സങ്കീർത്തനം 38:1-22

  • കഷ്ടതയിലായിരിക്കുന്ന, പശ്ചാത്തപിക്കുന്ന ഒരാളുടെ പ്രാർഥന

    • ‘ആകെ കഷ്ടതയിലായിരിക്കുന്നു, നിരാശയോടെ തല കുമ്പിട്ട്‌ ഇരിക്കുന്നു’ (6)

    • തനിക്കായി കാത്തിരിക്കുന്നവരുടെ അപേക്ഷ യഹോവ കേൾക്കുന്നു (15)

    • “എന്റെ പാപം എന്നെ വിഷമിപ്പിച്ചിരുന്നു” (18)

ഒരു ഓർമിപ്പിക്കലായി* ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 38  യഹോവേ, അങ്ങയുടെ കോപത്തിൽ എന്നെ ശാസിക്കരുതേ;അങ്ങയുടെ ക്രോധത്തിൽ എന്നെ തിരുത്തരുതേ.+   കാരണം, അങ്ങയുടെ അമ്പുകൾ എന്റെ ഉള്ളിലേക്കു തുളച്ചിറങ്ങിയിരിക്കുന്നു;അങ്ങയുടെ കൈക്കീഴിൽ ഞാൻ ഞെരിഞ്ഞമരുന്നു.+   അങ്ങയുടെ ഉഗ്രകോപം നിമിത്തം ഞാൻ അടിമുടി രോഗബാധിതനായിരിക്കുന്നു. എന്റെ പാപം നിമിത്തം എന്റെ അസ്ഥികൾക്കുള്ളിൽ ഒരു സ്വസ്ഥതയുമില്ല.+   കാരണം, എന്റെ തെറ്റുകൾ എന്റെ തലയ്‌ക്കു മീതെ കുമിഞ്ഞുകൂടിയിരിക്കുന്നു;+അത്‌ എനിക്കു താങ്ങാനാകാത്ത കനത്ത ഭാരമാണ്‌.   എന്റെ വിഡ്‌ഢിത്തം കാരണംഎന്റെ വ്രണങ്ങൾ പഴുത്ത്‌ നാറുന്നു.   ആകെ കഷ്ടതയിലായിരിക്കുന്ന ഞാൻ നിരാശയോടെ തല കുമ്പിട്ട്‌ ഇരിക്കുന്നു;ദിവസം മുഴുവൻ ഞാൻ സങ്കടപ്പെട്ട്‌ അങ്ങുമിങ്ങും നടക്കുന്നു.   എന്റെ ഉള്ളു കത്തുന്നു;*ഞാൻ അടിമുടി രോഗബാധിതനാണ്‌.+   ഞാൻ ആകെ മരവിച്ചിരിക്കുന്നു; ഞാൻ പാടേ തകർന്നുപോയി;ഹൃദയവേദനയാൽ ഞാൻ ഉച്ചത്തിൽ ഞരങ്ങുന്നു.*   യഹോവേ, എന്റെ ആഗ്രഹങ്ങളെല്ലാം തിരുമുമ്പിലുണ്ടല്ലോ;എന്റെ നെടുവീർപ്പ്‌ അങ്ങയിൽനിന്ന്‌ മറഞ്ഞിരിക്കുന്നില്ല. 10  എന്റെ നെഞ്ചിടിക്കുന്നു; എനിക്കു ശക്തിയില്ലാതായി;എന്റെ കണ്ണിന്റെ പ്രകാശം മങ്ങിയിരിക്കുന്നു.+ 11  എന്റെ രോഗം നിമിത്തം എന്റെ സ്‌നേഹിതരും കൂട്ടാളികളും എന്നെ ഒഴിവാക്കുന്നു;എന്റെ അടുത്ത പരിചയക്കാർ എന്നോട്‌ അകലം പാലിക്കുന്നു. 12  എന്റെ ജീവനെടുക്കാൻ നോക്കുന്നവർ എനിക്കായി കെണി വെക്കുന്നു;എന്നെ ദ്രോഹിക്കാൻ നോക്കുന്നവർ നാശത്തെപ്പറ്റി സംസാരിക്കുന്നു;+അവർ ദിവസം മുഴുവൻ അടക്കം പറയുന്നതു വഞ്ചനയാണ്‌. 13  ഞാൻ പക്ഷേ, ബധിരനെപ്പോലെ ശ്രദ്ധിക്കാതിരിക്കുന്നു;+മൂകനെപ്പോലെ വായ്‌ തുറക്കാതിരിക്കുന്നു.+ 14  ഞാൻ കേൾവിശക്തിയില്ലാത്തവനെപ്പോലെയായിരിക്കുന്നു;എന്റെ നാവിന്‌ എതിർവാദം പറയാൻ ഒന്നുമില്ല. 15  യഹോവേ, ഞാൻ അങ്ങയ്‌ക്കായി കാത്തിരുന്നു;+എന്റെ ദൈവമായ യഹോവേ, അങ്ങ്‌ എനിക്ക്‌ ഉത്തരമേകി.+ 16  ഞാൻ പറഞ്ഞു: “അവർ എന്റെ അവസ്ഥ കണ്ട്‌ സന്തോഷിക്കരുതേ;എന്റെ കാൽ വഴുതിയാൽ അവർ എന്നോട്‌ അഹങ്കാരം കാണിക്കരുതേ.” 17  ഞാൻ കുഴഞ്ഞുവീഴാറായിരുന്നു;വേദന എന്നെ വിട്ടുമാറിയതേ ഇല്ല.+ 18  ഞാൻ എന്റെ തെറ്റ്‌ ഏറ്റുപറഞ്ഞു;+എന്റെ പാപം എന്നെ വിഷമിപ്പിച്ചിരുന്നു.+ 19  എന്നാൽ, എന്റെ ശത്രുക്കൾ വീറുള്ളവരും* ശക്തരും ആണ്‌;*കാരണമില്ലാതെ എന്നെ വെറുക്കുന്നവർ അനവധിയായിരിക്കുന്നു. 20  നന്മയ്‌ക്കു പകരം തിന്മയാണ്‌ അവർ എന്നോടു ചെയ്‌തത്‌;നന്മ ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ അവർ എന്നെ എതിർത്തു. 21  യഹോവേ, എന്നെ ഉപേക്ഷിക്കരുതേ. ദൈവമേ, എന്നിൽനിന്ന്‌ അകന്നുനിൽക്കരുതേ.+ 22  എന്റെ രക്ഷയായ യഹോവേ,എന്നെ സഹായിക്കാൻ വേഗം വരേണമേ.+

അടിക്കുറിപ്പുകള്‍

അഥവാ “ഓർമ ഉണർത്താൻ.”
അക്ഷ. “എന്റെ അര ചുട്ടുപൊള്ളുന്നു.”
അഥവാ “അലറുന്നു.”
അക്ഷ. “ജീവനുള്ളവരും.”
മറ്റൊരു സാധ്യത “എന്നാൽ ഒരു കാരണവുമില്ലാതെ ധാരാളം പേർ എന്റെ ശത്രുക്കളായിരിക്കുന്നു.”