സങ്കീർത്തനം 63:1-11

  • ദൈവത്തിനുവേണ്ടി കാത്തുകാത്തിരിക്കുന്നു

    • “അങ്ങയുടെ അചഞ്ചലമായ സ്‌നേഹം ജീവനെക്കാൾ ഏറെ നല്ലത്‌” (3)

    • ‘അത്യുത്തമമായ ഓഹരി ലഭിച്ചതിൽ തൃപ്‌തൻ’ (5)

    • രാത്രിയാമങ്ങളിൽ ദൈവത്തെക്കുറിച്ച്‌ ധ്യാനിക്കുന്നു (6)

    • ‘ദൈവത്തോടു ഞാൻ ഒട്ടിച്ചേർന്നിരിക്കുന്നു’ (8)

യഹൂദാവിജനഭൂമിയിൽവെച്ച്‌ ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം.+ 63  ദൈവമേ, അങ്ങാണ്‌ എന്റെ ദൈവം. ഞാൻ അങ്ങയെ തേടി നടക്കുന്നു.+ ഞാൻ അങ്ങയ്‌ക്കായി ദാഹിക്കുന്നു.+ വെള്ളമില്ലാത്ത, വരണ്ടുണങ്ങിയ ദേശത്ത്‌അങ്ങയ്‌ക്കുവേണ്ടി കാത്തുകാത്തിരുന്ന്‌ എന്റെ ബോധം നശിക്കാറായിരിക്കുന്നു.+   അതുകൊണ്ട്‌, അങ്ങയെ കാണാൻ ഞാൻ വിശുദ്ധസ്ഥലത്തേക്കു നോക്കി;അങ്ങയുടെ ശക്തിയും മഹത്ത്വവും ഞാൻ കണ്ടു.+   അങ്ങയുടെ അചഞ്ചലമായ സ്‌നേഹം ജീവനെക്കാൾ ഏറെ നല്ലത്‌;+അതുകൊണ്ട്‌, എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വപ്പെടുത്തും.+   അങ്ങനെ, എന്റെ ജീവിതകാലം മുഴുവൻ ഞാൻ അങ്ങയെ സ്‌തുതിക്കും,അങ്ങയുടെ നാമത്തിൽ എന്റെ കൈകൾ ഉയർത്തും.   അത്യുത്തമവും അതിവിശിഷ്ടവും ആയ ഓഹരി ലഭിച്ചതിൽ* ഞാൻ തൃപ്‌തനാണ്‌;സന്തോഷമുള്ള അധരങ്ങളാൽ എന്റെ വായ്‌ അങ്ങയെ സ്‌തുതിക്കും.+   കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുന്നു;രാത്രിയാമങ്ങളിൽ ഞാൻ അങ്ങയെക്കുറിച്ച്‌ ധ്യാനിക്കുന്നു.+   അങ്ങാണല്ലോ എന്റെ സഹായി;+അങ്ങയുടെ ചിറകിൻതണലിൽ ഞാൻ സന്തോഷിച്ചാർക്കുന്നു.+   അങ്ങയോടു ഞാൻ ഒട്ടിച്ചേർന്നിരിക്കുന്നു;അങ്ങയുടെ വലങ്കൈ എന്നെ മുറുകെ പിടിച്ചിരിക്കുന്നു.+   എന്നാൽ, എന്റെ ജീവനെടുക്കാൻ നോക്കുന്നവർഭൂമിയുടെ ആഴങ്ങളിലേക്ക്‌ ഇറങ്ങും. 10  അവരെ വാളിന്റെ ശക്തിക്ക്‌ ഏൽപ്പിച്ചുകൊടുക്കും;അവർ കുറുനരികൾക്കിരയാകും.* 11  എന്നാൽ രാജാവ്‌ ദൈവത്തിൽ ആനന്ദിക്കും. നുണ പറയുന്നവരുടെ വായ്‌ അടഞ്ഞുപോകുന്നതിനാൽദൈവനാമത്തിൽ സത്യം ചെയ്യുന്നവരെല്ലാം ആഹ്ലാദിക്കും.*

അടിക്കുറിപ്പുകള്‍

അക്ഷ. “കൊഴുപ്പും പുഷ്ടിയും കൊണ്ടെന്നപോലെ.”
അഥവാ “കുറുക്കന്മാർക്കിരയാകും.”
അഥവാ “അഭിമാനത്തോടെ സംസാരിക്കും.”