സങ്കീർത്തനം 30:1-12

  • വിലാപം ആഹ്ലാദത്തിനു വഴിമാറുന്നു

    • ദൈവപ്രീതി ആയുഷ്‌കാലം മുഴുവൻ നിൽക്കുന്നത്‌ (5)

ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. ഭവനത്തിന്റെ ഉദ്‌ഘാടനഗീതം. 30  യഹോവേ, ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തും; അങ്ങ്‌ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചല്ലോ.*ശത്രുക്കൾ എന്റെ അവസ്ഥ കണ്ട്‌ സന്തോഷിക്കാൻ അങ്ങ്‌ അനുവദിച്ചില്ലല്ലോ.+   എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു;അങ്ങ്‌ എന്നെ സുഖപ്പെടുത്തി.+   യഹോവേ, അങ്ങ്‌ ശവക്കുഴിയിൽനിന്ന്‌* എന്നെ ഉയർത്തിയിരിക്കുന്നു.+ അങ്ങ്‌ എന്നെ ജീവനോടെ കാത്തു; കുഴിയിൽ* താണുപോകാതെ അങ്ങ്‌ എന്നെ സംരക്ഷിച്ചു.+   യഹോവയുടെ വിശ്വസ്‌തരേ, ദൈവത്തിനു സ്‌തുതി പാടൂ;*+വിശുദ്ധമായ തിരുനാമത്തിനു* നന്ദി നൽകൂ;+   കാരണം, ദൈവകോപം ക്ഷണനേരത്തേക്കേ ഉള്ളൂ;+ദൈവപ്രീതിയോ ഒരു ആയുഷ്‌കാലം മുഴുവൻ നിൽക്കുന്നതും.+ വൈകുന്നേരം കരച്ചിൽ വന്നേക്കാം; എന്നാൽ രാവിലെ അതു സന്തോഷഘോഷത്തിനു വഴിമാറുന്നു.+   കുഴപ്പങ്ങളൊന്നുമില്ലാതിരിക്കെ ഞാൻ പറഞ്ഞു: “ഞാൻ ഒരിക്കലും കുലുങ്ങില്ല.”   യഹോവേ, ഞാൻ അങ്ങയുടെ പ്രീതിയിലായിരിക്കെ അങ്ങ്‌ എന്നെ പർവതംപോൽ ശക്തനാക്കി.+ അങ്ങ്‌ മുഖം മറച്ചപ്പോഴോ ഞാൻ ഭയന്നുവിറച്ചു.+   യഹോവേ, ഞാൻ വീണ്ടുംവീണ്ടും അങ്ങയെ വിളിച്ചു;+യഹോവയുടെ പ്രീതിക്കായി ഞാൻ നിറുത്താതെ യാചിച്ചു.   ഞാൻ മരിച്ചാൽ* എന്തു ലാഭം? ഞാൻ കുഴിയിലേക്ക്‌* ഇറങ്ങിയാൽ എന്തു നേട്ടം?+ പൊടി അങ്ങയെ സ്‌തുതിക്കുമോ?+ അങ്ങയുടെ വിശ്വസ്‌തതയെക്കുറിച്ച്‌ സംസാരിക്കുമോ?+ 10  യഹോവേ, കേൾക്കേണമേ, എന്നോടു പ്രീതി കാണിക്കേണമേ.+ യഹോവേ, എന്റെ സഹായത്തിന്‌ എത്തേണമേ.+ 11  അങ്ങ്‌ എന്റെ വിലാപം ആനന്ദനൃത്തമാക്കി;എന്റെ വിലാപവസ്‌ത്രം മാറ്റി എന്നെ ആഹ്ലാദം അണിയിക്കുന്നു; 12  അതുകൊണ്ട്‌, ഞാൻ* മൗനമായിരിക്കാതെ അങ്ങയെ പാടി സ്‌തുതിക്കും. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നും അങ്ങയെ സ്‌തുതിക്കും.

അടിക്കുറിപ്പുകള്‍

അഥവാ “വലിച്ചുകയറ്റിയല്ലോ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശവക്കുഴിയിൽ.”
അഥവാ “സംഗീതം ഉതിർക്കൂ.”
അക്ഷ. “വിശുദ്ധസ്‌മാരകത്തിന്‌.”
അക്ഷ. “എന്റെ രക്തംകൊണ്ട്‌.”
അഥവാ “ശവക്കുഴിയിലേക്ക്‌.”
അഥവാ “എന്റെ മഹത്ത്വം.”