യഹോവ തന്റെ വഴികളിലെല്ലാം നീതിമാൻ;+താൻ ചെയ്യുന്നതിലെല്ലാം വിശ്വസ്‌തൻ.+ ק (കോഫ്‌) 18  തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും,അതെ, ആത്മാർഥതയോടെ* തന്നെ വിളിച്ചപേക്ഷിക്കുന്ന സകലർക്കും,+ യഹോവ സമീപസ്ഥൻ.+ ר (രേശ്‌) 19  തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹം ദൈവം സാധിച്ചുകൊടുക്കുന്നു;+സഹായത്തിനായുള്ള അവരുടെ നിലവിളി കേട്ട്‌ അവരെ വിടുവിക്കുന്നു.+ ש (ശീൻ) 20  തന്നെ സ്‌നേഹിക്കുന്നവരെയെല്ലാം യഹോവ കാത്തുരക്ഷിക്കുന്നു;+എന്നാൽ, ദുഷ്ടന്മാരെയോ ദൈവം നിശ്ശേഷം നശിപ്പിക്കും.+ ת (തൗ) 21  എന്റെ വായ്‌ യഹോവയുടെ സ്‌തുതി ഘോഷിക്കും;+ജീവനുള്ളവയെല്ലാം ദൈവത്തിന്റെ വിശുദ്ധനാമം എന്നുമെന്നേക്കും സ്‌തുതിക്കട്ടെ.+

അടിക്കുറിപ്പുകള്‍

അഥവാ “ശക്തിയെക്കുറിച്ച്‌.”
അഥവാ “വിവരിക്കുമ്പോൾ.”
അഥവാ “കൃപയുള്ളവൻ.”
അഥവാ “ശരിയായി; സത്യത്തിൽ.”