സങ്കീർത്തനം 69:1-36

  • രക്ഷയ്‌ക്കുവേണ്ടിയുള്ള ഒരു പ്രാർഥന

    • “അങ്ങയുടെ ഭവനത്തോടുള്ള ശുഷ്‌കാന്തി എന്നെ തിന്നുകളഞ്ഞു” (9)

    • “വേഗം ഉത്തരമേകേണമേ” (17)

    • ‘ദാഹിച്ചപ്പോൾ കുടിക്കാൻ തന്നതു വിനാഗിരി’ (21)

സംഗീതസംഘനായകന്‌; “ലില്ലി”കൾക്കുവേണ്ടി ചിട്ടപ്പെടുത്തിയത്‌. ദാവീദിന്റേത്‌. 69  ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ ജീവനു ഭീഷണി ഉയർത്തുന്നു.+   ഞാൻ ആഴമേറിയ ചെളിക്കുണ്ടിലേക്ക്‌ ആണ്ടുപോയിരിക്കുന്നു;+ എനിക്കു കാൽ ഉറപ്പിക്കാൻ ഇടമില്ല. നിലയില്ലാക്കയത്തിൽ ഞാൻ അകപ്പെട്ടിരിക്കുന്നു;ആർത്തലച്ചുവന്ന വെള്ളം എന്നെ ഒഴുക്കിക്കൊണ്ടുപോയി.+   സഹായത്തിനായി നിലവിളിച്ച്‌ ഞാൻ അവശനായിരിക്കുന്നു;+എന്റെ തൊണ്ട അടഞ്ഞുപോയി. എന്റെ ദൈവത്തിനായി കാത്തുകാത്തിരുന്ന്‌ എന്റെ കണ്ണുകൾ തളർന്നു.+   ഒരു കാരണവുമില്ലാതെ എന്നെ വെറുക്കുന്നവർ+എന്റെ തലമുടിയുടെ എണ്ണത്തെക്കാൾ അധികം. എന്നെ ഒടുക്കിക്കളയാൻ നോക്കുന്നഎന്റെ വഞ്ചകരായ ശത്രുക്കൾ* പെരുകിയിരിക്കുന്നു. മോഷ്ടിച്ചെടുക്കാത്തതു വിട്ടുകൊടുക്കാൻ ഞാൻ നിർബന്ധിതനായി.   ദൈവമേ, എന്റെ ബുദ്ധിയില്ലായ്‌മ അങ്ങ്‌ അറിയുന്നല്ലോ;എന്റെ കുറ്റം അങ്ങയിൽനിന്ന്‌ മറഞ്ഞിരിക്കുന്നില്ല.   പരമാധികാരിയാം കർത്താവേ, സൈന്യങ്ങളുടെ അധിപനായ യഹോവേ,അങ്ങയിൽ പ്രത്യാശ വെക്കുന്നവർ ഞാൻ കാരണം നാണംകെടാൻ ഇടവരരുതേ. ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ തേടുന്നവർ അപമാനിതരാകാൻ ഞാൻ കാരണക്കാരനാകരുതേ.   അങ്ങയുടെ പേരിൽ ഞാൻ നിന്ദ സഹിക്കുന്നു;+അപമാനം എന്റെ മുഖത്തെ മൂടുന്നു.+   എന്റെ സഹോദരന്മാർക്കു ഞാൻ അപരിചിതനായിരിക്കുന്നു;എന്റെ അമ്മയുടെ മക്കൾക്കു ഞാൻ അന്യനായി.+   അങ്ങയുടെ ഭവനത്തോടുള്ള ശുഷ്‌കാന്തി എന്നെ തിന്നുകളഞ്ഞു;+അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.+ 10  ഞാൻ ഉപവസിച്ച്‌ എന്നെത്തന്നെ താഴ്‌ത്തിയപ്പോൾ*അതിന്റെ പേരിൽ എനിക്കു നിന്ദ സഹിക്കേണ്ടിവന്നു. 11  ഞാൻ വിലാപവസ്‌ത്രം ധരിച്ചപ്പോൾഅവരുടെ പരിഹാസപാത്രമായിത്തീർന്നു.* 12  നഗരകവാടങ്ങളിൽ ഇരിക്കുന്നവർക്കു ഞാൻ സംസാരവിഷയമായി;കുടിയന്മാർ എന്നെക്കുറിച്ച്‌ പാട്ട്‌ ഉണ്ടാക്കുന്നു. 13  എന്നാൽ യഹോവേ, സ്വീകാര്യമായ ഒരു സമയത്ത്‌എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തട്ടെ.+ സമൃദ്ധമായി അചഞ്ചലസ്‌നേഹം കാണിക്കുന്ന ദൈവമേ,അങ്ങയുടെ ആശ്രയയോഗ്യമായ രക്ഷാപ്രവൃത്തികളാൽ എനിക്ക്‌ ഉത്തരമേകേണമേ.+ 14  ചെളിക്കുണ്ടിൽനിന്ന്‌ എന്നെ രക്ഷിക്കേണമേ;ഞാൻ മുങ്ങിത്താഴാൻ അനുവദിക്കരുതേ. എന്നെ വെറുക്കുന്നവരിൽനിന്ന്‌ എന്നെ രക്ഷിക്കേണമേ;ആഴക്കയത്തിൽനിന്ന്‌ എന്നെ കരകയറ്റേണമേ.+ 15  ആർത്തലച്ചുവരുന്ന പ്രളയജലം എന്നെ ഒഴുക്കിക്കൊണ്ടുപോകരുതേ;+ആഴങ്ങൾ എന്നെ വിഴുങ്ങാനോകിണർ* എന്നെ മൂടിക്കളയാനോ അനുവദിക്കരുതേ.+ 16  യഹോവേ, എനിക്ക്‌ ഉത്തരമേകേണമേ. അങ്ങയുടെ അചഞ്ചലമായ സ്‌നേഹം എത്ര നല്ലത്‌!+ അങ്ങയുടെ മഹാകരുണയ്‌ക്കു ചേർച്ചയിൽ എന്നിലേക്കു തിരിയേണമേ.+ 17  അങ്ങ്‌ ഈ ദാസനിൽനിന്ന്‌ മുഖം മറച്ചുകളയരുതേ.+ വേഗം ഉത്തരമേകേണമേ; ഞാൻ ആകെ കഷ്ടത്തിലാണ്‌.+ 18  എന്റെ അടുത്തേക്കു വന്ന്‌ എന്നെ രക്ഷിക്കേണമേ;ശത്രുക്കളുടെ കൈയിൽനിന്ന്‌ എന്നെ മോചിപ്പിക്കേണമേ.* 19  ഞാൻ അനുഭവിക്കുന്ന നിന്ദയും അവഹേളനവും അപമാനവും അങ്ങയ്‌ക്ക്‌ അറിയാമല്ലോ.+ എന്റെ ശത്രുക്കളെയെല്ലാം അങ്ങ്‌ കാണുന്നു. 20  നിന്ദ എന്റെ ഹൃദയം തകർത്തുകളഞ്ഞിരിക്കുന്നു; എനിക്കേറ്റ മുറിവ്‌ ഭേദമാക്കാനാകാത്തതാണ്‌.* ഞാൻ സഹതാപം പ്രതീക്ഷിച്ചു; പക്ഷേ, കാര്യമുണ്ടായില്ല.+ആശ്വാസകർക്കായി കൊതിച്ചു; പക്ഷേ, ആരെയും കണ്ടില്ല.+ 21  ആഹാരത്തിനു പകരം അവർ എനിക്കു വിഷം* തന്നു;+ദാഹിച്ചപ്പോൾ കുടിക്കാൻ തന്നതോ വിനാഗിരിയും.+ 22  അവരുടെ മേശ അവർക്ക്‌ ഒരു കെണിയായി മാറട്ടെ;അവരുടെ സമൃദ്ധി അവർക്ക്‌ ഒരു കുടുക്കാകട്ടെ.+ 23  കാണാൻ പറ്റാത്ത വിധം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ;അവരുടെ അരക്കെട്ടുകൾ എപ്പോഴും വിറയ്‌ക്കട്ടെ. 24  അങ്ങയുടെ ക്രോധം അവരുടെ മേൽ ചൊരിയേണമേ;അങ്ങയുടെ കോപാഗ്നി അവരെ പിടികൂടട്ടെ.+ 25  അവരുടെ താവളം* ശൂന്യമാകട്ടെ;അവരുടെ കൂടാരങ്ങളിൽ ആരുമില്ലാതാകട്ടെ.+ 26  കാരണം അങ്ങ്‌ പ്രഹരിച്ചവന്റെ പിന്നാലെ അവർ പായുന്നു;അങ്ങ്‌ മുറിവേൽപ്പിച്ചവരുടെ വേദനകളെക്കുറിച്ച്‌ അവർ വാതോരാതെ വിവരിക്കുന്നു. 27  അവരുടെ കുറ്റത്തോടു കുറ്റം കൂട്ടേണമേ;അങ്ങയുടെ നീതിയിൽ അവർക്ക്‌ ഓഹരിയൊന്നുമില്ലാതിരിക്കട്ടെ. 28  ജീവനുള്ളവരുടെ പുസ്‌തകത്തിൽനിന്ന്‌* അവരുടെ പേര്‌ മായ്‌ച്ചുകളയേണമേ;+നീതിമാന്മാരുടെ പട്ടികയിൽ അവരുടെ പേര്‌ ചേർക്കരുതേ.+ 29  ഞാനോ ആകെ കഷ്ടതയിലും വേദനയിലും ആണ്‌.+ ദൈവമേ, അങ്ങയുടെ രക്ഷാശക്തി എന്നെ സംരക്ഷിക്കട്ടെ. 30  ദൈവനാമത്തെ ഞാൻ പാടി സ്‌തുതിക്കും;നന്ദിവാക്കുകളാൽ ഞാൻ എന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തും. 31  കാളകളെക്കാൾ, കൊമ്പും കുളമ്പും ഉള്ള കാളകളെക്കാൾ,യഹോവ പ്രസാദിക്കുന്നത്‌ ഇതിലാണ്‌.+ 32  സൗമ്യർ അതു കണ്ട്‌ ആഹ്ലാദിക്കും, ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ചൈതന്യം പ്രാപിക്കട്ടെ. 33  യഹോവ പാവപ്പെട്ടവരിലേക്കു ചെവി ചായിക്കുന്നു,+ബന്ദികളായ തന്റെ ജനത്തോട്‌ അവജ്ഞ കാട്ടില്ല.+ 34  ആകാശവും ഭൂമിയും ദൈവത്തെ സ്‌തുതിക്കട്ടെ.+സമുദ്രവും അതിൽ ചരിക്കുന്ന സകലവും ദൈവത്തെ വാഴ്‌ത്തട്ടെ. 35  കാരണം, ദൈവം സീയോനെ രക്ഷിക്കും,+യഹൂദാനഗരങ്ങൾ പുതുക്കിപ്പണിയും.അവർ അവ കൈവശമാക്കി അവിടെ* വസിക്കും. 36  ദൈവദാസരുടെ സന്തതിപരമ്പരകൾ അവ അവകാശമാക്കും.+ദൈവനാമത്തെ സ്‌നേഹിക്കുന്നവർ+ അവിടെ താമസിക്കും.

അടിക്കുറിപ്പുകള്‍

അഥവാ “ഒരു കാരണവുമില്ലാതെ എന്റെ ശത്രുക്കളായവർ.”
മറ്റൊരു സാധ്യത “ഞാൻ കരഞ്ഞ്‌ ഉപവസിച്ചപ്പോൾ.”
അക്ഷ. “പഴഞ്ചൊല്ലായിത്തീർന്നു.”
അഥവാ “കുഴി.”
അക്ഷ. “വീണ്ടെടുക്കേണമേ.”
അഥവാ “ഞാൻ ഏതാണ്ട്‌ ആശയറ്റ നിലയിലായിരിക്കുന്നു.”
അഥവാ “വിഷച്ചെടി.”
അഥവാ “ചുറ്റുമതിലുള്ള പാളയം.”
അഥവാ “ജീവപുസ്‌തകത്തിൽനിന്ന്‌.”
അതായത്‌, ആ ദേശത്ത്‌.