സങ്കീർത്തനം 42:1-11

  • മഹാരക്ഷകൻ എന്ന നിലയിൽ ദൈവത്തെ സ്‌തുതിക്കുന്നു

    • വെള്ളത്തിനായി ദാഹിക്കുന്ന മാനിനെപ്പോലെ ദൈവത്തിനായി ദാഹിക്കുന്നു (1, 2)

    • “എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നുന്നത്‌?” (5, 11)

    • “ദൈവത്തിനായി കാത്തിരിക്കുക” (5, 11)

സംഗീതസംഘനായകന്‌; കോരഹുപുത്രന്മാരുടെ+ മാസ്‌കിൽ.* 42  നീർച്ചാലുകൾക്കായി കൊതിക്കുന്ന മാൻ എന്നപോലെദൈവമേ, ഞാൻ അങ്ങയ്‌ക്കായി കൊതിക്കുന്നു.   ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി, ദാഹിക്കുന്നു.+ എപ്പോഴാണ്‌ എനിക്കു ദൈവസന്നിധിയിൽ ചെല്ലാനാകുക?+   രാവും പകലും കണ്ണീർ കുടിച്ച്‌ ഞാൻ വയറു നിറയ്‌ക്കുന്നു;“എവിടെപ്പോയി നിന്റെ ദൈവം” എന്നു ചോദിച്ച്‌ ദിവസം മുഴുവൻ ആളുകൾ എന്നെ കളിയാക്കുന്നു.+   ചില കാര്യങ്ങൾ ഞാൻ ഓർത്തുപോകുന്നു; ഞാൻ എന്റെ ഹൃദയം പകരുകയാണ്‌:ഒരു ജനാവലിയോടൊപ്പം നടന്നിരുന്ന ആ കാലം;സന്തോഷാരവങ്ങളോടെ ദൈവത്തിനു നന്ദി പറഞ്ഞ്‌ഉത്സവം കൊണ്ടാടുന്ന ജനക്കൂട്ടത്തോടൊപ്പംദൈവത്തിന്റെ ഭവനത്തിലേക്ക്‌ അവർക്കു മുന്നിലായി ഭക്തിപൂർവം* ഞാൻ നടന്നിരുന്നു.+   എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നുന്നത്‌?+ എന്തുകൊണ്ടാണ്‌ എന്റെ മനം ഇത്ര കലങ്ങിയിരിക്കുന്നത്‌? ദൈവത്തിനായി കാത്തിരിക്കുക;+എന്റെ മഹാരക്ഷകൻ എന്ന നിലയിൽ ഇനിയും ഞാൻ ദൈവത്തെ സ്‌തുതിക്കും.+   എന്റെ ദൈവമേ, ഞാൻ നിരാശനാണ്‌.+ അതുകൊണ്ടാണ്‌, യോർദാൻ ദേശത്തും ഹെർമോൻശൃംഗങ്ങളിലുംമിസാർ മലയിലും* വെച്ച്‌ ഞാൻ അങ്ങയെ ഓർക്കുന്നത്‌.+   വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിനാൽആഴമുള്ള വെള്ളം ആഴമുള്ള വെള്ളത്തെ വിളിക്കുന്നു. ഇളകിമറിയുന്ന തിരമാലകൾ എന്നെ മൂടുന്നു.+   പകൽസമയത്ത്‌ യഹോവ തന്റെ അചഞ്ചലമായ സ്‌നേഹം എന്റെ മേൽ ചൊരിയും;രാത്രിയിൽ ദൈവത്തിന്റെ പാട്ട്‌ എന്റെ നാവിലുണ്ടായിരിക്കും,അതെ, എന്റെ ജീവന്റെ ദൈവത്തോടുള്ള ഒരു പ്രാർഥന.+   എന്റെ പാറയായ ദൈവത്തോടു ഞാൻ ചോദിക്കും: “അങ്ങ്‌ എന്നെ മറന്നുകളഞ്ഞത്‌ എന്താണ്‌?+ ശത്രു ഞെരുക്കിയിട്ട്‌ എനിക്കു സങ്കടപ്പെട്ട്‌ നടക്കേണ്ടിവരുന്നത്‌ എന്തുകൊണ്ടാണ്‌?”+ 10  ഒടുങ്ങാത്ത പകയോടെ* ശത്രുക്കൾ എന്നെ കളിയാക്കുന്നു;“എവിടെപ്പോയി നിന്റെ ദൈവം” എന്നു ചോദിച്ച്‌ ദിവസം മുഴുവൻ അവർ എന്നെ കളിയാക്കുന്നു.+ 11  എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നുന്നത്‌? എന്തുകൊണ്ടാണ്‌ എന്റെ മനം ഇത്ര കലങ്ങിയിരിക്കുന്നത്‌? ദൈവത്തിനായി കാത്തിരിക്കുക;+എന്റെ മഹാരക്ഷകനും ദൈവവും ആയ ദൈവത്തെ ഞാൻ ഇനിയും സ്‌തുതിക്കും.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “മെല്ലെ.”
അഥവാ “ചെറിയ മലയിലും.”
മറ്റൊരു സാധ്യത “എന്റെ എല്ലുകൾ നുറുങ്ങുംവിധം.”