സങ്കീർത്തനം 68:1-35

  • “ദൈവത്തിന്റെ ശത്രുക്കൾ ചിതറിപ്പോകട്ടെ”

    • “പിതാവില്ലാത്തവർക്കു പിതാവ്‌” (5)

    • ആരോരുമില്ലാത്തവർക്കു ദൈവം വീടു നൽകുന്നു (6)

    • സ്‌ത്രീകൾ സന്തോഷവാർത്ത ഘോഷിക്കുന്നു (11)

    • സമ്മാനമായി മനുഷ്യർ (18)

    • ‘യഹോവ എന്നും നമ്മുടെ ഭാരം ചുമക്കുന്നു’ (19)

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 68  ദൈവം എഴുന്നേൽക്കട്ടെ; ദൈവത്തിന്റെ ശത്രുക്കൾ ചിതറിപ്പോകട്ടെ.ദൈവത്തെ വെറുക്കുന്നവർ തിരുമുമ്പിൽനിന്ന്‌ ഓടിയകലട്ടെ.+   കാറ്റിൽപ്പെട്ട പുകപോലെ അവരെ പറത്തിക്കളയേണമേ;തീയിൽ മെഴുക്‌ ഉരുകിപ്പോകുംപോലെതിരുമുമ്പിൽ ദുഷ്ടന്മാർ നശിച്ചുപോകട്ടെ.+   എന്നാൽ, നീതിമാന്മാർ ആഹ്ലാദിക്കട്ടെ;+അവർ ദൈവസന്നിധിയിൽ അത്യധികം ആഹ്ലാദിക്കട്ടെ;അവർ സന്തോഷിച്ചുല്ലസിക്കട്ടെ.   ദൈവത്തിനു പാട്ടു പാടുവിൻ; തിരുനാമത്തെ സ്‌തുതിച്ച്‌ പാടുവിൻ.*+ മരുപ്രദേശത്തുകൂടെ* സവാരി ചെയ്യുന്നവനു സ്‌തുതി പാടുവിൻ. യാഹ്‌* എന്നല്ലോ ദൈവത്തിന്റെ പേര്‌!+ തിരുമുമ്പാകെ ആഹ്ലാദിക്കുവിൻ!   വിശുദ്ധനിവാസത്തിൽ വസിക്കുന്ന ദൈവം+പിതാവില്ലാത്തവർക്കു പിതാവ്‌, വിധവമാരുടെ സംരക്ഷകൻ.*+   ആരോരുമില്ലാത്തവർക്കു ദൈവം വീടു നൽകുന്നു,+തടവുകാരെ മോചിപ്പിച്ച്‌ സമൃദ്ധി നൽകുന്നു.+ ദുശ്ശാഠ്യക്കാർക്കോ* തരിശുഭൂമിയിൽ കഴിയേണ്ടിവരും.+   ദൈവമേ, അങ്ങ്‌ സ്വജനത്തെ നയിച്ചപ്പോൾ*+മരുഭൂമിയിലൂടെ അങ്ങ്‌ നടന്നുനീങ്ങിയപ്പോൾ (സേലാ)   ഭൂമി കുലുങ്ങി;+ തിരുമുമ്പാകെ ആകാശം മഴ ചൊരിഞ്ഞു;*ദൈവത്തിന്റെ മുന്നിൽ, ഇസ്രായേലിൻദൈവത്തിന്റെ മുന്നിൽ, സീനായ്‌ കുലുങ്ങി.+   ദൈവമേ, അങ്ങ്‌ സമൃദ്ധമായി മഴ പെയ്യിച്ചു;ക്ഷീണിച്ചവശരായ ജനത്തിനു* പുതുജീവൻ നൽകി. 10  അങ്ങയുടെ പാളയത്തിലെ കൂടാരങ്ങളിൽ അവർ കഴിഞ്ഞു;+നന്മ നിറഞ്ഞ ദൈവമേ, അങ്ങ്‌ ദരിദ്രർക്കു വേണ്ടതെല്ലാം നൽകി. 11  യഹോവ കല്‌പന കൊടുക്കുന്നു;സന്തോഷവാർത്ത ഘോഷിക്കുന്ന സ്‌ത്രീകൾ ഒരു വൻസൈന്യം.+ 12  രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഓടിപ്പോകുന്നു;+ അവർ പേടിച്ചോടുന്നു! വീട്ടിൽ ഇരിക്കുന്നവൾക്കു കൊള്ളമുതലിന്റെ പങ്കു ലഭിക്കുന്നു.+ 13  പുരുഷന്മാരേ, തീ കൂട്ടി അതിന്‌ അടുത്ത്‌* കിടക്കേണ്ടിവന്നെങ്കിലുംവെള്ളിച്ചിറകും തങ്കത്തൂവലും* ഉള്ള പ്രാവിനെ നിങ്ങൾക്കു ലഭിക്കും. 14  സർവശക്തൻ രാജാക്കന്മാരെ ചിതറിച്ചപ്പോൾ+സൽമോനിൽ മഞ്ഞു പെയ്‌തു.* 15  ബാശാൻപർവതം+ ദൈവത്തിന്റെ പർവതം.*ബാശാൻപർവതം അനേകം കൊടുമുടികളുള്ള പർവതം. 16  കൊടുമുടികളുള്ള പർവതങ്ങളേ,ദൈവം താമസിക്കാൻ തിരഞ്ഞെടുത്ത* പർവതത്തെനിങ്ങൾ അസൂയയോടെ നോക്കുന്നത്‌ എന്തിന്‌?+ അതെ, യഹോവ അവിടെ എന്നും വസിക്കും.+ 17  ദൈവത്തിന്റെ യുദ്ധരഥങ്ങൾ ആയിരമായിരം! പതിനായിരംപതിനായിരം!+ സീനായിൽനിന്ന്‌ യഹോവ വിശുദ്ധസ്ഥലത്തേക്കു വന്നിരിക്കുന്നു.+ 18  അങ്ങ്‌ ഉന്നതങ്ങളിലേക്കു കയറി;+ബന്ദികളെ പിടിച്ചുകൊണ്ടുപോയി;മനുഷ്യരെ സമ്മാനമായി എടുത്തു;+അവരോടൊപ്പം കഴിയേണ്ടതിന്‌,ദൈവമാം യാഹേ, അങ്ങ്‌ ദുശ്ശാഠ്യക്കാരെപ്പോലും+ കൊണ്ടുപോയി. 19  എന്നും നമ്മുടെ ഭാരം ചുമക്കുന്ന,+നമ്മുടെ രക്ഷയുടെ ദൈവമായ യഹോവ വാഴ്‌ത്തപ്പെടട്ടെ. (സേലാ) 20  സത്യദൈവം നമ്മുടെ രക്ഷകനായ ദൈവമല്ലോ;+പരമാധികാരിയാം യഹോവ മരണത്തിൽനിന്ന്‌ രക്ഷിക്കുന്നു.+ 21  അതെ, ദൈവം ശത്രുക്കളുടെ തല തകർക്കും;തെറ്റു ചെയ്‌തുകൊണ്ടിരിക്കുന്ന സകലരുടെയും തല തകർക്കും.+ 22  യഹോവ പറഞ്ഞു: “ബാശാനിൽനിന്ന്‌ ഞാൻ അവരെ തിരികെ വരുത്തും;+കടലിന്റെ ആഴങ്ങളിൽനിന്ന്‌ അവരെ മടക്കിവരുത്തും; 23  അപ്പോൾ നിങ്ങളുടെ കാലുകൾ രക്തത്തിൽ മുങ്ങും;+നിങ്ങളുടെ നായ്‌ക്കൾക്കു* ശത്രുക്കളെ ആഹാരമായി കൊടുക്കും.” 24  ദൈവമേ, അങ്ങ്‌ എഴുന്നള്ളുന്നത്‌,എന്റെ രാജാവായ ദൈവം വിശുദ്ധസ്ഥലത്തേക്ക്‌ എഴുന്നള്ളുന്നത്‌, അവർ കാണുന്നു.+ 25  ഗായകർ മുന്നിൽ നടക്കുന്നു; തന്ത്രിവാദ്യങ്ങൾ മീട്ടി സംഗീതജ്ഞർ അവരുടെ പിന്നാലെയും;+അവർക്കിടയിൽ തപ്പു കൊട്ടുന്ന യുവതികളുമുണ്ട്‌.+ 26  മഹാസദസ്സിൽ* ദൈവത്തെ സ്‌തുതിക്കുവിൻ;ഇസ്രായേലിന്റെ ഉറവിൽനിന്നുള്ളവരേ, യഹോവയെ വാഴ്‌ത്തുവിൻ.+ 27  അവിടെ, ഏറ്റവും ഇളയവനായ ബന്യാമീൻ+ അവരെ കീഴടക്കുന്നു;യഹൂദാപ്രഭുക്കന്മാരും ആരവം ഉയർത്തി ഒപ്പം നീങ്ങുന്ന ജനക്കൂട്ടവുംസെബുലൂൻപ്രഭുക്കന്മാരും നഫ്‌താലിപ്രഭുക്കന്മാരും അവരെ ജയിച്ചടക്കുന്നു. 28  നിങ്ങൾ കരുത്തരായിരിക്കുമെന്നു നിങ്ങളുടെ ദൈവം പ്രഖ്യാപിച്ചിരിക്കുന്നു. ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ച ദൈവമേ, ശക്തി കാണിക്കേണമേ.+ 29  യരുശലേമിലെ അങ്ങയുടെ ആലയത്തെ ഓർത്ത്‌+രാജാക്കന്മാർ കാഴ്‌ചകൾ കൊണ്ടുവരും.+ 30  ഈറ്റകൾക്കിടയിലുള്ള വന്യമൃഗങ്ങളെയുംകാളക്കൂട്ടത്തെയും+ കിടാവുകളെയും ശകാരിക്കുവിൻ.അങ്ങനെ ജനതകൾ വെള്ളിക്കാശുമായി വന്ന്‌ കുമ്പിടട്ടെ.* എന്നാൽ, യുദ്ധക്കൊതിയന്മാരെ ദൈവം ചിതറിച്ചുകളയുന്നു. 31  വെങ്കലംകൊണ്ടുള്ള ഉരുപ്പടികൾ* ഈജിപ്‌തിൽനിന്ന്‌ വരും;+ദൈവത്തിനു കാഴ്‌ച അർപ്പിക്കാൻ കൂശ്‌* തിടുക്കം കൂട്ടും. 32  ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു പാട്ടു പാടുവിൻ;+യഹോവയെ പാടി സ്‌തുതിക്കുവിൻ!* (സേലാ) 33  പുരാതന സ്വർഗാധിസ്വർഗങ്ങളെ വാഹനമാക്കി എഴുന്നള്ളുന്നവനു പാടുവിൻ.+ ഇതാ, ദൈവം തന്റെ സ്വരം, തന്റെ ഗംഭീരശബ്ദം, മുഴക്കുന്നു. 34  ദൈവത്തിന്റെ ശക്തി അംഗീകരിക്കുവിൻ.+ ദൈവത്തിൻപ്രതാപം ഇസ്രായേലിന്മേലുംദൈവത്തിൻശക്തി ആകാശത്തിലും* വിളങ്ങുന്നു. 35  തന്റെ മഹത്ത്വമാർന്ന വിശുദ്ധമന്ദിരത്തിൽ ദൈവം ഭയാദരവ്‌ ഉണർത്തുന്നവൻ.+ അത്‌ ഇസ്രായേലിൻദൈവം,ജനത്തിനു കരുത്തും ശക്തിയും നൽകുന്ന ദൈവം.+ ദൈവത്തിനു സ്‌തുതി.

അടിക്കുറിപ്പുകള്‍

അഥവാ “തിരുനാമത്തിനു സംഗീതം ഉതിർക്കുവിൻ.”
മറ്റൊരു സാധ്യത “മേഘങ്ങളിൽ.”
യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”
അക്ഷ. “ന്യായാധിപൻ.”
അഥവാ “ധിക്കാരികൾക്കോ.”
അക്ഷ. “സ്വജനത്തിനു മുന്നിൽ പോയപ്പോൾ.”
അക്ഷ. “ആകാശം ഇറ്റിറ്റുവീണു.”
അക്ഷ. “അങ്ങയുടെ അവകാശമായവർക്ക്‌.”
മറ്റൊരു സാധ്യത “ആട്ടിൻകൂടുകൾക്കിടയിൽ.”
അഥവാ “മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള സ്വർണത്തൂവലും.”
അഥവാ “അതു സൽമോനിൽ മഞ്ഞു പെയ്‌തതുപോലെയായിരുന്നു.”
അഥവാ “പ്രൗഢഗംഭീരമായ പർവതം.”
അഥവാ “ആഗ്രഹിക്കുന്ന.”
അക്ഷ. “നായ്‌ക്കളുടെ നാവിന്‌.”
അക്ഷ. “സമൂഹത്തിന്മധ്യേ.”
മറ്റൊരു സാധ്യത “അവർ വെള്ളിക്കാശു നിലത്തിട്ട്‌ ചവിട്ടുന്നു.”
മറ്റൊരു സാധ്യത “സ്ഥാനപതികൾ.”
അഥവാ “എത്യോപ്യ.”
അഥവാ “യഹോവയ്‌ക്കു സംഗീതം ഉതിർക്കുവിൻ.”
അക്ഷ. “മേഘങ്ങളിലും.”