സങ്കീർത്തനം 59:1-17

  • ദൈവം ഒരു പരിചയും സങ്കേതവും

    • ‘ചതിയന്മാരോടു കരുണ കാണിക്കരുത്‌’ (5)

    • “ഞാൻ അങ്ങയുടെ ശക്തിയെക്കുറിച്ച്‌ പാടും” (16)

സംഗീതസംഘനായകന്‌; “നശിപ്പിക്കരുതേ” എന്നതിൽ ചിട്ടപ്പെടുത്തിയത്‌. മിക്താം.* ദാവീദിന്റെ വീടിനു* വെളിയിൽ കാത്തുനിന്ന്‌ ദാവീദിനെ കൊന്നുകളയാൻ ശൗൽ ആളെ അയച്ചപ്പോൾ ദാവീദ്‌ രചിച്ചത്‌.+ 59  എന്റെ ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന്‌ എന്നെ രക്ഷിക്കേണമേ;+എനിക്ക്‌ എതിരെ എഴുന്നേൽക്കുന്നവരിൽനിന്ന്‌ എന്നെ സംരക്ഷിക്കേണമേ.+   ദുഷ്‌പ്രവൃത്തിക്കാരിൽനിന്ന്‌ എന്നെ വിടുവിക്കേണമേ;അക്രമികളുടെ* കൈയിൽനിന്ന്‌ എന്നെ രക്ഷിക്കേണമേ.   ഇതാ! എന്നെ ആക്രമിക്കാൻ അവർ പതിയിരിക്കുന്നു;+ശക്തന്മാർ എന്നെ ആക്രമിക്കുന്നു;പക്ഷേ യഹോവേ, അതു ഞാൻ ധിക്കാരിയായതുകൊണ്ടോ പാപം ചെയ്‌തിട്ടോ അല്ല.+   ഞാൻ തെറ്റൊന്നും ചെയ്യാഞ്ഞിട്ടും എന്നെ ആക്രമിക്കാൻ അവർ തയ്യാറെടുക്കുന്നു; അതിനായി അവർ പാഞ്ഞുനടക്കുന്നു. ഞാൻ വിളിക്കുമ്പോൾ എഴുന്നേറ്റ്‌ എന്നെ നോക്കേണമേ.   സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങാണല്ലോ ഇസ്രായേലിന്റെ ദൈവം.+ അങ്ങ്‌ ഉണർന്ന്‌ സകല ജനതകളിലേക്കും ശ്രദ്ധ തിരിക്കേണമേ. ദ്രോഹബുദ്ധികളായ ചതിയന്മാരോട്‌ ഒരു കരുണയും കാണിക്കരുതേ.+ (സേലാ)   ദിവസവും വൈകുന്നേരം അവർ മടങ്ങിവരുന്നു;+അവർ പട്ടിയെപ്പോലെ മുരളുന്നു;*+ ഇരതേടി നഗരത്തിലെങ്ങും പതുങ്ങിനടക്കുന്നു.+   അവരുടെ വായിൽനിന്ന്‌ വരുന്നത്‌* എന്താണെന്നു കണ്ടോ?അവരുടെ ചുണ്ടുകൾ വാളുകൾപോലെ;+കാരണം, “ഇതൊക്കെ ആര്‌ അറിയാൻ” എന്നാണ്‌ അവർ പറയുന്നത്‌.+   എന്നാൽ യഹോവേ, അങ്ങ്‌ അവരെ നോക്കി ചിരിക്കും;+സകല ജനതകളെയും അങ്ങ്‌ കളിയാക്കും.+   എന്റെ ബലമേ, ഞാൻ അങ്ങയ്‌ക്കായി കാത്തിരിക്കും;+ദൈവമല്ലോ എന്റെ സുരക്ഷിതസങ്കേതം.+ 10  എന്നോട്‌ അചഞ്ചലമായ സ്‌നേഹം കാണിക്കുന്ന ദൈവം എന്റെ സഹായത്തിന്‌ എത്തും,+ഞാൻ എന്റെ ശത്രുക്കളുടെ വീഴ്‌ച കാണാൻ ഇടയാക്കും.+ 11  അവരെ കൊല്ലരുതേ; അങ്ങനെ ചെയ്‌താൽ എന്റെ ജനം എല്ലാം മറന്നുപോകും. അങ്ങയുടെ ശക്തിയാൽ അവർ അലഞ്ഞുനടക്കാൻ ഇടയാക്കേണമേ;ഞങ്ങളുടെ പരിചയായ യഹോവേ,+ അവരെ വീഴ്‌ത്തേണമേ. 12  അവരുടെ വായിലെ പാപവും ചുണ്ടുകളിലെ വാക്കുകളുംഅവരുടെ വായിൽനിന്നുള്ള ശാപവാക്കുകളും വഞ്ചനയും നിമിത്തംഅവരുടെ അഹങ്കാരം അവരെ കുടുക്കട്ടെ.+ 13  അങ്ങയുടെ ക്രോധത്തിൽ അവരെ ഒടുക്കിക്കളയേണമേ;+അവരുടെ കഥകഴിക്കേണമേ, അവർ ഇല്ലാതാകട്ടെ;ദൈവം യാക്കോബിനെ ഭരിക്കുന്നെന്ന്‌, ഭൂമിയുടെ അറ്റംവരെ ഭരണം നടത്തുന്നെന്ന്‌ അവർ അറിയട്ടെ.+ (സേലാ) 14  വൈകുന്നേരം അവർ മടങ്ങിവരട്ടെ;അവർ പട്ടിയെപ്പോലെ മുരണ്ട്‌* ഇരതേടി നഗരത്തിലെങ്ങും പതുങ്ങിനടക്കട്ടെ.+ 15  ആഹാരം തേടി അവർ അലഞ്ഞുതിരിയട്ടെ;+അവരുടെ വിശപ്പടങ്ങാതിരിക്കട്ടെ; അവർക്കു കയറിക്കിടക്കാൻ ഇടം കിട്ടാതാകട്ടെ. 16  എന്നാൽ, ഞാൻ അങ്ങയുടെ ശക്തിയെക്കുറിച്ച്‌ പാടും;+രാവിലെ അങ്ങയുടെ അചഞ്ചലമായ സ്‌നേഹത്തെക്കുറിച്ച്‌ സന്തോഷത്തോടെ വിവരിക്കും. അങ്ങാണല്ലോ എന്റെ സുരക്ഷിതസങ്കേതം,+കഷ്ടകാലത്ത്‌ എനിക്ക്‌ ഓടിച്ചെല്ലാനുള്ള അഭയസ്ഥാനം.+ 17  എന്റെ ബലമേ, ഞാൻ അങ്ങയെ പാടി സ്‌തുതിക്കും;*+കാരണം, ദൈവമാണ്‌ എന്റെ സുരക്ഷിതസങ്കേതം. എന്നോട്‌ അചഞ്ചലസ്‌നേഹം കാട്ടുന്നവനാണ്‌ ആ ദൈവം.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “ആ വീടിന്‌.”
അഥവാ “രക്തദാഹികളുടെ.”
അഥവാ “കുരയ്‌ക്കുന്നു.”
അഥവാ “ഒഴുകിവരുന്നത്‌.”
അഥവാ “കുരച്ചുകൊണ്ട്‌.”
അഥവാ “അങ്ങയ്‌ക്കു സംഗീതം ഉതിർക്കും.”