സങ്കീർത്തനം 51:1-19

  • പശ്ചാത്താപത്തോടെയുള്ള ഒരു പ്രാർഥന

    • ഗർഭംമുതലേ പാപി (5)

    • “പാപം നീക്കി എന്നെ ശുദ്ധീകരിക്കേണമേ” (7)

    • “ശുദ്ധമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ” (10)

    • തകർന്ന മനസ്സു ദൈവത്തിനു സ്വീകാര്യം (17)

സംഗീതസംഘനായകന്‌; ദാവീദ്‌ ബത്ത്‌-ശേബയുമായി+ ബന്ധപ്പെട്ടതിനു ശേഷം നാഥാൻ പ്രവാചകൻ ദാവീദിന്റെ അടുത്ത്‌ വന്നപ്പോൾ ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 51  ദൈവമേ, അങ്ങയുടെ അചഞ്ചലമായ സ്‌നേഹത്തിനു ചേർച്ചയിൽ എന്നോടു പ്രീതി കാട്ടേണമേ.+ അങ്ങയുടെ മഹാകരുണയ്‌ക്കു ചേർച്ചയിൽ എന്റെ ലംഘനങ്ങൾ മായ്‌ച്ചുകളയേണമേ.+   എന്റെ തെറ്റു നന്നായി കഴുകിക്കളഞ്ഞ്‌+പാപത്തിൽനിന്ന്‌ എന്നെ ശുദ്ധീകരിക്കേണമേ.+   എന്റെ ലംഘനങ്ങൾ എനിക്കു നന്നായി അറിയാം;എന്റെ പാപം എപ്പോഴും എന്റെ മുന്നിലുണ്ട്‌.*+   അങ്ങയോട്‌—ഏറ്റവുമധികം അങ്ങയോട്‌*—ഞാൻ പാപം ചെയ്‌തിരിക്കുന്നു;+ഞാൻ അങ്ങയുടെ കണ്ണിൽ മോശമായതു ചെയ്‌തിരിക്കുന്നു.+ അതുകൊണ്ട്‌ അങ്ങ്‌ സംസാരിക്കുമ്പോൾ അങ്ങ്‌ നീതിമാനായിരിക്കും;അങ്ങയുടെ വിധി കുറ്റമറ്റതായിരിക്കും.+   ഞാൻ കുറ്റമുള്ളവനായല്ലോ ജനിച്ചത്‌;+പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.*   ഉള്ളിന്റെ ഉള്ളിലെ പരമാർഥതയാണല്ലോ അങ്ങയെ പ്രസാദിപ്പിക്കുന്നത്‌;+എന്റെ ഹൃദയത്തിന്റെ ആഴങ്ങളെ യഥാർഥജ്ഞാനം പഠിപ്പിക്കേണമേ.   ഈസോപ്പുചെടികൊണ്ട്‌ എന്റെ പാപം നീക്കി എന്നെ ശുദ്ധീകരിക്കേണമേ;+ ഞാൻ നിർമലനാകട്ടെ.എന്നെ കഴുകേണമേ; ഞാൻ മഞ്ഞിനെക്കാൾ വെൺമയുള്ളവനാകട്ടെ.+   ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും സ്വരം ഞാൻ കേൾക്കട്ടെ;അങ്ങനെ, അങ്ങ്‌ തകർത്തുകളഞ്ഞ അസ്ഥികൾ ആനന്ദിക്കട്ടെ.+   എന്റെ പാപങ്ങളിൽനിന്ന്‌ അങ്ങ്‌ മുഖം തിരിക്കേണമേ;*+എന്റെ തെറ്റുകളെല്ലാം തുടച്ചുകളയേണമേ.+ 10  ദൈവമേ, ശുദ്ധമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ;+അചഞ്ചലമായ പുതിയൊരു ആത്മാവ്‌*+ എനിക്കു നൽകേണമേ. 11  തിരുസന്നിധിയിൽനിന്ന്‌ എന്നെ ഓടിച്ചുകളയരുതേ.അങ്ങയുടെ പരിശുദ്ധാത്മാവിനെ* എന്നിൽനിന്ന്‌ എടുത്തുകളയരുതേ. 12  അങ്ങയുടെ രക്ഷയേകുന്ന സന്തോഷം എനിക്കു തിരികെ തരേണമേ.+അങ്ങയെ അനുസരിക്കാനുള്ള മനസ്സൊരുക്കം എന്നിൽ ഉണർത്തേണമേ.* 13  ലംഘകരെ ഞാൻ അങ്ങയുടെ വഴികൾ പഠിപ്പിക്കും;+അങ്ങനെ, പാപികൾ അങ്ങയിലേക്കു മടങ്ങിവരും. 14  ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ,+ രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്ന്‌ എന്നെ വിടുവിക്കേണമേ;+അപ്പോൾ എന്റെ നാവിന്‌ അങ്ങയുടെ നീതിയെക്കുറിച്ച്‌ സന്തോഷത്തോടെ ഘോഷിക്കാനാകുമല്ലോ.+ 15  യഹോവേ, എന്റെ വായ്‌ അങ്ങയുടെ സ്‌തുതി ഘോഷിക്കേണ്ടതിന്‌എന്റെ അധരങ്ങളെ തുറക്കേണമേ.+ 16  ബലികളൊന്നും അങ്ങയ്‌ക്കു വേണ്ടല്ലോ—അല്ലെങ്കിൽ ഞാൻ അവ അർപ്പിക്കുമായിരുന്നു;+സമ്പൂർണദഹനയാഗത്തിൽ അങ്ങ്‌ പ്രസാദിക്കുന്നില്ലല്ലോ.+ 17  തകർന്ന മനസ്സാണല്ലോ* അങ്ങയ്‌ക്കു സ്വീകാര്യമായ ബലി;ദൈവമേ, തകർന്ന്‌ നുറുങ്ങിയ ഹൃദയത്തെ അങ്ങ്‌ ഉപേക്ഷിക്കില്ലല്ലോ.*+ 18  പ്രസാദം തോന്നി സീയോനു നന്മ ചെയ്യേണമേ;യരുശലേമിന്റെ മതിലുകൾ പണിയേണമേ. 19  പിന്നെ അങ്ങ്‌ നീതിബലികളിൽ,ദഹനബലികളിലും സമ്പൂർണയാഗങ്ങളിലും, പ്രസാദിക്കും;അങ്ങയുടെ യാഗപീഠത്തിൽ വീണ്ടും കാളകളെ അർപ്പിച്ചുതുടങ്ങും.+

അടിക്കുറിപ്പുകള്‍

അഥവാ “എന്റെ മനസ്സിലുണ്ട്‌.”
അക്ഷ. “അങ്ങയോടു മാത്രം.”
അഥവാ “അമ്മ എന്നെ ഗർഭം ധരിച്ച നിമിഷംമുതൽ ഞാൻ പാപിയാണ്‌.”
അഥവാ “മുഖം മറയ്‌ക്കേണമേ.”
അഥവാ “മനസ്സ്‌.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
അക്ഷ. “മനസ്സൊരുക്കം തന്ന്‌ അങ്ങ്‌ എന്നെ താങ്ങേണമേ.”
അഥവാ “ആത്മാവാണല്ലോ.”
അഥവാ “ഹൃദയത്തോട്‌ അങ്ങ്‌ അവജ്ഞ കാട്ടില്ലല്ലോ.”