സങ്കീർത്തനം 32:1-11

  • പാപം ക്ഷമിച്ചുകിട്ടിയവർ സന്തുഷ്ടർ

    • “ഞാൻ എന്റെ പാപം അങ്ങയോട്‌ ഏറ്റുപറഞ്ഞു” (5)

    • ദൈവം നിനക്ക്‌ ഉൾക്കാഴ്‌ച തരും (8)

ദാവീദിന്റേത്‌. മാസ്‌കിൽ.* 32  ലംഘനം ക്ഷമിച്ചും പാപം മറച്ചും* കിട്ടിയ മനുഷ്യൻ സന്തുഷ്ടൻ.+   യഹോവ കുറ്റം ചുമത്താത്ത,ആത്മാവിൽ* കാപട്യമില്ലാത്ത, മനുഷ്യൻ സന്തുഷ്ടൻ;+   ഞാൻ മിണ്ടാതിരുന്നപ്പോൾ ദിവസം മുഴുവനുമുള്ള ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി.+   രാവും പകലും അങ്ങയുടെ കൈ* എനിക്കു ഭാരമായിരുന്നു.+ വരണ്ട വേനൽച്ചൂടിലെ വെള്ളമെന്നപോലെ എന്റെ ശക്തി ആവിയായിപ്പോയി.* (സേലാ)   ഒടുവിൽ ഞാൻ എന്റെ പാപം അങ്ങയോട്‌ ഏറ്റുപറഞ്ഞു;ഞാൻ എന്റെ തെറ്റു മറച്ചുവെച്ചില്ല.+ “എന്റെ ലംഘനങ്ങൾ ഞാൻ യഹോവയോട്‌ ഏറ്റുപറയും” എന്നു ഞാൻ പറഞ്ഞു.+ എന്റെ തെറ്റുകൾ, എന്റെ പാപങ്ങൾ, അങ്ങ്‌ ക്ഷമിച്ചുതരുകയും ചെയ്‌തു.+ (സേലാ)   അങ്ങയെ കണ്ടെത്താനാകുന്ന സമയത്തുതന്നെ+ഓരോ വിശ്വസ്‌തനും അങ്ങയോടു പ്രാർഥിക്കുന്നത്‌ ഇതുകൊണ്ടാണ്‌.+ പിന്നെ, പ്രളയജലംപോലും അവനെ തൊടില്ല.   അങ്ങ്‌ എനിക്ക്‌ ഒരു മറവിടമാണ്‌;കഷ്ടകാലത്ത്‌ അങ്ങ്‌ എന്നെ സംരക്ഷിക്കും.+ വിമോചനത്തിന്റെ സന്തോഷാരവത്താൽ അങ്ങ്‌ എന്നെ പൊതിയും.+ (സേലാ)   “ഞാൻ നിനക്ക്‌ ഉൾക്കാഴ്‌ച തരും, പോകേണ്ട വഴി നിന്നെ പഠിപ്പിക്കും.+ നിന്റെ മേൽ കണ്ണുനട്ട്‌ ഞാൻ നിന്നെ ഉപദേശിക്കും.+   നീ വകതിരിവില്ലാതെ, കുതിരയെപ്പോലെയോ കോവർകഴുതയെപ്പോലെയോ ആകരുത്‌;+അവയെ നിന്റെ അടുത്ത്‌ കൊണ്ടുവരുന്നതിനു മുമ്പ്‌കടിഞ്ഞാണും മുഖക്കയറും കൊണ്ട്‌ അവയുടെ ശൗര്യം നിയന്ത്രിക്കണമല്ലോ.” 10  ദുഷ്ടന്മാരുടെ വേദനകൾ അനേകം;എന്നാൽ, തന്നിൽ ആശ്രയിക്കുന്നവനെ യഹോവയുടെ അചഞ്ചലമായ സ്‌നേഹം പൊതിയുന്നു.+ 11  നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കൂ! ആഹ്ലാദിക്കൂ!ഹൃദയശുദ്ധിയുള്ളവരേ, നിങ്ങൾ സന്തോഷത്തോടെ ആർപ്പിടൂ!

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “പൊറുത്തും.”
അഥവാ “ഹൃദയത്തിൽ.”
അഥവാ “അപ്രീതി.”
അഥവാ “ജീവിതത്തിന്റെ നനവ്‌ നഷ്ടമായി.”