സങ്കീർത്തനം 50:1-23

  • ദൈവം വിശ്വസ്‌തനെയും ദുഷ്ടനെയും വിധിക്കുന്നു

    • ബലിയുടെ അടിസ്ഥാനത്തിലുള്ള ദൈവത്തിന്റെ ഉടമ്പടി (5)

    • “ദൈവംതന്നെയാണു ന്യായാധിപൻ” (6)

    • പക്ഷിമൃഗാദികളെല്ലാം ദൈവത്തിന്റേത്‌ (10, 11)

    • ദൈവം ദുഷ്ടരെ തുറന്നുകാട്ടുന്നു (16-21)

ആസാഫ്‌+ രചിച്ച ശ്രുതിമധുരമായ ഗാനം. 50  ദൈവാധിദൈവമായ യഹോവ+ സംസാരിച്ചിരിക്കുന്നു;കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള*ഭൂമിയെ ദൈവം വിളിച്ചുവരുത്തുന്നു.   സൗന്ദര്യസമ്പൂർണയായ സീയോനിൽനിന്ന്‌+ ദൈവം പ്രകാശിക്കുന്നു.   നമ്മുടെ ദൈവം വരും; ദൈവത്തിനു മൗനമായിരിക്കാനാകില്ല.+ ദൈവത്തിന്റെ മുന്നിൽ ചുട്ടെരിക്കുന്ന തീയുണ്ട്‌,+ചുറ്റും ഒരു വൻകൊടുങ്കാറ്റും.+   തന്റെ ജനത്തെ വിധിക്കേണ്ടതിന്‌+ദൈവം ആകാശത്തെയും ഭൂമിയെയും വിളിച്ചുകൂട്ടുന്നു:+   “ബലിയുടെ അടിസ്ഥാനത്തിൽ എന്നോട്‌ ഉടമ്പടി ചെയ്യുന്ന+എന്റെ വിശ്വസ്‌തരെ എന്റെ അടുക്കൽ വിളിച്ചുകൂട്ടൂ!”   ആകാശം ദൈവത്തിന്റെ നീതിയെ ഘോഷിക്കുന്നു;കാരണം, ദൈവംതന്നെയാണു ന്യായാധിപൻ.+ (സേലാ)   “എന്റെ ജനമേ, ശ്രദ്ധിക്കൂ! ഞാൻ സംസാരിക്കാം;ഇസ്രായേലേ, ഞാൻ നിനക്ക്‌ എതിരെ സാക്ഷി പറയും.+ ഞാൻ ദൈവമാണ്‌, നിങ്ങളുടെ ദൈവം.+   നിങ്ങളുടെ ബലികൾ നിമിത്തമോഎന്റെ മുന്നിൽ എപ്പോഴുമുള്ള നിങ്ങളുടെ സമ്പൂർണദഹനയാഗങ്ങൾ നിമിത്തമോ അല്ലഞാൻ നിങ്ങളെ ശാസിക്കുന്നത്‌.+   നിങ്ങളുടെ വീട്ടിൽനിന്ന്‌ കാളയെയോനിങ്ങളുടെ ആലയിൽനിന്ന്‌ ആടുകളെയോ* എടുക്കേണ്ട കാര്യം എനിക്കില്ല.+ 10  കാട്ടിലെ മൃഗങ്ങളെല്ലാം എന്റേതല്ലേ?+ആയിരമായിരം മലകളിലെ മൃഗങ്ങളും എന്റേതാണ്‌. 11  മലകളിലെ സകല പക്ഷികളെയും എനിക്ക്‌ അറിയാം;+വയലിലെ എണ്ണമറ്റ മൃഗങ്ങളും എന്റേതാണ്‌. 12  എനിക്കു വിശന്നാൽ അതു നിങ്ങളോടു പറയേണ്ടതുണ്ടോ?ഭൂമിയും അതിലുള്ള സർവവും എന്റേതല്ലേ?+ 13  ഞാൻ കാളയുടെ മാംസം തിന്നുമോ?കോലാടിന്റെ രക്തം കുടിക്കുമോ?+ 14  നിങ്ങളുടെ നന്ദി ദൈവത്തിനു ബലിയായി അർപ്പിക്കുക;+നിങ്ങൾ അത്യുന്നതനു നേർന്ന നേർച്ചകൾ നിറവേറ്റണം;+ 15  കഷ്ടകാലത്ത്‌ എന്നെ വിളിക്കൂ!+ ഞാൻ നിന്നെ രക്ഷിക്കും; നീയോ എന്നെ മഹത്ത്വപ്പെടുത്തും.”+ 16  എന്നാൽ ദൈവം ദുഷ്ടനോടു പറയും: “എന്റെ ചട്ടങ്ങളെക്കുറിച്ച്‌ വിവരിക്കാനോ+എന്റെ ഉടമ്പടിയെക്കുറിച്ച്‌ സംസാരിക്കാനോ നിനക്ക്‌ എന്ത്‌ അവകാശം?+ 17  കാരണം നീ ശിക്ഷണം* വെറുക്കുന്നു,+പിന്നെയുംപിന്നെയും എന്റെ വാക്കുകൾക്കു പുറംതിരിയുന്നു.* 18  ഒരു കള്ളനെ കാണുമ്പോൾ അവനെ അനുകൂലിക്കുന്നു;*+വ്യഭിചാരികളുമായി കൂട്ടുകൂടി നടക്കുന്നു. 19  നിന്റെ വായ്‌കൊണ്ട്‌ മോശമായ കാര്യങ്ങൾ പറഞ്ഞുപരത്തുന്നു;വഞ്ചന നിന്റെ നാവിനോടു പറ്റിയിരിക്കുന്നു.+ 20  നീ ഇരുന്ന്‌ സ്വന്തം സഹോദരന്‌ എതിരെ സംസാരിക്കുന്നു;+നിന്റെ കൂടപ്പിറപ്പിന്റെ കുറ്റങ്ങൾ കൊട്ടിഘോഷിക്കുന്നു.* 21  നീ ഇങ്ങനെയൊക്കെ ചെയ്‌തപ്പോൾ ഞാൻ മിണ്ടാതിരുന്നു;ഞാനും നിന്നെപ്പോലെയാണെന്നു നീ അപ്പോൾ വിചാരിച്ചു. എന്നാൽ ഞാൻ ഇതാ, നിന്നെ ശാസിക്കാൻപോകുകയാണ്‌;നിന്നിൽ കണ്ട കുറ്റങ്ങൾ ഞാൻ വിവരിക്കും.+ 22  ദൈവത്തെ മറക്കുന്നവരേ,+ ദയവുചെയ്‌ത്‌ ഇക്കാര്യങ്ങളെ ഗൗരവത്തോടെ കാണൂ!അല്ലെങ്കിൽ ഞാൻ നിങ്ങളെ പിച്ചിച്ചീന്തും, രക്ഷിക്കാൻ ആരുമുണ്ടാകില്ല. 23  ബലിയായി നന്ദി അർപ്പിക്കുന്നവൻ എന്നെ മഹത്ത്വപ്പെടുത്തുന്നു;+തന്റെ പാത വിട്ടുമാറാതെ അതിൽ നടക്കുന്നവനുഞാൻ ദൈവത്തിൽനിന്നുള്ള രക്ഷ കാണിച്ചുകൊടുക്കും.”+

അടിക്കുറിപ്പുകള്‍

അക്ഷ. “സൂര്യോദയംമുതൽ സൂര്യാസ്‌തമയംവരെയുള്ള.”
അക്ഷ. “ആൺകോലാടുകളെയോ.”
അക്ഷ. “എന്റെ വാക്കുകൾ നീ പുറകിൽ എറിഞ്ഞുകളയുന്നു.”
അഥവാ “ഉപദേശം.”
മറ്റൊരു സാധ്യത “അവന്റെകൂടെ കൂടുന്നു.”
അഥവാ “കൂടപ്പിറപ്പിനെ അപകീർത്തിപ്പെടുത്തുന്നു.”