സങ്കീർത്തനം 7:1-17

  • യഹോവ നീതിമാനായ ന്യായാധിപൻ

    • ‘യഹോവേ, എന്നെ വിധിക്കേണമേ’ (8)

ബന്യാമീന്യനായ കൂശിന്റെ വാക്കുകളെക്കുറിച്ച്‌ ദാവീദ്‌ യഹോവയ്‌ക്കു പാടിയ വിലാപഗീതം. 7  എന്റെ ദൈവമായ യഹോവേ, അങ്ങയെ ഞാൻ അഭയമാക്കിയിരിക്കുന്നു.+ എന്നെ ഉപദ്രവിക്കുന്നവരിൽനിന്നെല്ലാം എന്നെ രക്ഷിക്കേണമേ, എന്നെ വിടുവിക്കേണമേ.+   അല്ലാത്തപക്ഷം, അവർ ഒരു സിംഹത്തെപ്പോലെ എന്നെ പിച്ചിച്ചീന്തും;+എന്നെ വലിച്ചിഴച്ച്‌ കൊണ്ടുപോകും; രക്ഷിക്കാൻ ആരുമുണ്ടാകില്ല.   എന്റെ ദൈവമായ യഹോവേ, ഇക്കാര്യത്തിൽ ഞാൻ കുറ്റക്കാരനെങ്കിൽ,ഞാൻ നീതികേടു കാണിച്ചെങ്കിൽ,   എനിക്കു നന്മ ചെയ്‌തയാളോടു ഞാൻ അന്യായം കാട്ടുകയും+കാരണംകൂടാതെ ഞാൻ എന്റെ ശത്രുവിനെ കൊള്ളയടിക്കുകയും* ചെയ്‌തെങ്കിൽ,   ശത്രു എന്നെ പിന്തുടർന്ന്‌ പിടിക്കട്ടെ.അയാൾ എന്റെ ജീവൻ നിലത്തിട്ട്‌ ചവിട്ടട്ടെ.എന്റെ മഹത്ത്വം പൊടിയിൽ വീണ്‌ നശിക്കട്ടെ. (സേലാ)   യഹോവേ, കോപത്തോടെ എഴുന്നേൽക്കേണമേ.എന്റെ ശത്രുക്കളുടെ ക്രോധത്തിന്‌ എതിരെ നിലകൊള്ളേണമേ.+എനിക്കുവേണ്ടി ഉണരേണമേ. നീതി നടപ്പാക്കാൻ ആവശ്യപ്പെടേണമേ.+   ജനതകൾ അങ്ങയെ വളയട്ടെ.അപ്പോൾ, ഉന്നതങ്ങളിൽനിന്ന്‌ അങ്ങ്‌ അവർക്കെതിരെ നടപടിയെടുക്കുമല്ലോ.   യഹോവ ജനതകളുടെ വിധി പ്രഖ്യാപിക്കും.+ യഹോവേ, എന്റെ നീതിക്കും നിഷ്‌കളങ്കതയ്‌ക്കും*അനുസൃതമായി എന്നെ വിധിക്കേണമേ.+   ദയവായി ദുഷ്ടന്മാരുടെ ദുഷ്‌പ്രവൃത്തികൾ അവസാനിപ്പിക്കേണമേ. എന്നാൽ, നീതിമാൻ ഉറച്ചുനിൽക്കാൻ ഇടയാക്കേണമേ.+അങ്ങ്‌ ഹൃദയങ്ങളെയും ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളെയും* പരിശോധിച്ചറിയുന്ന+ നീതിമാനായ ദൈവമല്ലോ.+ 10  ദൈവം എന്റെ പരിച,+ ഹൃദയശുദ്ധിയുള്ളവരുടെ രക്ഷകൻ.+ 11  ദൈവം നീതിമാനായ ന്യായാധിപൻ.+ദിവസവും ദൈവം വിധികൾ പ്രസ്‌താവിക്കുന്നു.* 12  ആരെങ്കിലും മാനസാന്തരപ്പെടാതിരുന്നാൽ+ ദൈവം വാളിനു മൂർച്ച കൂട്ടുന്നു,+ഞാൺ കെട്ടി വില്ല്‌ ഒരുക്കുന്നു,+ 13  മാരകായുധങ്ങൾ ഒരുക്കിവെക്കുന്നു,തീയമ്പുകൾ സജ്ജമാക്കുന്നു.+ 14  ദുഷ്ടതയെ ഗർഭം ധരിച്ചിരിക്കുന്നയാളെ നോക്കൂ!അയാൾ പ്രശ്‌നങ്ങളെ ഗർഭം ധരിച്ച്‌ നുണകളെ പ്രസവിക്കുന്നു.+ 15  അയാൾ കുഴി കുഴിച്ചിട്ട്‌ അതിന്റെ ആഴം കൂട്ടുന്നു.എന്നാൽ, അയാൾ കുഴിച്ച കുഴിയിൽ അയാൾത്തന്നെ വീഴുന്നു.+ 16  അയാൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ, തിരിച്ച്‌ അയാളുടെ തലമേൽത്തന്നെ വരും.+അയാളുടെ അക്രമം അയാളുടെ നെറുകയിൽത്തന്നെ പതിക്കും. 17  യഹോവയുടെ നീതി നിമിത്തം ഞാൻ അവനെ സ്‌തുതിക്കും.+അത്യുന്നതനായ യഹോവയുടെ+ പേരിനു ഞാൻ സ്‌തുതി പാടും.*+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അതേസമയം, അകാരണമായി എന്നെ എതിർത്തവനെ ഞാൻ വെറുതേ വിടുകയും.”
അഥവാ “ധർമനിഷ്‌ഠയ്‌ക്കും.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.
അഥവാ “ഹൃദയങ്ങളെയും വൃക്കകളെയും.”
അഥവാ “കോപത്തോടെ ന്യായവിധികൾ ഉച്ചരിക്കുന്നു.”
അഥവാ “സംഗീതം ഉതിർക്കും.”