സങ്കീർത്തനം 49:1-20

  • ധനത്തിൽ ആശ്രയിക്കുന്നതിലെ മൗഢ്യം

    • ഒരു മനുഷ്യനും മറ്റൊരാളെ വീണ്ടെടുക്കാനാകില്ല (8, 9)

    • ദൈവം ശവക്കുഴിയിൽനിന്ന്‌ വീണ്ടെടുക്കുന്നു (15)

    • സമ്പത്തിനു മരണത്തിൽനിന്ന്‌ രക്ഷിക്കാനാകില്ല (16, 17)

സംഗീതസംഘനായകന്‌; കോരഹുപുത്രന്മാർ രചിച്ച ശ്രുതിമധുരമായ ഗാനം.+ 49  ജനതകളേ, എല്ലാവരും ഇതു കേൾക്കൂ! ഭൂവാസികളേ,* ഏവരും ശ്രദ്ധിക്കൂ!   ചെറിയവരും വലിയവരുംസമ്പന്നരും ദരിദ്രരും എല്ലാവരും കേൾക്കൂ!   എന്റെ വായ്‌ ജ്ഞാനം സംസാരിക്കും;എന്റെ ഹൃദയത്തിലെ ധ്യാനം+ വിവേകം വെളിപ്പെടുത്തും.   ഞാൻ പഴഞ്ചൊല്ലിനു ശ്രദ്ധ കൊടുക്കും;കിന്നരം മീട്ടി ഞാൻ എന്റെ കടങ്കഥ വിവരിക്കും.   എന്നെ വീഴിക്കാൻ നോക്കുന്നവരുടെ ദുഷ്ടത* എന്നെ വളയുമ്പോൾ,എന്റെ കഷ്ടകാലത്ത്‌, ഞാൻ എന്തിനു പേടിക്കണം?+   തങ്ങളുടെ ധനത്തിൽ ആശ്രയിക്കുന്നവർക്കോ+തങ്ങളുടെ ധനസമൃദ്ധിയെക്കുറിച്ച്‌ വീമ്പിളക്കുന്നവർക്കോ ആർക്കും+   സഹോദരൻ കുഴി* കാണാതെ എന്നും ജീവിക്കേണ്ടതിന്‌+   അവനെ വീണ്ടെടുക്കാനോഅവനുവേണ്ടി ദൈവത്തിനു മോചനവില നൽകാനോ ഒരിക്കലും കഴിയില്ല.   ജീവന്റെ മോചനവില വളരെ അമൂല്യമായതിനാൽഅതു നൽകുകയെന്നത്‌ അവരുടെ കഴിവിന്‌ അപ്പുറമാണ്‌.+ 10  ബുദ്ധിയുള്ളവർപോലും മരിക്കുന്നത്‌ അവർ കാണുന്നു;വിഡ്‌ഢികളും ബുദ്ധിഹീനരും ഒരുപോലെ മൺമറയുന്നു;+അവരുടെ സമ്പത്തു മറ്റുള്ളവർക്കുവേണ്ടി വിട്ടിട്ടുപോകാതെ നിർവാഹമില്ല.+ 11  തങ്ങളുടെ വീടുകൾ എന്നും നിലനിൽക്കാൻ,തങ്ങളുടെ കൂടാരങ്ങൾ തലമുറകളോളം നിൽക്കാൻ, അവർ ഉള്ളിൽ ആഗ്രഹിക്കുന്നു. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിക്ക്‌ അവർ സ്വന്തം പേരിട്ടിരിക്കുന്നു. 12  എന്നാൽ ഒരാൾ എത്ര ആദരണീയനാണെങ്കിലും അയാളുടെ ജീവൻ നിലനിൽക്കില്ല;+ചത്തുപോകുന്ന മൃഗങ്ങളെക്കാൾ അയാൾ ഒട്ടും മെച്ചമല്ല.+ 13  വിഡ്‌ഢികളുടെയും അവരുടെ പാഴ്‌വാക്കുകളിൽ രസിച്ച്‌അവരുടെ പുറകേ പോകുന്നവരുടെയും ഗതി ഇതുതന്നെ.+ (സേലാ) 14  ആടുകളെപ്പോലെ അവരെ ശവക്കുഴിയിലേക്കു* നിയമിച്ചിരിക്കുന്നു. മരണം അവരെ മേയ്‌ക്കും;നേരുള്ളവർ പ്രഭാതത്തിൽ അവരെ ഭരിക്കും.+ പിന്നെ, അവരുടെ പൊടിപോലും കാണില്ല;+കൊട്ടാരമല്ല ശവക്കുഴിയായിരിക്കും*+ അവരുടെ വീട്‌.+ 15  എന്നാൽ ദൈവം എന്നെ ശവക്കുഴിയുടെ* പിടിയിൽനിന്ന്‌ മോചിപ്പിക്കും;*+ദൈവം എന്റെ കൈക്കു പിടിക്കും. (സേലാ) 16  ഒരു മനുഷ്യൻ സമ്പന്നനാകുന്നതു കണ്ടിട്ടോഅവന്റെ വീടിന്റെ മോടി കൂടുന്നതു കണ്ടിട്ടോ പേടിക്കരുത്‌; 17  മരിക്കുമ്പോൾ അവന്‌ ഒന്നും കൊണ്ടുപോകാനാകില്ലല്ലോ;+അവന്റെ പ്രതാപം അവന്റെകൂടെ പോകുന്നില്ല.+ 18  ജീവിതകാലത്ത്‌ അവൻ തന്നെത്തന്നെ അഭിനന്ദിക്കുന്നു.+ (നിങ്ങൾക്ക്‌ ഉയർച്ചയുണ്ടാകുമ്പോൾ ആളുകൾ നിങ്ങളെ പുകഴ്‌ത്തും.)+ 19  എന്നാൽ ഒടുവിൽ അവൻ പൂർവികരുടെ തലമുറയോടു ചേരുന്നു. പിന്നെ ഒരിക്കലും അവർ വെളിച്ചം കാണില്ല. 20  ഒരാൾ എത്ര ആദരണീയനാണെങ്കിലും ഇക്കാര്യം മനസ്സിലാക്കുന്നില്ലെങ്കിൽ+ചത്തുപോകുന്ന മൃഗങ്ങളെക്കാൾ അയാൾ ഒട്ടും മെച്ചമല്ല.

അടിക്കുറിപ്പുകള്‍

അഥവാ “ഈ വ്യവസ്ഥിതിയിൽ കഴിയുന്നവരേ.”
അക്ഷ. “തെറ്റ്‌.”
അഥവാ “ശവക്കുഴി.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “വീണ്ടെടുക്കും.”