സങ്കീർത്തനം 21:1-13

  • യഹോവയിൽ ആശ്രയിക്കുന്ന രാജാവിനുള്ള അനുഗ്രഹങ്ങൾ

    • രാജാവിനു ദീർഘായുസ്സു നൽകി (4)

    • ദൈവത്തിന്റെ ശത്രുക്കൾ പരാജിതരാകും (8-12)

സംഗീതസംഘനായകന്‌. ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 21  യഹോവേ, അങ്ങയുടെ ശക്തിയിൽ രാജാവ്‌ ആഹ്ലാദിക്കുന്നു;+അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ അവൻ എത്രമാത്രം സന്തോഷിക്കുന്നെന്നോ!+   അവന്റെ ഹൃദയാഭിലാഷം അങ്ങ്‌ സാധിച്ചുകൊടുത്തിരിക്കുന്നു;+അവന്റെ അധരങ്ങളുടെ യാചനകളൊന്നും അങ്ങ്‌ നിരസിച്ചിട്ടില്ല. (സേലാ)   ഏറെ അനുഗ്രഹങ്ങളുമായി അങ്ങ്‌ രാജാവിനെ എതിരേൽക്കുന്നു;അവന്റെ തലയിൽ തങ്കക്കിരീടം* അണിയിക്കുന്നു.+   രാജാവ്‌ അങ്ങയോടു ജീവൻ ചോദിച്ചു; അങ്ങ്‌ അതു നൽകി;+ദീർഘായുസ്സ്‌, എന്നുമെന്നേക്കുമുള്ള ജീവൻ, കൊടുത്തു.   അങ്ങയുടെ രക്ഷാപ്രവൃത്തികൾ രാജാവിനെ മഹിമാധനനാക്കുന്നു.+ അന്തസ്സും മഹിമയും അങ്ങ്‌ അവനെ അണിയിക്കുന്നു.   രാജാവ്‌ എന്നും അനുഗൃഹീതനായിരിക്കാൻ അങ്ങ്‌ ഇടയാക്കുന്നു.+അങ്ങയുടെ സാമീപ്യമേകുന്ന* സന്തോഷം അവനെ ആനന്ദഭരിതനാക്കുന്നു.+   കാരണം, രാജാവിന്റെ ആശ്രയം യഹോവയിലാണ്‌;+അത്യുന്നതൻ അചഞ്ചലസ്‌നേഹം കാണിക്കുന്നതിനാൽ അവൻ ഒരിക്കലും കുലുങ്ങില്ല. +   അങ്ങയുടെ കൈ ശത്രുക്കളെയെല്ലാം തേടിപ്പിടിക്കും;അങ്ങയുടെ വലങ്കൈ അങ്ങയെ വെറുക്കുന്നവരെ തിരഞ്ഞുപിടിക്കും.   നിശ്ചയിച്ച സമയത്ത്‌ അവരുടെ നേരെ ശ്രദ്ധ തിരിക്കുന്ന അങ്ങ്‌ അവരെ തീച്ചൂളപോലെയാക്കും. തന്റെ കോപത്തിൽ യഹോവ അവരെ വിഴുങ്ങിക്കളയും; തീ അവരെ ചാമ്പലാക്കും.+ 10  അങ്ങ്‌ അവരുടെ സന്തതികളെ* ഭൂമുഖത്തുനിന്ന്‌ തുടച്ചുനീക്കും;അവരുടെ മക്കളെ മനുഷ്യമക്കളുടെ ഇടയിൽനിന്ന്‌ തൂത്തെറിയും. 11  കാരണം, അങ്ങയ്‌ക്കു ദോഷം ചെയ്യാനായിരുന്നു അവരുടെ ഉദ്ദേശ്യം;+ഒരിക്കലും വിജയിക്കാത്ത കുതന്ത്രങ്ങൾ അവർ മനഞ്ഞു.+ 12  അങ്ങ്‌ അവരുടെ നേരെ വില്ലു കുലയ്‌ക്കുമ്പോൾഅവർ പിൻവാങ്ങും.+ 13  യഹോവേ, എഴുന്നേൽക്കേണമേ, ശക്തി കാണിക്കേണമേ; അങ്ങയുടെ ശക്തി ഞങ്ങൾ വാഴ്‌ത്തിപ്പാടും.*

അടിക്കുറിപ്പുകള്‍

അഥവാ “ശുദ്ധീകരിച്ച സ്വർണംകൊണ്ടുള്ള കിരീടം.”
അക്ഷ. “മുഖം നൽകുന്ന.”
അക്ഷ. “ഫലത്തെ.”
അക്ഷ. “ശക്തിയെക്കുറിച്ച്‌ ഞങ്ങൾ പാടും, സംഗീതം ഉതിർക്കും.”