സങ്കീർത്തനം 17:1-15

  • സംരക്ഷണത്തിനുവേണ്ടിയുള്ള ഒരു പ്രാർഥന

    • “അങ്ങ്‌ എന്റെ ഹൃദയം ശോധന ചെയ്‌തു” (3)

    • “അങ്ങയുടെ ചിറകിൻനിഴലിൽ” (8)

ദാവീദിന്റെ പ്രാർഥന. 17  യഹോവേ, നീതിക്കായുള്ള എന്റെ യാചന കേൾക്കേണമേ;സഹായത്തിനായുള്ള എന്റെ നിലവിളി ശ്രദ്ധിക്കേണമേ;കാപട്യമില്ലാത്ത എന്റെ പ്രാർഥനയ്‌ക്കു ചെവി ചായിക്കേണമേ.+   അങ്ങ്‌ എനിക്കുവേണ്ടി നീതിയോടെ വിധി പ്രഖ്യാപിക്കേണമേ.+അങ്ങയുടെ കണ്ണുകൾ ന്യായം എവിടെയെന്നു കാണട്ടെ.   അങ്ങ്‌ എന്റെ ഹൃദയം ശോധന ചെയ്‌തു; രാത്രിയിൽ എന്നെ പരിശോധിച്ചു;+അങ്ങ്‌ എന്നെ ശുദ്ധീകരിച്ചു.+ഞാൻ ദുഷ്ടതന്ത്രങ്ങളൊന്നും മനഞ്ഞിട്ടില്ലെന്നുംവായ്‌കൊണ്ട്‌ ലംഘനമൊന്നും ചെയ്‌തിട്ടില്ലെന്നും അങ്ങ്‌ കാണും.   മനുഷ്യരുടെ പ്രവൃത്തികൾ എന്തുതന്നെയായാലുംഅങ്ങയുടെ വായിൽനിന്നുള്ള വചനമനുസരിച്ച്‌ കവർച്ചക്കാരന്റെ വഴികൾ ഞാൻ ഒഴിവാക്കുന്നു.+   എന്റെ ചുവടുകൾ അങ്ങയുടെ പാത വിട്ടുമാറാതിരിക്കട്ടെ.അങ്ങനെയാകുമ്പോൾ, എന്റെ കാലടികൾ ഇടറിപ്പോകില്ലല്ലോ.+   ദൈവമേ, അങ്ങ്‌ എനിക്ക്‌ ഉത്തരമേകും. അതിനാൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കും.+ എന്നിലേക്കു ചെവി ചായിക്കേണമേ.* എന്റെ വാക്കുകൾ കേൾക്കേണമേ.+   അങ്ങയെ ധിക്കരിക്കുന്നവരിൽനിന്ന്‌ രക്ഷപ്പെടാൻഅങ്ങയുടെ വലങ്കൈക്കീഴിൽ അഭയം തേടുന്നവരുടെ രക്ഷകാ,മഹനീയമായ വിധത്തിൽ അങ്ങയുടെ അചഞ്ചലസ്‌നേഹം കാണിക്കേണമേ.+   അങ്ങയുടെ കണ്ണിലെ കൃഷ്‌ണമണിപോലെ എന്നെ കാത്തുകൊള്ളേണമേ.+അങ്ങയുടെ ചിറകിൻനിഴലിൽ എന്നെ ഒളിപ്പിക്കേണമേ.+   എന്നെ ആക്രമിക്കുന്ന ദുഷ്ടരിൽനിന്നുംകൊല്ലാനായി വളയുന്ന ശത്രുക്കളിൽനിന്നും എന്നെ കാക്കേണമേ.+ 10  ഒരു മനസ്സാക്ഷിയുമില്ലാത്തവരാണ്‌ അവർ.*അവരുടെ വായിൽനിന്ന്‌ അഹങ്കാരം വരുന്നു; 11  ഇതാ, അവർ ഞങ്ങളെ വളഞ്ഞിരിക്കുന്നു,+ഞങ്ങളെ വീഴിക്കാൻ തക്കംപാർത്തിരിക്കുന്നു. 12  അവർ ഓരോരുത്തരും ഇരയെ പിച്ചിച്ചീന്താൻ വെമ്പുന്ന സിംഹത്തെപ്പോലെയാണ്‌,ആക്രമിക്കാൻ പതിയിരിക്കുന്ന യുവസിംഹത്തെപ്പോലെ. 13  യഹോവേ, എഴുന്നേൽക്കേണമേ.+ അവനെ എതിർത്ത്‌ തറപറ്റിക്കേണമേ.അങ്ങയുടെ വാളാൽ ദുഷ്ടനിൽനിന്ന്‌ എന്നെ രക്ഷിക്കേണമേ. 14  യഹോവേ, അങ്ങ്‌ നല്ല വസ്‌തുക്കൾ നൽകി തൃപ്‌തരാക്കുന്ന+ഈ ലോകത്തെ* മനുഷ്യരിൽനിന്ന്‌ അങ്ങയുടെ കൈയാൽ എന്നെ വിടുവിക്കേണമേ.അവരുടെ ഓഹരി ഈ ജീവിതത്തിലാണല്ലോ.+ധാരാളംവരുന്ന മക്കൾക്ക്‌ അവർ പൈതൃകസ്വത്തു ശേഷിപ്പിക്കുന്നു. 15  എന്നാൽ ഞാനോ, നീതിയിൽ അങ്ങയുടെ മുഖം കാണും.അങ്ങയുടെ സന്നിധിയിൽ* ഉണർന്നെണീക്കുന്നതിൽ ഞാൻ സംതൃപ്‌തനാണ്‌.+

അടിക്കുറിപ്പുകള്‍

അഥവാ “കുനിഞ്ഞ്‌ ശ്രദ്ധിക്കേണമേ.”
അഥവാ “സ്വന്തം കൊഴുപ്പ്‌ അവരെ മൂടിയിരിക്കുന്നു.”
അഥവാ “ഈ വ്യവസ്ഥിതിയിലെ.”
അഥവാ “അങ്ങയുടെ രൂപം കണ്ട്‌.”