സങ്കീർത്തനം 43:1-5

  • ന്യായാധിപനായ ദൈവം വിടുവിക്കുന്നു

    • “അങ്ങയുടെ വെളിച്ചവും സത്യവും അയച്ചുതരേണമേ” (3)

    • “എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നുന്നത്‌?” (5)

    • “ദൈവത്തിനായി കാത്തിരിക്കുക” (5)

43  ദൈവമേ, എന്നെ വിധിക്കേണമേ;+അവിശ്വസ്‌തജനതയ്‌ക്കെതിരെ അങ്ങ്‌ എനിക്കുവേണ്ടി വാദിക്കേണമേ.+ വഞ്ചകന്റെയും നീതികെട്ടവന്റെയും കൈയിൽനിന്ന്‌ എന്നെ വിടുവിക്കേണമേ.   അങ്ങാണല്ലോ എന്റെ ദൈവവും എന്റെ കോട്ടയും.+ അങ്ങ്‌ എന്താണ്‌ എന്നെ തള്ളിക്കളഞ്ഞത്‌? ശത്രുക്കളുടെ ഉപദ്രവമേറ്റ്‌ ഞാൻ ഇങ്ങനെ സങ്കടപ്പെട്ട്‌ നടക്കേണ്ടിവരുന്നതും എന്താണ്‌?+   അങ്ങയുടെ വെളിച്ചവും സത്യവും അയച്ചുതരേണമേ.+ അവ എനിക്കു വഴി കാട്ടട്ടെ;+അവ എന്നെ അങ്ങയുടെ വിശുദ്ധപർവതത്തിലേക്കും അങ്ങയുടെ മഹനീയമായ വിശുദ്ധകൂടാരത്തിലേക്കും നയിക്കട്ടെ.+   അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്കു ചെല്ലും;+അതെ, എന്റെ പരമാനന്ദമായ ദൈവത്തിന്റെ അടുക്കലേക്കു ഞാൻ പോകും. ദൈവമേ, എന്റെ ദൈവമേ, ഞാൻ കിന്നരം മീട്ടി അങ്ങയെ സ്‌തുതിക്കും.+   എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നുന്നത്‌? എന്തുകൊണ്ടാണ്‌ എന്റെ മനം ഇത്ര കലങ്ങിയിരിക്കുന്നത്‌? ദൈവത്തിനായി കാത്തിരിക്കുക;+എന്റെ മഹാരക്ഷകനും ദൈവവും ആയ അവനെ ഞാൻ ഇനിയും സ്‌തുതിക്കും.+

അടിക്കുറിപ്പുകള്‍