സങ്കീർത്തനം 62:1-12

  • യഥാർഥരക്ഷ ദൈവത്തിൽനിന്ന്‌ വരുന്നു

    • “ഞാൻ മൗനമായി ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നു” (1, 5)

    • “ദൈവത്തിനു മുന്നിൽ നിങ്ങളുടെ ഹൃദയം പകരൂ!” (8)

    • മനുഷ്യർ ഒരു ശ്വാസം മാത്രം (9)

    • സമ്പത്തിൽ ആശ്രയിക്കരുത്‌ (10)

സംഗീതസംഘനായകന്‌; യദൂഥൂന്റേത്‌.* ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 62  അതെ, ഞാൻ മൗനമായി ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നു. എന്റെ രക്ഷ വരുന്നതു ദൈവത്തിൽനിന്നല്ലോ.+   അതെ, ദൈവമാണ്‌ എന്റെ പാറ, എന്റെ രക്ഷ, എന്റെ സുരക്ഷിതസങ്കേതം;+ഞാൻ ഒരിക്കലും വല്ലാതെ പതറിപ്പോകില്ല.+   ഒരു മനുഷ്യനെ കൊല്ലാൻ എത്ര കാലം നിങ്ങൾ അവനെ ആക്രമിക്കും?+ നിങ്ങളെല്ലാം ചെരിഞ്ഞുനിൽക്കുന്ന മതിൽപോലെ, വീഴാറായിരിക്കുന്ന കൻമതിൽപോലെ, അപകടകാരികളാണ്‌.*   ഉന്നതസ്ഥാനത്തുനിന്ന്‌ അവനെ വീഴിക്കാൻ അവർ കൂടിയാലോചിക്കുന്നു;നുണ പറയുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്‌ അവർ. വായ്‌കൊണ്ട്‌ അനുഗ്രഹിക്കുന്നെങ്കിലും ഉള്ളുകൊണ്ട്‌ അവർ ശപിക്കുകയാണ്‌.+ (സേലാ)   എന്നാൽ ഞാൻ മൗനമായി ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നു.*+എന്റെ പ്രത്യാശയുടെ ഉറവ്‌ ദൈവമാണല്ലോ.+   അതെ, ദൈവമാണ്‌ എന്റെ പാറ, എന്റെ രക്ഷ, എന്റെ സുരക്ഷിതസങ്കേതം;ഞാൻ ഒരിക്കലും പതറിപ്പോകില്ല.+   ദൈവത്തെ ആശ്രയിച്ചാണ്‌ എന്റെ രക്ഷയും എന്റെ മഹത്ത്വവും. ദൈവമാണ്‌ എന്റെ ഉറപ്പുള്ള പാറ, എന്റെ അഭയം.+   ജനങ്ങളേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കൂ! ദൈവത്തിനു മുന്നിൽ നിങ്ങളുടെ ഹൃദയം പകരൂ!+ ദൈവമല്ലോ നമ്മുടെ അഭയം.+ (സേലാ)   മനുഷ്യപുത്രന്മാർ ഒരു ശ്വാസം മാത്രം;മനുഷ്യമക്കൾ വെറും മായയാണ്‌.+ അവരെയെല്ലാം ഒന്നിച്ച്‌ ത്രാസ്സിൽ വെച്ചാൽ ഒരു ശ്വാസത്തിന്റെയത്രപോലും ഭാരം വരില്ല.+ 10  പിടിച്ചുപറിയിൽ ആശ്രയിക്കരുത്‌;കവർച്ചയിൽ വെറുതേ പ്രതീക്ഷ അർപ്പിക്കരുത്‌. നിങ്ങളുടെ സമ്പത്തു വർധിക്കുമ്പോൾ നിങ്ങളുടെ മനസ്സു മുഴുവൻ അതിലാകരുത്‌.+ 11  ഒരിക്കൽ ദൈവം സംസാരിച്ചു; രണ്ടു പ്രാവശ്യം ഞാൻ അതു കേട്ടു: ശക്തി ദൈവത്തിന്റേത്‌.+ 12  അചഞ്ചലമായ സ്‌നേഹവും അങ്ങയുടേതല്ലോ യഹോവേ.+കാരണം അങ്ങ്‌ ഓരോരുത്തനും അവന്റെ പ്രവൃത്തിക്കനുസരിച്ച്‌ പകരം കൊടുക്കുന്നു.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
മറ്റൊരു സാധ്യത “അവൻ ചെരിഞ്ഞുനിൽക്കുന്ന ഒരു മതിലാണെന്ന ഭാവത്തിൽ, വീഴാറായിരിക്കുന്ന കൻമതിലാണെന്ന ഭാവത്തിൽ, നിങ്ങളെല്ലാം എത്ര കാലം അവനെ ആക്രമിക്കും?”
അഥവാ “എന്റെ ദേഹിയേ, മിണ്ടാതെ ദൈവത്തിനുവേണ്ടി കാത്തിരിക്കൂ!”