സങ്കീർത്തനം 18:1-50

  • രക്ഷ നൽകിയതിനു ദൈവത്തെ വാഴ്‌ത്തുന്നു

    • “യഹോവ എന്റെ വൻപാറ” (2)

    • യഹോവ വിശ്വസ്‌തനോടു വിശ്വസ്‌തൻ (25)

    • ദൈവത്തിന്റെ വഴികൾ പിഴവറ്റത്‌ (30)

    • “അങ്ങയുടെ താഴ്‌മ എന്നെ വലിയവനാക്കുന്നു” (35)

സംഗീതസംഘനായകന്‌. യഹോവയുടെ ദാസനായ ദാവീദിനെ യഹോവ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈയിൽനിന്ന്‌ രക്ഷിച്ച ദിവസം ദാവീദ്‌ യഹോവയുടെ മുമ്പാകെ പാടിയ പാട്ട്‌:+ 18  എന്റെ ബലമായ യഹോവേ,+ എനിക്ക്‌ അങ്ങയെ എത്ര ഇഷ്ടമാണെന്നോ!   യഹോവ എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനും.+ എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+അങ്ങല്ലോ എന്റെ പരിചയും രക്ഷയുടെ കൊമ്പും* സുരക്ഷിതസങ്കേതവും.+   സ്‌തുത്യർഹനാം യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ,ദൈവം എന്നെ ശത്രുക്കളുടെ കൈയിൽനിന്ന്‌ രക്ഷിക്കും.+   മരണത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുമുറുക്കി;+നീചന്മാരുടെ പെരുവെള്ളപ്പാച്ചിൽ എന്നെ ഭയചകിതനാക്കി;+   ശവക്കുഴിയുടെ* കയറുകൾ എന്നെ ചുറ്റിവരിഞ്ഞു;മരണം എന്റെ മുന്നിൽ കുടുക്കുകൾ വെച്ചു.+   എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു;സഹായത്തിനായി ഞാൻ നിരന്തരം എന്റെ ദൈവത്തെ വിളിച്ചു. ദൈവം ആലയത്തിൽനിന്ന്‌ എന്റെ സ്വരം കേട്ടു.+സഹായത്തിനായുള്ള എന്റെ നിലവിളി ദൈവത്തിന്റെ കാതിലെത്തി.+   അപ്പോൾ ഭൂമി കുലുങ്ങി,+പർവതങ്ങളുടെ അടിത്തറ വിറകൊണ്ടു.ദൈവം കോപിക്കയാൽ അവ ഞെട്ടിവിറച്ചു.+   ദൈവത്തിന്റെ മൂക്കിൽനിന്ന്‌ പുക ഉയർന്നു,വായിൽനിന്ന്‌ സംഹാരാഗ്നി പുറപ്പെട്ടു.+ദൈവത്തിൽനിന്ന്‌ തീക്കനലുകൾ ജ്വലിച്ചുചിതറി.   ദൈവം ആകാശം ചായിച്ച്‌ ഇറങ്ങിവന്നു.+ദൈവത്തിന്റെ കാൽക്കീഴിൽ കനത്ത മൂടലുണ്ടായിരുന്നു.+ 10  ദൈവം കെരൂബിനെ വാഹനമാക്കി പറന്നുവന്നു,+ ഒരു ദൈവദൂതന്റെ* ചിറകിലേറി അതിവേഗം പറന്നെത്തി.+ 11  ദൈവം ഇരുളിനെ ആവരണമാക്കി;+ഇരുളിനെ തനിക്കു ചുറ്റും കൂടാരമാക്കി;കറുത്തിരുണ്ട വെള്ളത്തെയും കനത്ത മേഘപടലങ്ങളെയും തന്നെ.+ 12  തിരുസന്നിധിയിലെ പ്രഭയിൽനിന്ന്‌ആലിപ്പഴവും തീക്കനലുകളും മേഘങ്ങളെ തുളച്ചിറങ്ങിവന്നു. 13  അപ്പോൾ യഹോവ ആകാശത്ത്‌ ഇടി മുഴക്കാൻതുടങ്ങി.+ആലിപ്പഴത്തിന്റെയും തീക്കനലുകളുടെയും അകമ്പടിയോടെഅത്യുന്നതൻ തന്റെ സ്വരം കേൾപ്പിച്ചു.+ 14  ദൈവം അമ്പ്‌ എയ്‌ത്‌ അവരെ ചിതറിച്ചു;+മിന്നൽപ്പിണർ അയച്ച്‌ അവരെ പരിഭ്രാന്തരാക്കി.+ 15  യഹോവേ, അങ്ങയുടെ ശകാരത്താൽ,അങ്ങയുടെ മൂക്കിൽനിന്നുള്ള ഉഗ്രനിശ്വാസത്താൽ,+നദിയുടെ അടിത്തട്ടു* ദൃശ്യമായി;+ ഭൂതലത്തിന്റെ അടിത്തറകൾ കാണാനായി. 16  ദൈവം ഉന്നതങ്ങളിൽനിന്ന്‌ കൈ നീട്ടി എന്നെ പിടിച്ചു;ആഴമുള്ള വെള്ളത്തിൽനിന്ന്‌ എന്നെ വലിച്ചുകയറ്റി.+ 17  എന്റെ ശക്തനായ ശത്രുവിൽനിന്ന്‌, എന്നെ വെറുക്കുന്നവരിൽനിന്ന്‌,ദൈവം എന്നെ രക്ഷിച്ചു.+ അവർ എന്നെക്കാൾ എത്രയോ ശക്തരായിരുന്നു!+ 18  എന്റെ കഷ്ടകാലത്ത്‌ അവർ എന്റെ നേർക്കു വന്നു.+പക്ഷേ യഹോവ എനിക്കു തുണയായുണ്ടായിരുന്നു. 19  എന്റെ ദൈവം എന്നെ ഒരു സുരക്ഷിതസ്ഥാനത്ത്‌* എത്തിച്ചു;എന്നോടുള്ള പ്രീതിയാൽ എന്നെ രക്ഷിച്ചു.+ 20  എന്റെ നീതിനിഷ്‌ഠയ്‌ക്ക്‌ അനുസൃതമായി യഹോവ എനിക്കു പ്രതിഫലം തരുന്നു.+എന്റെ കൈകളുടെ നിരപരാധിത്വത്തിന്‌* അനുസൃതമായി ദൈവം എനിക്കു പകരം തരുന്നു.+ 21  കാരണം ഞാൻ യഹോവയുടെ വഴികളിൽത്തന്നെ നടന്നു.എന്റെ ദൈവത്തെ ഉപേക്ഷിച്ച്‌ തിന്മ ചെയ്‌തിട്ടുമില്ല. 22  ദൈവത്തിന്റെ വിധിപ്രഖ്യാപനങ്ങളെല്ലാം എന്റെ മുന്നിലുണ്ട്‌.ദൈവത്തിന്റെ നിയമങ്ങൾ ഞാൻ അവഗണിക്കില്ല. 23  തിരുമുമ്പിൽ ഞാൻ കുറ്റമറ്റവനായിരിക്കും.+തെറ്റുകളിൽനിന്ന്‌ ഞാൻ അകന്നുനിൽക്കും.+ 24  എന്റെ നീതിനിഷ്‌ഠ കണക്കാക്കി,തിരുമുമ്പാകെ എന്റെ കൈകളുടെ നിഷ്‌കളങ്കത പരിഗണിച്ച്‌,+യഹോവ എനിക്കു പ്രതിഫലം തരട്ടെ.+ 25  വിശ്വസ്‌തനോട്‌ അങ്ങ്‌ വിശ്വസ്‌തത കാണിക്കുന്നു;+കുറ്റമറ്റവനോടു കുറ്റമറ്റ വിധം പെരുമാറുന്നു.+ 26  നിർമലനോട്‌ അങ്ങ്‌ നിർമലത കാണിക്കുന്നു;+പക്ഷേ വക്രബുദ്ധിയോടു തന്ത്രപൂർവം പെരുമാറുന്നു.+ 27  സാധുക്കളെ* അങ്ങ്‌ രക്ഷിക്കുന്നു;+പക്ഷേ ധാർഷ്ട്യക്കാരെ താഴ്‌ത്തുന്നു.+ 28  യഹോവേ, അങ്ങാണ്‌ എന്റെ ദീപം തെളിക്കുന്നത്‌;അങ്ങാണ്‌ എന്റെ ഇരുളിനെ പ്രകാശമാനമാക്കുന്ന എന്റെ ദൈവം.+ 29  അങ്ങയുടെ സഹായത്താൽ ഞാൻ കവർച്ചപ്പടയുടെ നേരെ പാഞ്ഞുചെല്ലും.+ദൈവത്തിന്റെ ശക്തിയാൽ ഞാൻ മതിൽ ചാടിക്കടക്കും.+ 30  സത്യദൈവത്തിന്റെ വഴികൾ പിഴവറ്റത്‌.+യഹോവയുടെ വചനങ്ങൾ തീയിൽ ശുദ്ധീകരിച്ചത്‌.+ തന്നെ അഭയമാക്കുന്നവർക്കെല്ലാം ദൈവം ഒരു പരിചയാണ്‌.+ 31  യഹോവയല്ലാതെ ഒരു ദൈവമുണ്ടോ?+ നമ്മുടെ ദൈവമല്ലാതെ മറ്റൊരു പാറയുണ്ടോ?+ 32  എന്നെ ബലം അണിയിക്കുന്നതു സത്യദൈവമാണ്‌.+ദൈവം എന്റെ വഴി സുഗമമാക്കും.+ 33  എന്റെ കാലുകൾ ദൈവം മാനിന്റേതുപോലെയാക്കുന്നു;ചെങ്കുത്തായ സ്ഥലങ്ങളിൽ ഉറച്ചുനിൽക്കാൻ എന്നെ പ്രാപ്‌തനാക്കുന്നു;+ 34  എന്റെ കൈകളെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു.എന്റെ കരങ്ങൾക്കു ചെമ്പുവില്ലുപോലും വളച്ച്‌ കെട്ടാനാകും. 35  അങ്ങ്‌ എനിക്കു രക്ഷ എന്ന പരിച തരുന്നു.+അങ്ങയുടെ വലങ്കൈ എന്നെ താങ്ങുന്നു.*അങ്ങയുടെ താഴ്‌മ എന്നെ വലിയവനാക്കുന്നു.+ 36  എന്റെ കാലുകൾക്ക്‌ അങ്ങ്‌ പാത വിശാലമാക്കുന്നു.എന്റെ കാലുകൾ* തെന്നിപ്പോകില്ല.+ 37  ഞാൻ ശത്രുക്കളെ പിന്തുടർന്ന്‌ പിടികൂടും;അവരെ നിശ്ശേഷം സംഹരിക്കാതെ തിരിച്ചുവരില്ല. 38  ഒരിക്കലും എഴുന്നേൽക്കാനാകാത്ത വിധം ഞാൻ അവരെ തകർത്തുകളയും.+അവർ എന്റെ കാൽക്കീഴെ വീഴും. 39  യുദ്ധത്തിനുവേണ്ട ശക്തി നൽകി അങ്ങ്‌ എന്നെ സജ്ജനാക്കും.എതിരാളികൾ എന്റെ മുന്നിൽ കുഴഞ്ഞുവീഴാൻ അങ്ങ്‌ ഇടയാക്കും.+ 40  എന്റെ ശത്രുക്കൾ എന്റെ മുന്നിൽനിന്ന്‌ പിൻവാങ്ങാൻ അങ്ങ്‌ ഇടവരുത്തും.ഞാൻ എന്നെ വെറുക്കുന്നവരുടെ കഥകഴിക്കും.+ 41  അവർ സഹായത്തിനായി കേഴുന്നു; പക്ഷേ രക്ഷിക്കാൻ ആരുമില്ല.യഹോവയോടുപോലും അവർ കരഞ്ഞപേക്ഷിക്കുന്നു. പക്ഷേ ദൈവം ഉത്തരം കൊടുക്കുന്നില്ല. 42  കാറ്റത്തെ പൊടിപോലെ ഞാൻ അവരെ ഇടിച്ച്‌ പൊടിയാക്കും;തെരുവിലെ ചെളിപോലെ അവരെ വെളിയിൽ എറിയും. 43  കുറ്റം കണ്ടുപിടിക്കാനിരിക്കുന്നവരിൽനിന്ന്‌ അങ്ങ്‌ എന്നെ രക്ഷിക്കും.+ അങ്ങ്‌ എന്നെ ജനതകൾക്കു തലവനായി നിയമിക്കും.+ എനിക്കു മുൻപരിചയമില്ലാത്ത ജനം എന്നെ സേവിക്കും.+ 44  എന്നെക്കുറിച്ചുള്ള വെറുമൊരു കേട്ടുകേൾവിയാൽ അവർ എന്നെ അനുസരിക്കും.വിദേശികൾ എന്റെ മുന്നിൽ വിനീതവിധേയരായി വന്ന്‌ നിൽക്കും.+ 45  വിദേശികളുടെ ധൈര്യം ക്ഷയിക്കും.അവർ അവരുടെ സങ്കേതങ്ങളിൽനിന്ന്‌ പേടിച്ചുവിറച്ച്‌ ഇറങ്ങിവരും. 46  യഹോവ ജീവനുള്ളവൻ! എന്റെ പാറയെ ഏവരും വാഴ്‌ത്തട്ടെ!+ എന്റെ രക്ഷയുടെ ദൈവം സ്‌തുതിക്കപ്പെടട്ടെ.+ 47  സത്യദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നു.+എന്റെ ദൈവം ജനതകളെ എനിക്ക്‌ അധീനമാക്കിത്തരുന്നു. 48  കുപിതരായ ശത്രുക്കളിൽനിന്ന്‌ എന്നെ രക്ഷിക്കുന്നു.എന്നെ ആക്രമിക്കുന്നവർക്കു മീതെ എന്നെ ഉയർത്തുന്നു;+അക്രമിയുടെ കൈയിൽനിന്ന്‌ എന്നെ രക്ഷിക്കുന്നു. 49  അതുകൊണ്ട്‌ യഹോവേ, ജനതകളുടെ ഇടയിൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തും;+തിരുനാമം ഞാൻ പാടി സ്‌തുതിക്കും.*+ 50  തന്റെ രാജാവിനുവേണ്ടി ദൈവം വലിയ രക്ഷാപ്രവൃത്തികൾ ചെയ്യുന്നു;*+തന്റെ അഭിഷിക്തനോട്‌ എന്നും അചഞ്ചലസ്‌നേഹം കാണിക്കുന്നു;+ദാവീദിനോടും ദാവീദിന്റെ സന്തതിയോടും* തന്നെ.+

അടിക്കുറിപ്പുകള്‍

അഥവാ “പരിചയും എന്റെ ശക്തനായ രക്ഷകനും.” പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ആത്മാവിന്റെ; കാറ്റിന്റെ.”
അഥവാ “വെള്ളം ഒഴുകുന്ന ചാലുകൾ.”
അഥവാ “വിശാലമായ ഒരിടത്ത്‌.”
അക്ഷ. “ശുദ്ധിക്ക്‌.”
അഥവാ “ക്ലേശിതരെ.”
അഥവാ “പരിരക്ഷിക്കുന്നു.”
അഥവാ “കാൽക്കുഴകൾ.”
അഥവാ “തിരുനാമത്തിനു ഞാൻ സംഗീതം ഒരുക്കും.”
അഥവാ “വൻവിജയങ്ങൾ സമ്മാനിക്കുന്നു.”
അക്ഷ. “വിത്തിനോടും.”