സങ്കീർത്തനം 22:1-31

  • വിഷാദത്തിൽനിന്ന്‌ ദൈവത്തെ സ്‌തുതിക്കുന്നതിലേക്ക്‌

    • “എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവിട്ടത്‌?” (1)

    • “എന്റെ ഉടുപ്പിനായി അവർ നറുക്കിടുന്നു” (18)

    • ദൈവത്തെ സഭയിൽ വാഴ്‌ത്തുന്നു (22, 25)

    • ദൈവത്തെ ആരാധിക്കാൻ മുഴുഭൂമിയും (27)

സംഗീതസംഘനായകന്‌; “ഉഷസ്സിൻമാൻപേട”യിൽ* ചിട്ടപ്പെടുത്തിയത്‌. ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 22  എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവിട്ടത്‌?+ അങ്ങ്‌ എന്നെ രക്ഷിക്കാതെ ദൂരെ മാറിനിൽക്കുന്നത്‌ എന്താണ്‌?അതിവേദനയോടെയുള്ള എന്റെ കരച്ചിൽ കേൾക്കാതെ മാറിനിൽക്കുന്നത്‌ എന്താണ്‌?+   എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; അങ്ങ്‌ ഉത്തരമേകുന്നില്ല;+രാത്രിയിലും ഞാൻ നിശ്ശബ്ദനായിരിക്കുന്നില്ല.   അങ്ങ്‌ പക്ഷേ, വിശുദ്ധനാണ്‌;+ഇസ്രായേലിന്റെ സ്‌തുതികൾക്കു നടുവിലാണ്‌* അങ്ങ്‌.   ഞങ്ങളുടെ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു;+അതെ, അവർ ആശ്രയിച്ചു; അങ്ങ്‌ അവരെ വീണ്ടുംവീണ്ടും രക്ഷിച്ചു.+   അവർ അങ്ങയെ വിളിച്ചപേക്ഷിച്ചു; അങ്ങ്‌ അവരെ രക്ഷിച്ചു;അവർ അങ്ങയിൽ ആശ്രയിച്ചു; അങ്ങ്‌ അവരെ നിരാശപ്പെടുത്തിയില്ല.*+   എന്നാൽ, ഞാൻ ഒരു മനുഷ്യനല്ല, വെറുമൊരു പുഴുവാണ്‌;മനുഷ്യരുടെ പരിഹാസവും ആളുകളുടെ നിന്ദയും ഏറ്റുകിടക്കുന്നവൻ.+   എന്നെ കാണുന്നവരെല്ലാം എന്നെ കളിയാക്കുന്നു;+അവർ കൊഞ്ഞനം കാട്ടുന്നു; പരമപുച്ഛത്തോടെ തല കുലുക്കി+ ഇങ്ങനെ പറയുന്നു:   “അവന്റെ ആശ്രയം മുഴുവൻ യഹോവയിലായിരുന്നില്ലേ, ദൈവംതന്നെ അവനെ രക്ഷിക്കട്ടെ! അവൻ ദൈവത്തിന്റെ പൊന്നോമനയല്ലേ, ദൈവം അവനെ വിടുവിക്കട്ടെ!”+   ഗർഭപാത്രത്തിൽനിന്ന്‌ എന്നെ പുറത്ത്‌ കൊണ്ടുവന്നത്‌ അങ്ങാണ്‌;+അമ്മയുടെ മാറിടത്തിൽ എനിക്കു സുരക്ഷിതത്വം തോന്നാൻ ഇടയാക്കിയതും അങ്ങല്ലോ. 10  അങ്ങയുടെ കൈയിലേക്കാണു* ഞാൻ പിറന്നുവീണത്‌.അമ്മയുടെ ഉദരംമുതൽ അങ്ങാണ്‌ എന്റെ ദൈവം. 11  പ്രശ്‌നങ്ങൾ അടുത്ത്‌ എത്തിയിരിക്കുന്നു; അങ്ങ്‌ എന്നിൽനിന്ന്‌ അകന്നുമാറി നിൽക്കരുതേ,+എന്നെ സഹായിക്കാൻ മറ്റാരുമില്ലല്ലോ.+ 12  കരുത്തരായ അനേകം കാളകൾ എന്നെ വളയുന്നു;+ബാശാനിലെ കാളക്കൂറ്റന്മാർ എന്നെ വലയം ചെയ്യുന്നു.+ 13  ഇരയെ പിച്ചിച്ചീന്തി അലറുന്ന സിംഹത്തെപ്പോലെ,+അവർ എന്റെ നേരെ വായ്‌ പൊളിക്കുന്നു.+ 14  വെള്ളംപോലെ എന്റെ ശക്തി ചോർന്നുപോയിരിക്കുന്നു.അസ്ഥികളെല്ലാം സന്ധികളിൽനിന്ന്‌ ഇളകിമാറിയിരിക്കുന്നു. എന്റെ ഹൃദയം മെഴുകുപോലെയായി;+അത്‌ എന്റെ ഉള്ളിന്റെ ഉള്ളിൽ ഉരുകിയൊലിക്കുന്നു.+ 15  എന്റെ ശക്തി മൺപാത്രക്കഷണംപോലെ+ വരണ്ടുണങ്ങിയിരിക്കുന്നു;എന്റെ നാവ്‌ അണ്ണാക്കിനോടു പറ്റിയിരിക്കുന്നു;+മരണത്തിന്റെ മണ്ണിലേക്ക്‌ അങ്ങ്‌ എന്നെ ഇറക്കുന്നു.+ 16  നായ്‌ക്കളെപ്പോലെ ശത്രുക്കൾ എന്നെ വളഞ്ഞിരിക്കുന്നു;+ദുഷ്ടന്മാരുടെ സംഘം നാലുപാടുനിന്നും എന്റെ നേർക്കു വരുന്നു.+സിംഹത്തെപ്പോലെ അവർ എന്റെ കൈയും കാലും ആക്രമിക്കുന്നു.+ 17  എനിക്ക്‌ എന്റെ അസ്ഥികളെല്ലാം എണ്ണാം.+ അതാ, അവർ എന്നെത്തന്നെ തുറിച്ചുനോക്കുന്നു. 18  എന്റെ വസ്‌ത്രം അവർ വീതിച്ചെടുക്കുന്നു.എന്റെ ഉടുപ്പിനായി അവർ നറുക്കിടുന്നു.+ 19  എന്നാൽ യഹോവേ, അങ്ങ്‌ എന്നിൽനിന്ന്‌ അകന്നിരിക്കരുതേ.+ അങ്ങാണ്‌ എന്റെ ശക്തി; വേഗം വന്ന്‌ എന്നെ സഹായിക്കേണമേ.+ 20  വാളിൽനിന്ന്‌ എന്നെ* രക്ഷിക്കേണമേ;നായ്‌ക്കളുടെ നഖങ്ങളിൽനിന്ന്‌* എന്റെ വിലയേറിയ ജീവൻ* വിടുവിക്കേണമേ;+ 21  സിംഹത്തിന്റെ വായിൽനിന്നും കാട്ടുപോത്തിന്റെ കൊമ്പിൽനിന്നും എന്നെ രക്ഷിക്കേണമേ;+എനിക്ക്‌ ഉത്തരമേകേണമേ, എന്നെ രക്ഷിക്കേണമേ. 22  എന്റെ സഹോദരങ്ങളുടെ ഇടയിൽ ഞാൻ അങ്ങയുടെ പേര്‌ പ്രസിദ്ധമാക്കും;+സഭാമധ്യേ ഞാൻ അങ്ങയെ സ്‌തുതിക്കും.+ 23  യഹോവയെ ഭയപ്പെടുന്നവരേ, ദൈവത്തെ സ്‌തുതിപ്പിൻ! യാക്കോബിൻസന്തതികളേ,* എല്ലാവരും ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ!+ ഇസ്രായേലിൻസന്തതികളേ,* നിങ്ങളേവരും ഭയാദരവോടെ തിരുസന്നിധിയിൽ നിൽക്കുവിൻ! 24  കാരണം, അടിച്ചമർത്തപ്പെട്ടവന്റെ യാതനകൾ ദൈവം പുച്ഛിച്ചുതള്ളിയിട്ടില്ല;+ആ യാതനകളെ അറപ്പോടെ നോക്കുന്നില്ല. അവനിൽനിന്ന്‌ തിരുമുഖം മറച്ചിട്ടുമില്ല.+ സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവം കേട്ടു.+ 25  മഹാസഭയിൽ ഞാൻ അങ്ങയെ വാഴ്‌ത്തും;+ദൈവത്തെ ഭയപ്പെടുന്നവരുടെ മുന്നിൽവെച്ച്‌ ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും. 26  സൗമ്യർ തിന്ന്‌ തൃപ്‌തരാകും;+യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്‌തുതിക്കും.+ അവർ എന്നുമെന്നേക്കും ജീവിതം ആസ്വദിക്കട്ടെ.* 27  ഭൂമിയുടെ അറ്റങ്ങളെല്ലാം യഹോവയെ ഓർത്ത്‌ അവനിലേക്കു തിരിയും. ജനതകളിലെ സകല കുടുംബങ്ങളും തിരുമുമ്പിൽ കുമ്പിടും.+ 28  കാരണം, രാജാധികാരം യഹോവയ്‌ക്കുള്ളത്‌;+അവൻ ജനതകളെ ഭരിക്കുന്നു. 29  ഭൂമിയിലെ സമ്പന്നന്മാരെല്ലാം* ഭക്ഷിക്കും; അവർ തിരുസന്നിധിയിൽ കുമ്പിടും;പൊടിയിലേക്ക്‌ ഇറങ്ങുന്നവരെല്ലാം തിരുസന്നിധിയിൽ മുട്ടുകുത്തും;അവർക്കൊന്നും സ്വന്തം ജീവൻ* രക്ഷിക്കാനാകില്ലല്ലോ. 30  അവരുടെ സന്തതിപരമ്പരകൾ* ദൈവത്തെ സേവിക്കും;വരുംതലമുറയോട്‌ യഹോവയെക്കുറിച്ച്‌ വിവരിക്കും. 31  അവർ വന്ന്‌ ദൈവത്തിന്റെ നീതിയെക്കുറിച്ച്‌ പറഞ്ഞുകൊടുക്കും. നമ്മുടെ ദൈവത്തിന്റെ ചെയ്‌തികളെക്കുറിച്ച്‌ ജനിക്കാനിരിക്കുന്നവരെ അറിയിക്കും.

അടിക്കുറിപ്പുകള്‍

സാധ്യതയനുസരിച്ച്‌, ഒരു ഈണമോ പ്രത്യേകതരം സംഗീതമോ.
അഥവാ “സ്‌തുതികൾക്കിടയിൽ (സ്‌തുതികൾക്കു മീതെ) സിംഹാസനസ്ഥനാണ്‌.”
അഥവാ “നാണംകെടുത്തിയില്ല.”
അക്ഷ. “അങ്ങയുടെ മേലേക്കാണ്‌.”
അഥവാ “എന്റെ ദേഹിയെ.”
അക്ഷ. “കൈയിൽനിന്ന്‌.”
അക്ഷ. “എനിക്ക്‌ ആകെയുള്ളവളെ.” ദാവീദിന്റെ ദേഹിയെ അഥവാ ജീവനെ കുറിക്കുന്നു.
അക്ഷ. “യാക്കോബിൻവിത്തുകളേ.”
അക്ഷ. “ഇസ്രായേലിൻവിത്തുകളേ.”
അക്ഷ. “അവരുടെ ഹൃദയം എന്നെന്നും ജീവിക്കട്ടെ.”
അക്ഷ. “കൊഴുത്തവരെല്ലാം.”
അഥവാ “ദേഹി.”
അക്ഷ. “ഒരു വിത്ത്‌.”