സങ്കീർത്തനം 71:1-24

  • പ്രായമായവരുടെ ഉറച്ച ബോധ്യം

    • ചെറുപ്പംമുതൽ ദൈവത്തെ അഭയമാക്കുന്നു (5)

    • “എന്റെ ശക്തി ക്ഷയിക്കുമ്പോൾ” (9)

    • ‘ദൈവം ചെറുപ്പംമുതൽ എന്നെ പഠിപ്പിച്ചു’ (17)

71  യഹോവേ, അങ്ങയിൽ ഞാൻ അഭയം തേടിയിരിക്കുന്നു. ഞാൻ നാണംകെട്ടുപോകാൻ ഒരിക്കലും ഇടവരുത്തരുതേ.+   അങ്ങയുടെ നീതിയാൽ എന്നെ രക്ഷിക്കേണമേ, എന്നെ വിടുവിക്കേണമേ. എന്നിലേക്കു ചെവി ചായിച്ച്‌* എന്നെ രക്ഷിക്കേണമേ.+   അങ്ങ്‌ എനിക്ക്‌ ഏതു നേരത്തും കടന്നുവരാവുന്നഒരു കരിങ്കൽക്കോട്ടയാകേണമേ. എന്നെ രക്ഷിക്കാൻ കല്‌പന കൊടുക്കേണമേ;അങ്ങല്ലോ എന്റെ വൻപാറയും അഭയസ്ഥാനവും.+   എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽനിന്ന്‌ എന്നെ വിടുവിക്കേണമേ;+അന്യായമായി ദ്രോഹിക്കുന്നവന്റെ പിടിയിൽനിന്ന്‌ എന്നെ രക്ഷിക്കേണമേ.   പരമാധികാരിയാം യഹോവേ, അങ്ങാണ്‌ എന്റെ പ്രത്യാശ;ചെറുപ്പംമുതൽ അങ്ങയെ ഞാൻ അഭയമാക്കി.*+   പിറന്നുവീണതുമുതൽ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു;എന്റെ അമ്മയുടെ ഗർഭപാത്രത്തിൽനിന്ന്‌ എന്നെ എടുത്തത്‌ അങ്ങാണ്‌.+ ഞാൻ ഇടവിടാതെ അങ്ങയെ സ്‌തുതിക്കുന്നു.   പലരുടെയും കണ്ണിൽ ഞാൻ ഒരു അത്ഭുതമാണ്‌;എന്നാൽ, അങ്ങാണ്‌ എന്റെ സുശക്തമായ സങ്കേതം.   അങ്ങയെക്കുറിച്ചുള്ള സ്‌തുതികളാൽ എന്റെ വായ്‌ നിറഞ്ഞിരിക്കുന്നു;+ദിവസം മുഴുവൻ അങ്ങയുടെ മഹിമയെക്കുറിച്ച്‌ ഞാൻ വിവരിക്കുന്നു.   എന്റെ വാർധക്യത്തിൽ എന്നെ കൈവെടിയരുതേ;+എന്റെ ശക്തി ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ.+ 10  എന്റെ ശത്രുക്കൾ എനിക്ക്‌ എതിരെ സംസാരിക്കുന്നു;എന്റെ ജീവനെടുക്കാൻ നോക്കുന്നവർ സംഘം ചേർന്ന്‌ ഗൂഢാലോചന നടത്തുന്നു.+ 11  അവർ പറയുന്നു: “ദൈവം അവനെ ഉപേക്ഷിച്ചു. പുറകേ ചെന്ന്‌ നമുക്ക്‌ അവനെ പിടിക്കാം. അവനെ രക്ഷിക്കാൻ ആരുമില്ലല്ലോ.”+ 12  ദൈവമേ, എന്നിൽനിന്ന്‌ ദൂരെ മാറിനിൽക്കരുതേ. എന്റെ ദൈവമേ, വേഗം വന്ന്‌ എന്നെ സഹായിക്കേണമേ.+ 13  എന്നെ എതിർക്കുന്നവർ നാണംകെടട്ടെ; അവർ നശിച്ചുപോകട്ടെ.+എനിക്കു ദുരന്തം വന്നുകാണാൻ ആഗ്രഹിക്കുന്നവരെനിന്ദയും അപമാനവും മൂടട്ടെ.+ 14  എന്നാൽ ഞാനോ, ഇനിയും കാത്തിരിക്കും;അങ്ങയെ ഞാൻ അധികമധികം സ്‌തുതിക്കും. 15  എന്റെ ഗ്രാഹ്യത്തിന്‌ അതീതമെങ്കിലും*+ദിവസം മുഴുവൻ അങ്ങയുടെ എണ്ണമറ്റ രക്ഷാപ്രവൃത്തികൾ ഞാൻ വിവരിക്കും;എന്റെ വായ്‌ അങ്ങയുടെ നീതിയെ വർണിക്കും.+ 16  പരമാധികാരിയാം യഹോവേ,ഞാൻ വന്ന്‌ അങ്ങയുടെ അത്ഭുതങ്ങളെക്കുറിച്ച്‌ സംസാരിക്കും;അങ്ങയുടെ നീതിയെക്കുറിച്ച്‌, അങ്ങയുടെ മാത്രം നീതിയെക്കുറിച്ച്‌, ഞാൻ വിവരിക്കും. 17  ദൈവമേ, ചെറുപ്പംമുതൽ അങ്ങ്‌ എന്നെ പഠിപ്പിച്ചു;+ഞാനോ ഈ സമയംവരെ അങ്ങയുടെ മഹനീയപ്രവൃത്തികളെക്കുറിച്ച്‌ ഘോഷിച്ചുകൊണ്ടിരിക്കുന്നു.+ 18  ഞാൻ പ്രായം ചെന്ന്‌ നരച്ചാലും ദൈവമേ, എന്നെ ഉപേക്ഷിക്കരുതേ.+ അങ്ങനെ അങ്ങയുടെ ശക്തിയെക്കുറിച്ച്‌* വരുംതലമുറയോടും ഞാൻ പറയട്ടെ;അങ്ങയുടെ പ്രതാപത്തെക്കുറിച്ച്‌ വരാനിരിക്കുന്നവരോടെല്ലാം ഞാൻ വർണിക്കട്ടെ.+ 19  ദൈവമേ, അങ്ങയുടെ നീതി ഉന്നതങ്ങളിൽ എത്തുന്നു;+അങ്ങ്‌ വൻകാര്യങ്ങൾ ചെയ്‌തിരിക്കുന്നു;ദൈവമേ, അങ്ങയെപ്പോലെ മറ്റാരുണ്ട്‌?+ 20  ഞാൻ അനേകം കഷ്ടപ്പാടുകളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോകാൻ അങ്ങ്‌ ഇടയാക്കിയെങ്കിലും+എനിക്കു വീണ്ടും നവജീവൻ നൽകേണമേ;ഭൂമിയുടെ ആഴങ്ങളിൽനിന്ന്‌* എന്നെ കരകയറ്റേണമേ.+ 21  എന്റെ മഹിമ വർധിപ്പിക്കേണമേ;എന്നെ വലയം ചെയ്‌ത്‌ ആശ്വസിപ്പിക്കേണമേ. 22  അപ്പോൾ എന്റെ ദൈവമേ, അങ്ങയുടെ വിശ്വസ്‌തത നിമിത്തം+ഞാൻ തന്ത്രിവാദ്യം മീട്ടി അങ്ങയെ സ്‌തുതിക്കും. ഇസ്രായേലിന്റെ പരിശുദ്ധനേ,കിന്നരം മീട്ടി ഞാൻ അങ്ങയ്‌ക്കു സ്‌തുതി പാടും.* 23  അങ്ങയെ പാടി സ്‌തുതിക്കുന്ന എന്റെ അധരങ്ങൾ സന്തോഷിച്ചാർക്കും;+അങ്ങല്ലോ എന്റെ ജീവൻ രക്ഷിച്ചത്‌.*+ 24  എന്റെ നാവ്‌ ദിവസം മുഴുവൻ അങ്ങയുടെ നീതിയെ വർണിക്കും.*+എന്റെ നാശം കാണാൻ ആഗ്രഹിക്കുന്നവരോ നാണിച്ച്‌ തല താഴ്‌ത്തും.+

അടിക്കുറിപ്പുകള്‍

അഥവാ “കുനിഞ്ഞ്‌ എന്നെ ശ്രദ്ധിച്ച്‌.”
അഥവാ “അങ്ങാണ്‌ എന്റെ ധൈര്യം.”
അഥവാ “എണ്ണിയാൽ ഒടുങ്ങാത്തതെങ്കിലും.”
അക്ഷ. “കൈയെക്കുറിച്ച്‌.”
അഥവാ “ഭൂമിയിലെ ആഴക്കയങ്ങളിൽനിന്ന്‌.”
അഥവാ “സംഗീതം ഉതിർക്കും.”
അഥവാ “വീണ്ടെടുത്തത്‌.”
അഥവാ “നീതിയെക്കുറിച്ച്‌ ധ്യാനിക്കും.”