സങ്കീർത്തനം 25:1-22

  • വഴിനടത്തിപ്പിനും ക്ഷമയ്‌ക്കും വേണ്ടിയുള്ള ഒരു പ്രാർഥന

    • “അങ്ങയുടെ വഴികൾ എനിക്ക്‌ അറിയിച്ചുതരേണമേ” (4)

    • ‘യഹോവയുടെ ഉറ്റ സ്‌നേഹിതർ’ (14)

    • “എന്റെ പാപങ്ങളെല്ലാം ക്ഷമിക്കേണമേ” (18)

ദാവീദിന്റേത്‌. א (ആലേഫ്‌) 25  യഹോവേ, ഞാൻ അങ്ങയിലേക്കു തിരിയുന്നു. ב (ബേത്ത്‌)   എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു;+ഞാൻ നാണംകെട്ടുപോകാൻ സമ്മതിക്കരുതേ.+ ശത്രുക്കൾ എന്റെ കഷ്ടതയിൽ സന്തോഷിക്കാൻ ഇടവരുത്തരുതേ.+ ג (ഗീമെൽ)   അങ്ങയിൽ പ്രത്യാശ വെക്കുന്ന ആരും ഒരിക്കലും നാണംകെട്ടുപോകില്ല;+എന്നാൽ, വെറുതേ വഞ്ചന കാട്ടുന്നവരെ അപമാനം കാത്തിരിക്കുന്നു.+ ד (ദാലെത്ത്‌)   യഹോവേ, അങ്ങയുടെ വഴികൾ എനിക്ക്‌ അറിയിച്ചുതരേണമേ;+അങ്ങയുടെ മാർഗങ്ങൾ എന്നെ പഠിപ്പിക്കേണമേ.+ ה (ഹേ)   അങ്ങയുടെ സത്യത്തിൽ എന്നെ നടത്തേണമേ; അങ്ങ്‌ എന്നെ പഠിപ്പിക്കേണമേ.+എന്റെ രക്ഷയുടെ ദൈവം അങ്ങല്ലോ. ו (വൗ) ദിവസം മുഴുവൻ അങ്ങയിലാണ്‌ എന്റെ പ്രത്യാശ. ז (സയിൻ)   യഹോവേ, അങ്ങ്‌ എല്ലായ്‌പോഴും കാണിച്ചിട്ടുള്ള*+കരുണയും അചഞ്ചലമായ സ്‌നേഹവും ഓർക്കേണമേ.+ ח (ഹേത്ത്‌)   ചെറുപ്പത്തിൽ ഞാൻ ചെയ്‌ത പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ. യഹോവേ, അങ്ങയുടെ അചഞ്ചലമായ സ്‌നേഹത്തിനു ചേർച്ചയിൽ,+അങ്ങയുടെ നന്മയെപ്രതി എന്നെ ഓർക്കേണമേ.+ ט (തേത്ത്‌)   യഹോവ നല്ലവനും നേരുള്ളവനും ആണ്‌.+ അതുകൊണ്ടാണ്‌, ദൈവം പാപികളെ നേർവഴി പഠിപ്പിക്കുന്നത്‌.+ י (യോദ്‌)   ശരിയായതു ചെയ്യാൻ* ദൈവം സൗമ്യരെ നയിക്കും;+അവരെ തന്റെ വഴികൾ പഠിപ്പിക്കും.+ כ (കഫ്‌) 10  തന്റെ ഉടമ്പടിയും+ ഓർമിപ്പിക്കലുകളും+ പാലിക്കുന്നവരോടുള്ളഅചഞ്ചലസ്‌നേഹവും വിശ്വസ്‌തതയും വെളിപ്പെടുത്തുന്നതല്ലോ യഹോവയുടെ വഴികളെല്ലാം. ל (ലാമെദ്‌) 11  എന്റെ തെറ്റു വലുതെങ്കിലുംയഹോവേ, അങ്ങയുടെ പേരിനെ കരുതി അതു ക്ഷമിക്കേണമേ.+ מ (മേം) 12  യഹോവയെ ഭയപ്പെടുന്ന മനുഷ്യൻ ആരാണ്‌?+ തിരഞ്ഞെടുക്കേണ്ട വഴി ദൈവം അവനു പറഞ്ഞുകൊടുക്കും.+ נ (നൂൻ) 13  അവൻ നന്മ അനുഭവിച്ചറിയും;+അവന്റെ സന്തതിപരമ്പരകൾ ഭൂമി കൈവശമാക്കും.+ ס (സാമെക്‌) 14  യഹോവയെ ഭയപ്പെടുന്നവരായിരിക്കും അവന്റെ ഉറ്റ സ്‌നേഹിതർ;+ദൈവം തന്റെ ഉടമ്പടി അവരെ അറിയിക്കുന്നു.+ ע (അയിൻ) 15  വലയിൽ കുരുങ്ങിയ എന്റെ കാലുകൾ ദൈവം സ്വതന്ത്രമാക്കും.+അതുകൊണ്ട്‌, എന്റെ കണ്ണുകൾ എപ്പോഴും യഹോവയെ നോക്കുന്നു.+ פ (പേ) 16  ഞാൻ നിസ്സഹായനാണ്‌; എനിക്കു തുണയായി ആരുമില്ല;അങ്ങ്‌ എന്നിലേക്കു മുഖം തിരിച്ച്‌ എന്നോടു പ്രീതി കാണിക്കേണമേ. צ (സാദെ) 17  എന്റെ ഹൃദയവേദനകൾ പെരുകിയിരിക്കുന്നു;+യാതനയിൽനിന്ന്‌ എന്നെ വിടുവിക്കേണമേ. ר (രേശ്‌) 18  എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും കാണേണമേ;+എന്റെ പാപങ്ങളെല്ലാം ക്ഷമിക്കേണമേ.+ 19  എന്റെ ശത്രുക്കൾ എത്രയധികമെന്നു നോക്കൂ!എന്നോട്‌ അവർക്ക്‌ എത്ര വെറുപ്പാണെന്നു കണ്ടോ? ש (ശീൻ) 20  എന്റെ പ്രാണനെ കാക്കേണമേ; എന്നെ രക്ഷിക്കേണമേ.+ ഞാൻ അങ്ങയെ അഭയമാക്കിയിരിക്കുന്നു; ഞാൻ നാണംകെടാൻ ഇടയാക്കരുതേ. ת (തൗ) 21  നിഷ്‌കളങ്കതയും* നേരും എന്നെ കാത്തുകൊള്ളട്ടെ;+എന്റെ പ്രത്യാശ അങ്ങയിലല്ലോ.+ 22  ദൈവമേ, സകല കഷ്ടതകളിൽനിന്നും ഇസ്രായേലിനെ വിടുവിക്കേണമേ.*

അടിക്കുറിപ്പുകള്‍

അഥവാ “യഹോവേ, പുരാതനകാലംമുതലുള്ള അങ്ങയുടെ.”
അക്ഷ. “ന്യായവിധിയിൽ.”
അഥവാ “ധർമനിഷ്‌ഠയും.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.
അക്ഷ. “വീണ്ടെടുക്കേണമേ.”