സങ്കീർത്തനം 19:1-14

  • ദൈവത്തിന്റെ സൃഷ്ടിയും നിയമവും സാക്ഷി പറയുന്നു

    • “ആകാശം ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു” (1)

    • ദൈവത്തിന്റെ ന്യൂനതയില്ലാത്ത നിയമം നവചൈതന്യം പകരുന്നു (7)

    • “ഞാൻ അറിയാത്ത എന്റെ പാപങ്ങൾ” (12)

സംഗീതസംഘനായകന്‌. ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 19  ആകാശം ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു;+ആകാശമണ്ഡലം* ദൈവത്തിന്റെ കരവിരുതു പ്രസിദ്ധമാക്കുന്നു.+   പകൽതോറും അവയുടെ സംസാരം ഒഴുകിവരുന്നു.രാത്രിതോറും അവ അറിവ്‌ പകർന്നുതരുന്നു.   സംസാരമില്ല, വാക്കുകളില്ല;ശബ്ദം കേൾക്കാനുമില്ല.   എന്നാൽ ഭൂമിയിലെങ്ങും അവയുടെ സ്വരം* പരന്നിരിക്കുന്നു.നിവസിതഭൂമിയുടെ അറ്റങ്ങളിലേക്ക്‌ അവയുടെ സന്ദേശം എത്തിയിരിക്കുന്നു.+ ദൈവം ആകാശത്ത്‌ സൂര്യനു കൂടാരം അടിച്ചിരിക്കുന്നു;   അതു മണിയറയിൽനിന്ന്‌ പുറത്ത്‌ വരുന്ന മണവാളനെപ്പോലെയാണ്‌;ഓട്ടപ്പന്തയത്തിൽ സന്തോഷത്തോടെ ഓടുന്ന ഒരു വീരനെപ്പോലെ.   ആകാശത്തിന്റെ ഒരു അറ്റത്തുനിന്ന്‌ പുറപ്പെടുന്ന അത്‌,കറങ്ങി മറ്റേ അറ്റത്ത്‌ എത്തുന്നു;+അതിന്റെ ചൂടേൽക്കാത്തതായി ഒന്നുമില്ല.   യഹോവയുടെ നിയമം ന്യൂനതയില്ലാത്തത്‌;+ അതു നവചൈതന്യം പകരുന്നു.+ യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം;+ അത്‌ അനുഭവപരിചയമില്ലാത്തയാളെ ബുദ്ധിമാനാക്കുന്നു.+   യഹോവയുടെ ആജ്ഞകൾ നീതിയുള്ളവ; അവ ഹൃദയാനന്ദം നൽകുന്നു;+യഹോവയുടെ കല്‌പന ശുദ്ധമായത്‌; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.+   യഹോവയോടുള്ള ഭയഭക്തി+ പരിശുദ്ധം; അത്‌ എന്നും നിലനിൽക്കുന്നത്‌. യഹോവയുടെ വിധികൾ സത്യമായവ, അവ എല്ലാ അർഥത്തിലും നീതിയുള്ളവ.+ 10  അവ സ്വർണത്തെക്കാൾ അഭികാമ്യം;ഏറെ തങ്കത്തെക്കാൾ* ആഗ്രഹിക്കത്തക്കവ;+തേനിനെക്കാൾ മധുരമുള്ളവ;+ തേനടയിൽനിന്ന്‌* ഇറ്റിറ്റുവീഴുന്ന തേനിലും മാധുര്യമേറിയവ. 11  അവയാൽ അങ്ങയുടെ ദാസനു മുന്നറിയിപ്പു ലഭിച്ചിരിക്കുന്നു;+അവ പാലിച്ചാൽ വലിയ പ്രതിഫലമുണ്ട്‌.+ 12  സ്വന്തം തെറ്റുകൾ തിരിച്ചറിയുന്ന ആരുണ്ട്‌?+ ഞാൻ അറിയാത്ത എന്റെ പാപങ്ങൾ കണക്കിടാതെ എന്നെ നിരപരാധിയായി എണ്ണേണമേ. 13  ധാർഷ്ട്യം കാണിക്കുന്നതിൽനിന്ന്‌ അങ്ങയുടെ ദാസനെ തടയേണമേ;+അത്തരം പ്രവൃത്തികൾ എന്നെ കീഴടക്കാൻ സമ്മതിക്കരുതേ.+ അപ്പോൾ ഞാൻ തികഞ്ഞവനാകും;+കൊടിയ പാപങ്ങളിൽനിന്ന്‌ ഞാൻ മുക്തനായിരിക്കും. 14  എന്റെ പാറയും+ എന്റെ വീണ്ടെടുപ്പുകാരനും+ ആയ യഹോവേ,എന്റെ വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും അങ്ങയെ പ്രസാദിപ്പിക്കട്ടെ.+

അടിക്കുറിപ്പുകള്‍

അഥവാ “വിതാനം.”
മറ്റൊരു സാധ്യത “അളവുനൂൽ.”
അഥവാ “ശുദ്ധീകരിച്ച സ്വർണത്തെക്കാൾ.”
അഥവാ “തേനീച്ചക്കൂട്ടിൽനിന്ന്‌.”