സങ്കീർത്തനം 31:1-24

  • യഹോവയെ അഭയമാക്കുന്നു

    • “ഞാൻ എന്റെ ജീവൻ തൃക്കൈയിൽ ഏൽപ്പിക്കുന്നു” (5)

    • ‘യഹോവ സത്യത്തിന്റെ ദൈവം’ (5)

    • ദൈവത്തിന്റെ വലിയ നന്മ (19)

സംഗീതസംഘനായകന്‌. ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 31  യഹോവേ, അങ്ങയെ ഞാൻ എന്റെ അഭയമാക്കിയിരിക്കുന്നു.+ ഞാൻ നാണംകെടാൻ ഒരിക്കലും ഇടവരുത്തരുതേ.+ അങ്ങയുടെ നീതിയെ ഓർത്ത്‌ എന്നെ രക്ഷിക്കേണമേ.+   അങ്ങ്‌ എന്നിലേക്കു ചെവി ചായിക്കേണമേ.* വേഗം വന്ന്‌ എന്നെ രക്ഷിക്കേണമേ.+ എനിക്കായി മലമുകളിലെ ഒരു രക്ഷാസങ്കേതമാകേണമേ;എനിക്കായി കോട്ടമതിലുള്ള ഒരു രക്ഷാകേന്ദ്രമാകേണമേ.+   അങ്ങ്‌ എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും അല്ലോ;+അങ്ങയുടെ പേരിനെ ഓർത്ത്‌+ അങ്ങ്‌ എന്നെ നയിക്കും, എനിക്കു വഴി കാട്ടും.+   അവർ എന്നെ കുടുക്കാൻ രഹസ്യമായി വിരിച്ച വലയിൽനിന്ന്‌ അങ്ങ്‌ എന്നെ സ്വതന്ത്രനാക്കും;+അങ്ങല്ലോ എന്റെ കോട്ട.+   ഞാൻ എന്റെ ജീവൻ* തൃക്കൈയിൽ ഏൽപ്പിക്കുന്നു.+ സത്യത്തിന്റെ ദൈവമായ* യഹോവേ, അങ്ങ്‌ എന്നെ വീണ്ടെടുത്തിരിക്കുന്നു.+   ഒരു ഗുണവുമില്ലാത്ത വ്യർഥവിഗ്രഹങ്ങളുടെ ഭക്തരെ ഞാൻ വെറുക്കുന്നു;ഞാൻ പക്ഷേ, യഹോവയിൽ ആശ്രയിക്കുന്നു.   അങ്ങയുടെ അചഞ്ചലമായ സ്‌നേഹത്തെപ്രതി ഞാൻ അത്യന്തം സന്തോഷിക്കും.എന്റെ ദുരിതം അങ്ങ്‌ കണ്ടിരിക്കുന്നല്ലോ,+എന്റെ പ്രാണസങ്കടം അങ്ങ്‌ അറിയുന്നല്ലോ.   അങ്ങ്‌ എന്നെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കാതെഒരു സുരക്ഷിതസ്ഥാനത്ത്‌* നിറുത്തുന്നു.   യഹോവേ, എന്നോടു പ്രീതി കാണിക്കേണമേ; ഞാൻ വലിയ കഷ്ടത്തിലായിരിക്കുന്നു. കടുത്ത ദുഃഖം എന്റെ കണ്ണുകളെയും എന്റെ ശരീരത്തെയും* ക്ഷീണിപ്പിച്ചിരിക്കുന്നു.+ 10  എന്റെ ജീവിതം ദുഃഖത്താലും+എന്റെ വർഷങ്ങൾ ഞരക്കങ്ങളാലും നിറഞ്ഞിരിക്കുന്നു.+ എന്റെ തെറ്റ്‌ എന്റെ ശക്തി ചോർത്തിക്കളയുന്നു;എന്റെ അസ്ഥികൾ ക്ഷയിക്കുന്നു.+ 11  എന്റെ സകല എതിരാളികളും,പ്രത്യേകിച്ച്‌ എന്റെ അയൽക്കാർ, എന്നെ പരിഹസിക്കുന്നു.+ എന്റെ പരിചയക്കാർക്ക്‌ എന്നെ പേടിയാണ്‌;വെളിയിൽ എന്നെ കണ്ടാൽ അവർ ഓടിയകലുന്നു.+ 12  മരിച്ചുപോയവനെപ്പോലെ അവർ എന്നെ മറന്നുകളഞ്ഞിരിക്കുന്നു;അവരുടെ ഹൃദയത്തിൽ* എനിക്കു സ്ഥാനമില്ല.ഉടഞ്ഞ ഒരു പാത്രംപോലെയാണു ഞാൻ. 13  അനേകം ദുഷ്‌പ്രചാരണങ്ങൾ ഞാൻ കേട്ടിരിക്കുന്നു;ഭീതി എന്നെ വലയം ചെയ്യുന്നു.+ എനിക്ക്‌ എതിരെ ഒറ്റക്കെട്ടായി വരുന്ന അവർഎന്റെ ജീവനെടുക്കാൻ തന്ത്രങ്ങൾ മനയുന്നു.+ 14  എങ്കിലും യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.+ “അങ്ങാണ്‌ എന്റെ ദൈവം” എന്നു ഞാൻ പ്രഖ്യാപിക്കുന്നു.+ 15  എന്റെ നാളുകൾ* അങ്ങയുടെ കൈകളിലാണ്‌. എന്റെ ശത്രുക്കളുടെയും എന്നെ ഉപദ്രവിക്കുന്നവരുടെയും കൈയിൽനിന്ന്‌ എന്നെ വിടുവിക്കേണമേ.+ 16  അങ്ങയുടെ മുഖം ഈ ദാസന്റെ മേൽ പ്രകാശിക്കട്ടെ.+ അങ്ങയുടെ അചഞ്ചലമായ സ്‌നേഹത്താൽ എന്നെ രക്ഷിക്കേണമേ. 17  യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോൾ എന്നെ നാണംകെടുത്തരുതേ;+ ദുഷ്ടന്മാർ നാണംകെടട്ടെ;+ശവക്കുഴിയിൽ* അവർ മിണ്ടാതാകട്ടെ.+ 18  നുണ പറയുന്ന നാവുകൾ നിശ്ശബ്ദമാകട്ടെ;+നീതിമാന്‌ എതിരെ ധാർഷ്ട്യത്തോടെയും വെറുപ്പോടെയും അഹങ്കാരം പറയുന്ന നാവുകളാണല്ലോ അവ. 19  അങ്ങയുടെ നന്മ എത്ര വലിയത്‌!+ അങ്ങയെ ഭയപ്പെടുന്നവർക്കായി അങ്ങ്‌ അതു സംഭരിച്ചുവെച്ചിരിക്കുന്നല്ലോ;+അങ്ങയെ അഭയമാക്കുന്നവർക്കു സകല മനുഷ്യരുടെയും കൺമുന്നിൽവെച്ച്‌ അങ്ങ്‌ നന്മ ചെയ്‌തിരിക്കുന്നല്ലോ.+ 20  അങ്ങയുടെ സാന്നിധ്യമുള്ള രഹസ്യസ്ഥലത്ത്‌ അങ്ങ്‌ അവരെമനുഷ്യരുടെ ഗൂഢതന്ത്രങ്ങളിൽപ്പെടാതെ ഒളിപ്പിക്കും;+ദ്രോഹചിന്തയോടെയുള്ള ആക്രമണമേൽക്കാതെ*അങ്ങ്‌ അവരെ അങ്ങയുടെ താവളത്തിൽ മറച്ചുവെക്കും.+ 21  യഹോവ വാഴ്‌ത്തപ്പെടട്ടെ;ഉപരോധിച്ച നഗരത്തിൽ+ കഴിഞ്ഞ എന്നോടു ദൈവം കാണിച്ച അചഞ്ചലസ്‌നേഹം+ മഹനീയമായിരുന്നല്ലോ. 22  ഞാനോ പരിഭ്രമിച്ച്‌, “തിരുസന്നിധിയിൽനിന്ന്‌ ഞാൻ നശിച്ചുപോകും”+ എന്നു പറഞ്ഞു. എന്നാൽ സഹായത്തിനായി വിളിച്ചപേക്ഷിച്ചപ്പോൾ അങ്ങ്‌ എന്റെ യാചനകൾ ചെവിക്കൊണ്ടു.+ 23  യഹോവയുടെ വിശ്വസ്‌തരേ, നിങ്ങളെല്ലാം ദൈവത്തെ സ്‌നേഹിക്കുവിൻ!+ വിശ്വസ്‌തരെ യഹോവ സംരക്ഷിക്കുന്നു;+എന്നാൽ, ധാർഷ്ട്യം കാണിക്കുന്നവരെ അതികഠിനമായി ശിക്ഷിക്കുന്നു.+ 24  യഹോവയ്‌ക്കായി കാത്തിരിക്കുന്നവരേ,+ധീരരായിരിക്കൂ, നിങ്ങളുടെ ഹൃദയം കരുത്തുറ്റതായിരിക്കട്ടെ.+

അടിക്കുറിപ്പുകള്‍

അഥവാ “കുനിഞ്ഞ്‌ ഞാൻ പറയുന്നതു കേൾക്കേണമേ.”
അഥവാ “ആത്മാവ്‌.”
അഥവാ “വിശ്വസ്‌തദൈവമായ.”
അഥവാ “വിശാലമായ ഒരു സ്ഥലത്ത്‌.”
അഥവാ “കണ്ണുകളെയും എന്റെ ദേഹിയെയും വയറിനെയും.”
അഥവാ “മനസ്സിൽ.”
അക്ഷ. “കാലങ്ങൾ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “നാവുകളുടെ വഴക്കിൽനിന്ന്‌.”