സങ്കീർത്തനം 57:1-11

  • ദിവ്യപ്രീതിക്കായുള്ള യാചന

    • ദൈവത്തിന്റെ ചിറകിൻതണലിൽ അഭയം (1)

    • ശത്രുക്കൾ ഒരുക്കിയ കെണിയിൽ അവർതന്നെ വീണു (6)

സംഗീതസംഘനായകന്‌; “നശിപ്പിക്കരുതേ” എന്നതിൽ ചിട്ടപ്പെടുത്തിയത്‌. മിക്താം.* ശൗലിന്റെ അടുക്കൽനിന്ന്‌ ഗുഹയിലേക്ക്‌ ഓടിപ്പോയപ്പോൾ ദാവീദ്‌ രചിച്ചത്‌.+ 57  എന്നോടു പ്രീതി കാട്ടേണമേ; ദൈവമേ, എന്നോടു പ്രീതി കാട്ടേണമേ;അങ്ങയിലല്ലോ ഞാൻ അഭയം തേടിയിരിക്കുന്നത്‌;+ദുരിതങ്ങളെല്ലാം കടന്നുപോകുന്നതുവരെ അങ്ങയുടെ ചിറകിൻതണലിൽ ഞാൻ അഭയം പ്രാപിക്കുന്നു.+   അത്യുന്നതനായ ദൈവത്തെ,എന്റെ ദുരിതങ്ങളെല്ലാം അവസാനിപ്പിക്കുന്ന സത്യദൈവത്തെ, ഞാൻ വിളിച്ചപേക്ഷിക്കുന്നു.   ദൈവം സ്വർഗത്തിൽനിന്ന്‌ സഹായം അയച്ച്‌ എന്നെ രക്ഷിക്കും.+ എന്നെ കടിച്ചുകീറാൻ വരുന്നവന്റെ ഉദ്യമം ദൈവം വിഫലമാക്കും. (സേലാ) ദൈവം അചഞ്ചലസ്‌നേഹവും വിശ്വസ്‌തതയും അയയ്‌ക്കും.+   സിംഹങ്ങൾ എന്നെ വളഞ്ഞിരിക്കുന്നു;+എന്നെ വിഴുങ്ങാൻ നോക്കുന്നവരുടെ ഇടയിൽ എനിക്കു കിടക്കേണ്ടിവരുന്നു;അവരുടെ പല്ലുകൾ കുന്തങ്ങളും അമ്പുകളും ആണ്‌;അവരുടെ നാവ്‌ മൂർച്ചയേറിയ വാളും.+   ദൈവമേ, അങ്ങ്‌ ആകാശത്തെക്കാൾ ഉന്നതനായിരിക്കട്ടെ;അങ്ങയുടെ മഹത്ത്വം മുഴുഭൂമിയുടെ മേലും ഉണ്ടായിരിക്കട്ടെ.+   എന്റെ കാൽ കുരുക്കാൻ അവർ ഒരു വല വിരിച്ചിട്ടുണ്ട്‌;+എന്റെ ദുരവസ്ഥ കാരണം ഞാൻ കുനിഞ്ഞുപോയിരിക്കുന്നു.+ എന്റെ മുന്നിൽ അവർ ഒരു കുഴി കുഴിച്ചു;പക്ഷേ അവർതന്നെ അതിൽ വീണു.+ (സേലാ)   ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്‌;+എന്റെ ഹൃദയം അചഞ്ചലമാണ്‌. ഞാൻ പാടും, സംഗീതം ഉതിർക്കും.   എൻ മനമേ,* ഉണരൂ! തന്ത്രിവാദ്യമേ, ഉണരൂ! കിന്നരമേ, നീയും ഉണരൂ! ഞാൻ പ്രഭാതത്തെ വിളിച്ചുണർത്തും.+   യഹോവേ, ജനതകളുടെ ഇടയിൽ ഞാൻ അങ്ങയെ വാഴ്‌ത്തും;+രാഷ്‌ട്രങ്ങളുടെ ഇടയിൽ ഞാൻ അങ്ങയെ പാടി സ്‌തുതിക്കും.*+ 10  കാരണം, അങ്ങയുടെ അചഞ്ചലസ്‌നേഹം വലുതാണ്‌; അത്‌ ആകാശത്തോളം എത്തുന്നു;+അങ്ങയുടെ വിശ്വസ്‌തതയോ വാനംമുട്ടെ ഉയർന്നുനിൽക്കുന്നു. 11  ദൈവമേ, അങ്ങ്‌ ആകാശത്തെക്കാൾ ഉന്നതനായിരിക്കട്ടെ;അങ്ങയുടെ മഹത്ത്വം മുഴുഭൂമിയുടെ മേലും ഉണ്ടായിരിക്കട്ടെ.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “എൻ മഹത്ത്വമേ.”
അഥവാ “അങ്ങയ്‌ക്കു സംഗീതം ഉതിർക്കും.”