സങ്കീർത്തനം 66:1-20

  • ദൈവത്തിന്റെ പ്രവൃത്തികൾ ഭയാദരവ്‌ ഉണർത്തുന്നവ

    • “വന്ന്‌ ദൈവത്തിന്റെ പ്രവൃത്തികൾ കാണൂ” (5)

    • “എന്റെ നേർച്ചകൾ ഞാൻ നിറവേറ്റും” (13)

    • ദൈവം പ്രാർഥന കേൾക്കുന്നു (18-20)

സംഗീതസംഘനായകന്‌; ശ്രുതിമധുരമായ ഒരു ഗാനം. 66  മുഴുഭൂമിയും ദൈവത്തിനു ജയഘോഷം മുഴക്കട്ടെ.+   ദൈവത്തിന്റെ മഹനീയനാമത്തെ പാടി സ്‌തുതിക്കൂ!* സ്‌തുതികളാൽ നമ്മുടെ ദൈവത്തെ മഹത്ത്വപ്പെടുത്തൂ!+   ദൈവത്തോടു പറയൂ: “അങ്ങയുടെ പ്രവൃത്തികൾ ഭയാദരവ്‌ ഉണർത്തുന്നവ.+അങ്ങയുടെ മഹാശക്തി നിമിത്തം ശത്രുക്കൾ തിരുമുമ്പിൽ ഭവ്യതയോടെ നിൽക്കും.+   മുഴുഭൂമിയും തിരുസന്നിധിയിൽ കുമ്പിടും;+അവർ അങ്ങയെ പാടി സ്‌തുതിക്കും,തിരുനാമത്തിനു സ്‌തുതി പാടും.”+ (സേലാ)   വന്ന്‌ ദൈവത്തിന്റെ പ്രവൃത്തികൾ കാണൂ! മനുഷ്യമക്കൾക്കായി ദൈവം ചെയ്‌ത കാര്യങ്ങൾ ഭയാദരവ്‌ ഉണർത്തുന്നു.+   ദൈവം കടലിനെ ഉണങ്ങിയ നിലമാക്കി;+കാൽനടയായി അവർ നദി കടന്നു.+ അവിടെ നമ്മൾ ദൈവത്തിൽ ആനന്ദിച്ചു.+   ദൈവം തന്റെ ശക്തിയാൽ എന്നുമെന്നേക്കും ഭരിക്കുന്നു.+ ആ കണ്ണുകൾ ജനതകളെ നോക്കിക്കൊണ്ടിരിക്കുന്നു.+ ദുശ്ശാഠ്യക്കാർ അഹങ്കരിക്കാതിരിക്കട്ടെ.+ (സേലാ)   ജനങ്ങളേ, നമ്മുടെ ദൈവത്തെ സ്‌തുതിക്കൂ!+ആ സ്‌തുതിനാദം എങ്ങും മുഴങ്ങട്ടെ.   ദൈവം നമ്മളെ ജീവനോടെ കാക്കുന്നു;+നമ്മുടെ കാൽ ഇടറിപ്പോകാൻ അനുവദിക്കുന്നില്ല.+ 10  ദൈവമേ, അങ്ങ്‌ ഞങ്ങളെ പരിശോധിച്ചല്ലോ;+വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ഞങ്ങളെ ശുദ്ധീകരിച്ചിരിക്കുന്നു. 11  അങ്ങ്‌ ഞങ്ങളെ വലയിൽ കുടുക്കി;ഞെരുക്കിക്കളയുന്ന ഭാരം ഞങ്ങളുടെ മേൽ* വെച്ചു. 12  മർത്യൻ ഞങ്ങളെ* ചവിട്ടിമെതിച്ച്‌ കടന്നുപോകാൻ ഇടയാക്കി;ഞങ്ങൾ തീയിലൂടെയും വെള്ളത്തിലൂടെയും കടന്നുവന്നു;പിന്നെ, അങ്ങ്‌ ഞങ്ങളെ ആശ്വാസമേകുന്ന ഒരു സ്ഥലത്ത്‌ എത്തിച്ചു. 13  സമ്പൂർണദഹനയാഗങ്ങളുമായി ഞാൻ അങ്ങയുടെ ഭവനത്തിൽ വരും;+എന്റെ നേർച്ചകൾ ഞാൻ നിറവേറ്റും.+ 14  കഷ്ടതയിലായിരുന്നപ്പോൾ എന്റെ വായ്‌കൊണ്ട്‌ നേർന്ന നേർച്ചകൾ,എന്റെ അധരങ്ങൾ നേർന്ന നേർച്ചകൾതന്നെ.+ 15  കൊഴുപ്പിച്ച മൃഗങ്ങളെ ദഹനയാഗമായി ഞാൻ നൽകും;ആൺചെമ്മരിയാടുകളുടെ ബലിയുടെ പുക തിരുസന്നിധിയിൽ ഉയരും. കാളകളെയും ആൺകോലാടുകളെയും ഞാൻ കൊണ്ടുവരും. (സേലാ) 16  ദൈവത്തെ ഭയപ്പെടുന്നവരേ, വരൂ! എല്ലാവരും ചെവി ചായിക്കൂ!എനിക്കായി ദൈവം ചെയ്‌തതെല്ലാം ഞാൻ വിവരിക്കാം.+ 17  ഞാൻ അധരംകൊണ്ട്‌ ദൈവത്തെ വിളിച്ചു,നാവുകൊണ്ട്‌ എന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തി. 18  ദ്രോഹകരമായ എന്തെങ്കിലും ഹൃദയത്തിൽ കൊണ്ടുനടന്നെങ്കിൽയഹോവ എനിക്കു ചെവി തരുമായിരുന്നില്ല.+ 19  എന്നാൽ, ദൈവം കേട്ടു,+എന്റെ പ്രാർഥന ശ്രദ്ധിച്ചു.+ 20  എന്റെ പ്രാർഥന തള്ളിക്കളയാതിരുന്ന,തന്റെ അചഞ്ചലസ്‌നേഹം എന്നിൽനിന്ന്‌ പിടിച്ചുവെക്കാതിരുന്ന, ദൈവത്തിനു സ്‌തുതി.

അടിക്കുറിപ്പുകള്‍

അഥവാ “മഹനീയനാമത്തിനു സംഗീതം ഉതിർക്കൂ!”
അക്ഷ. “ഞങ്ങളുടെ എളിയിൽ.”
അക്ഷ. “ഞങ്ങളുടെ തല.”