സങ്കീർത്തനം 2:1-12

  • യഹോവയും അഭിഷിക്തനും

    • യഹോവ ജനതകളെ നോക്കി ചിരിക്കുന്നു (4)

    • യഹോവ തന്റെ രാജാവിനെ വാഴിക്കുന്നു (6)

    • പുത്രനെ ആദരിക്കുക (12)

2  ജനതകൾ ക്ഷോഭിക്കുന്നതുംനടക്കാത്ത കാര്യത്തെക്കുറിച്ച്‌ ജനങ്ങൾ അടക്കം പറയുന്നതും* എന്തിന്‌?+   യഹോവയ്‌ക്കും ദൈവത്തിന്റെ അഭിഷിക്തനും* എതിരെ+ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുന്നു;ഉന്നതാധികാരികൾ സംഘടിക്കുന്നു.*+   “അവരുടെ വിലങ്ങുകൾ നമുക്കു തകർത്തെറിയാം.അവരുടെ കയറുകൾ പൊട്ടിച്ചെറിയാം!” എന്ന്‌ അവർ പറയുന്നു.   സ്വർഗത്തിലെ സിംഹാസനത്തിൽ ഇരിക്കുന്നവൻ അപ്പോൾ ചിരിക്കും.യഹോവ അവരെ പരിഹസിക്കും.   അന്നു ദൈവം കോപത്തോടെ അവരോടു സംസാരിക്കും;തന്റെ ഉഗ്രകോപത്താൽ അവരെ സംഭ്രമിപ്പിക്കും.   “സീയോനിൽ,+ എന്റെ വിശുദ്ധപർവതത്തിൽ,ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു”+ എന്നു ദൈവം അപ്പോൾ പറയും.   യഹോവയുടെ പ്രഖ്യാപനം ഞാൻ വിളംബരം ചെയ്യട്ടെ!ദൈവം എന്നോടു പറഞ്ഞു: “നീ എന്റെ മകൻ;+ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു.+   എന്നോടു ചോദിക്കൂ! ഞാൻ ജനതകളെ നിനക്ക്‌ അവകാശമായുംഭൂമിയുടെ അറ്റംവരെ നിനക്കു സ്വത്തായും തരാം.+   ഇരുമ്പുചെങ്കോൽകൊണ്ട്‌+ നീ അവരെ തകർക്കും.മൺപാത്രംപോലെ നീ അവരെ ഉടച്ചുകളയും.”+ 10  അതുകൊണ്ട്‌ രാജാക്കന്മാരേ, ഉൾക്കാഴ്‌ചയോടെ പ്രവർത്തിക്കൂ!ഭൂമിയിലെ ന്യായാധിപന്മാരേ, തിരുത്തൽ സ്വീകരിക്കൂ!* 11  ഭയത്തോടെ യഹോവയെ സേവിക്കൂ!ഭയഭക്തിയോടെ ഉല്ലസിക്കൂ! 12  ദൈവപുത്രനെ ആദരിക്കൂ!*+അല്ലെങ്കിൽ ദൈവം* കോപിച്ചിട്ട്‌ നിങ്ങൾ വഴിയിൽവെച്ച്‌ നശിച്ചുപോകും.*+ദൈവത്തിന്റെ കോപം ക്ഷണത്തിൽ ജ്വലിക്കുമല്ലോ. ദൈവത്തെ അഭയമാക്കുന്നവരെല്ലാം സന്തുഷ്ടർ.

അടിക്കുറിപ്പുകള്‍

അഥവാ “ധ്യാനിക്കുന്നതും.”
അഥവാ “ദൈവത്തിന്റെ ക്രിസ്‌തുവിനും.” പദാവലി കാണുക.
അഥവാ “കൂടിയാലോചിക്കുന്നു.”
അഥവാ “മുന്നറിയിപ്പിനു ചെവി കൊടുക്കൂ!”
അക്ഷ. “ചുംബിക്കൂ!”
അക്ഷ. “അവൻ.”
അഥവാ “നിങ്ങളെ നീതിമാർഗത്തിൽനിന്ന്‌ നശിപ്പിച്ചുകളയും.”