സങ്കീർത്തനം 16:1-11

  • യഹോവ നന്മയുടെ ഉറവ്‌

    • “യഹോവയാണ്‌ എന്റെ പങ്ക്‌” (5)

    • ‘എന്റെ ചിന്തകൾ രാത്രിയാമങ്ങളിൽ എന്നെ തിരുത്തുന്നു’ (7)

    • ‘യഹോവ എന്റെ വലതുഭാഗത്തുണ്ട്‌’ (8)

    • “അങ്ങ്‌ എന്നെ ശവക്കുഴിയിൽ വിട്ടുകളയില്ല” (10)

ദാവീദിന്റെ മിക്താം.* 16  ദൈവമേ, എന്നെ കാത്തുകൊള്ളേണമേ. ഞാൻ അങ്ങയെ അഭയമാക്കിയിരിക്കുന്നല്ലോ.+   ഞാൻ യഹോവയോടു പറഞ്ഞു: “അങ്ങ്‌, എന്റെ നന്മയുടെ ഉറവായ യഹോവയാണ്‌.   ഭൂമുഖത്തെ വിശുദ്ധർ, ആ മഹാന്മാർ,എനിക്ക്‌ ഏറെ ആഹ്ലാദമേകുന്നു.”+   മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നവർ തങ്ങളുടെ സങ്കടങ്ങൾ കൂട്ടുന്നു.+ ഞാൻ ഒരിക്കലും രക്തംകൊണ്ടുള്ള പാനീയയാഗങ്ങൾ അവയ്‌ക്ക്‌ അർപ്പിക്കില്ല.എന്റെ ചുണ്ടുകൾ അവയുടെ പേരുകൾ ഉച്ചരിക്കയുമില്ല.+   യഹോവയാണ്‌ എന്റെ പങ്ക്‌, എന്റെ ഓഹരിയും+ എന്റെ പാനപാത്രവും.+ എന്റെ അവകാശസ്വത്തു കാത്തുസൂക്ഷിക്കുന്നത്‌ അങ്ങല്ലോ.   മനോഹരമായ സ്ഥലങ്ങളാണ്‌ എനിക്ക്‌ അളന്നുകിട്ടിയത്‌. അതെ, എന്റെ അവകാശസ്വത്തിൽ ഞാൻ സംതൃപ്‌തനാണ്‌.+   എനിക്ക്‌ ഉപദേശം നൽകിയ യഹോവയെ ഞാൻ വാഴ്‌ത്തും.+ രാത്രിയാമങ്ങളിൽപ്പോലും ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ* എന്നെ തിരുത്തുന്നു.+   ഞാൻ യഹോവയെ എപ്പോഴും എന്റെ മുന്നിൽ വെക്കുന്നു.+ ദൈവം എന്റെ വലതുഭാഗത്തുള്ളതിനാൽ ഞാൻ ഒരിക്കലും കുലുങ്ങില്ല.+   അതുകൊണ്ട്‌, എന്റെ ഹൃദയം ആർത്തുല്ലസിക്കുന്നു. ഞാൻ* വലിയ ആഹ്ലാദത്തിലാണ്‌. ഞാൻ സുരക്ഷിതനായി കഴിയുന്നു. 10  അങ്ങ്‌ എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല;+ അങ്ങയുടെ വിശ്വസ്‌തനെ ശവക്കുഴി* കാണാൻ അനുവദിക്കില്ല.+ 11  അങ്ങ്‌ എനിക്കു ജീവന്റെ പാത കാണിച്ചുതരുന്നു.+ അങ്ങയുടെ സന്നിധിയിൽ* ആഹ്ലാദം അലതല്ലുന്നു.+അങ്ങയുടെ വലതുവശത്ത്‌ എന്നും സന്തോഷമുണ്ട്‌.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ.” അക്ഷ. “വൃക്കകൾ.”
അക്ഷ. “എന്റെ മഹത്ത്വം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “ജീർണത.”
അക്ഷ. “അങ്ങയുടെ മുഖം നിമിത്തം.”