സങ്കീർത്തനം 78:1-72

  • ദൈവത്തിന്റെ കരുതലും ഇസ്രായേല്യരുടെ വിശ്വാസമില്ലായ്‌മയും

    • വരുംതലമുറയോടു വിവരിക്കുക (2-8)

    • “അവർ ദൈവത്തിൽ ആശ്രയമർപ്പിച്ചില്ല” (22)

    • “സ്വർഗീയധാന്യം” (24)

    • “ഇസ്രായേലിന്റെ പരിശുദ്ധനെ ദുഃഖിപ്പിച്ചു” (41)

    • ഈജിപ്‌തിൽനിന്ന്‌, വാഗ്‌ദാനം ചെയ്‌ത ദേശത്തേക്ക്‌ (43-55)

    • “അവർ വീണ്ടുംവീണ്ടും ദൈവത്തെ വെല്ലുവിളിച്ചു” (56)

ആസാഫിന്റെ+ മാസ്‌കിൽ.* 78  എൻ ജനമേ, എന്റെ ഉപദേശം* കേൾക്കുക,എന്റെ വായിലെ മൊഴികൾക്കു ചെവി തരുക.  2  പഴഞ്ചൊല്ലു പറയാൻ ഞാൻ വായ്‌ തുറക്കും; പണ്ടേയുള്ള കടങ്കഥകൾ ഞാൻ പറയും.+  3  നമ്മൾ കേട്ടിട്ടുള്ളതും നമുക്ക്‌ അറിയാവുന്നതും ആയ കാര്യങ്ങൾ,നമ്മുടെ പിതാക്കന്മാർ വിവരിച്ചുതന്ന കാര്യങ്ങൾ.+  4  അവരുടെ മക്കളിൽനിന്ന്‌ നമ്മൾ അവ മറച്ചുവെക്കില്ല.യഹോവയുടെ സ്‌തുത്യർഹമായ പ്രവൃത്തികളും ശക്തിയും+ദൈവം ചെയ്‌ത അത്ഭുതകാര്യങ്ങളും+നമ്മൾ വരുംതലമുറയോടു വിവരിക്കും.+  5  യാക്കോബിൻപുത്രന്മാർക്കായി ദൈവം ഒരു ഓർമിപ്പിക്കൽ വെച്ചു;ഇസ്രായേലിന്‌ ഒരു നിയമം നൽകി.ഇക്കാര്യങ്ങൾ മക്കളെ അറിയിക്കാൻ+നമ്മുടെ പൂർവികരോടു കല്‌പിച്ചു;  6  വരുംതലമുറ, ജനിക്കാനിരിക്കുന്ന കുട്ടികൾ,അറിയേണ്ടതിനുതന്നെ.+ അവരോ അത്‌ അവരുടെ മക്കൾക്കും പകർന്നുകൊടുക്കുമായിരുന്നു.+  7  അങ്ങനെ അവരും ദൈവത്തിൽ ആശ്രയിക്കും. ദൈവത്തിന്റെ പ്രവൃത്തികൾ മറന്നുകളയാതെ+ദൈവകല്‌പനകൾ അനുസരിക്കും.+  8  അപ്പോൾ അവർ, അവരുടെ പൂർവികരെപ്പോലെദുർവാശിയും ധിക്കാരവും ഉള്ള ഒരു തലമുറയോ+ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ തയ്യാറല്ലാത്തചഞ്ചലചിത്തരുടെ*+ ഒരു തലമുറയോ ആയിരിക്കില്ല.  9  എഫ്രയീമ്യർ വില്ലുമായി ഒരുങ്ങിനിന്നു;എന്നാൽ, യുദ്ധദിവസത്തിൽ അവർ പിൻവാങ്ങി. 10  ദൈവത്തിന്റെ ഉടമ്പടി അവർ പാലിച്ചില്ല;+ദൈവനിയമത്തിൽ നടക്കാൻ കൂട്ടാക്കിയുമില്ല.+ 11  ദൈവം ചെയ്‌തതെല്ലാം അവർ മറന്നുകളഞ്ഞു.+അതെ, ദൈവം ചെയ്‌തുകാണിച്ച അത്ഭുതങ്ങൾ!+ 12  ഈജിപ്‌ത്‌ ദേശത്ത്‌, സോവാൻപ്രദേശത്ത്‌,+അവരുടെ പൂർവികർ കാൺകെ ദൈവം വിസ്‌മയപ്രവൃത്തികൾ ചെയ്‌തു.+ 13  അവർക്കു കടന്നുപോകാൻ കടൽ വിഭജിച്ചു.വെള്ളം അണകെട്ടിയതുപോലെ* നിന്നു.+ 14  പകൽ ഒരു മേഘത്താലുംരാത്രി മുഴുവൻ തീയുടെ പ്രകാശത്താലും അവരെ നയിച്ചു.+ 15  ദൈവം മരുഭൂമിയിൽ* പാറകൾ പിളർന്നു;അവർക്കു മതിവരുവോളം കുടിക്കാൻ കൊടുത്തു; ആഴിയിൽനിന്നെന്നപോലെ സമൃദ്ധമായി വെള്ളം നൽകി.+ 16  പാറയിൽനിന്ന്‌ അരുവികൾ പൊട്ടിപ്പുറപ്പെട്ടു;നദികൾപോലെ വെള്ളം ഒഴുക്കി.+ 17  എന്നിട്ടും അവർ മരുഭൂമിയിൽ അത്യുന്നതനെ ധിക്കരിച്ച്‌പിന്നെയുംപിന്നെയും പാപം ചെയ്‌തു.+ 18  കൊതിച്ച ഭക്ഷണത്തിനായി വാശി പിടിച്ച്‌അവർ ഹൃദയത്തിൽ ദൈവത്തെ വെല്ലുവിളിച്ചു.*+ 19  അങ്ങനെ, അവർ ദൈവത്തിന്‌ എതിരെ സംസാരിച്ചു;അവർ പറഞ്ഞു: “ഈ വിജനഭൂമിയിൽ മേശ ഒരുക്കാൻ ദൈവത്തിനു കഴിയുമോ?”+ 20  എന്നാൽ ദൈവം പാറയിൽ അടിച്ചു;ജലം പ്രവഹിച്ചു; അരുവികൾ പൊട്ടിപ്പുറപ്പെട്ടു.+ “ഞങ്ങൾക്ക്‌ അപ്പവുംകൂടെ തരാൻ ദൈവത്തിനു കഴിയുമോ?ഈ ജനത്തിന്‌ ഇറച്ചി നൽകാനാകുമോ?”+ 21  അതു കേട്ട്‌ യഹോവ കോപാകുലനായി.+യാക്കോബിന്‌ എതിരെ ഒരു തീ+ ആളിക്കത്തി.ഇസ്രായേലിന്‌ എതിരെ ദൈവകോപം ജ്വലിച്ചു.+ 22  കാരണം, അവർ ദൈവത്തിൽ ആശ്രയമർപ്പിച്ചില്ല;+രക്ഷിക്കാൻ ദൈവത്തിനു കഴിവുണ്ടെന്നു വിശ്വസിച്ചില്ല. 23  അതിനാൽ മേഘം മൂടിയ ആകാശത്തോടു ദൈവം ആജ്ഞാപിച്ചു;ആകാശവാതിലുകൾ തുറന്നു. 24  അവർക്കു കഴിക്കാൻ മുടങ്ങാതെ മന്ന വർഷിച്ചു;സ്വർഗീയധാന്യം അവർക്കു നൽകി.+ 25  മനുഷ്യർ ബലവാന്മാരുടെ* അപ്പം തിന്നു.+അവർക്കു മതിവരുവോളം ദൈവം കൊടുത്തു.+ 26  ആകാശത്ത്‌ ദൈവം കിഴക്കൻ കാറ്റ്‌ ഇളക്കിവിട്ടു;തന്റെ ശക്തിയാൽ തെക്കൻ കാറ്റ്‌ അടിപ്പിച്ചു.+ 27  അവരുടെ മേൽ പൊടിപോലെ ഇറച്ചി വർഷിച്ചു,കടപ്പുറത്തെ മണൽപോലെ പക്ഷികളെ വർഷിച്ചു. 28  തന്റെ പാളയത്തിനു നടുവിൽ, തന്റെ കൂടാരങ്ങൾക്കു ചുറ്റും,അവ വന്ന്‌ വീഴാൻ ദൈവം ഇടയാക്കി. 29  അവർ കഴിച്ചു, ആർത്തിയോടെ മൂക്കറ്റം തിന്നു.അവർ കൊതിച്ചതു ദൈവം അവർക്കു നൽകി.+ 30  എന്നാൽ, അവരുടെ അത്യാർത്തി അടങ്ങുംമുമ്പേ,ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾത്തന്നെ, 31  ദൈവക്രോധം അവരുടെ നേരെ ആളിക്കത്തി;+ അവരിൽ ബലിഷ്‌ഠരെ ദൈവം സംഹരിച്ചു;+ഇസ്രായേലിലെ യുവാക്കളെ ഒടുക്കിക്കളഞ്ഞു. 32  എന്നിട്ടും, അവർ വീണ്ടുംവീണ്ടും പാപം ചെയ്‌തു;+ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളിൽ വിശ്വാസമർപ്പിച്ചില്ല.+ 33  അതുകൊണ്ട്‌, വെറുമൊരു ശ്വാസംപോലെ ദൈവം അവരുടെ നാളുകൾ അവസാനിപ്പിച്ചു;+ഞെട്ടിക്കുന്ന സംഭവങ്ങളാൽ ക്ഷണത്തിൽ അവരുടെ ആയുസ്സിന്‌ അന്ത്യം കുറിച്ചു. 34  ദൈവം അവരെ കൊന്നപ്പോഴെല്ലാം അവർ ദൈവത്തെ തിരഞ്ഞു;+അവർ തിരിഞ്ഞുവന്ന്‌ ദൈവത്തെ അന്വേഷിച്ചു; 35  ദൈവം തങ്ങളുടെ പാറയെന്നും+അത്യുന്നതൻ തങ്ങളുടെ വിമോചകനെന്നും* അവർ ഓർത്തു.+ 36  എന്നാൽ, അവർ അവരുടെ വായ്‌കൊണ്ട്‌ ദൈവത്തെ വഞ്ചിക്കാൻ ശ്രമിച്ചു;നാവുകൊണ്ട്‌ ദൈവത്തോടു നുണ പറഞ്ഞു. 37  അവരുടെ ഹൃദയം ദൈവത്തോടു പറ്റിനിന്നില്ല;+ദൈവത്തിന്റെ ഉടമ്പടിയോട്‌ അവർ വിശ്വസ്‌തരായിരുന്നുമില്ല.+ 38  എന്നാൽ ദൈവം കരുണാമയനായിരുന്നു.+അവരെ നശിപ്പിച്ചുകളയാതെ അവരുടെ തെറ്റുകൾ ക്ഷമിച്ചുകൊണ്ടിരുന്നു.*+ തന്റെ കോപം മുഴുവൻ പുറത്തെടുക്കുന്നതിനു പകരംപലപ്പോഴും ദേഷ്യം അടക്കി.+ 39  അവർ വെറും മാംസമെന്നുംമടങ്ങിവരാതെ കടന്നുപോകുന്ന ഒരു കാറ്റു മാത്രമെന്നും ദൈവം ഓർത്തു.*+ 40  വിജനഭൂമിയിൽവെച്ച്‌ എത്ര കൂടെക്കൂടെ അവർ മത്സരിച്ചു!+മരുഭൂമിയിൽവെച്ച്‌ ദൈവത്തെ മുറിപ്പെടുത്തി.+ 41  അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു;+ഇസ്രായേലിന്റെ പരിശുദ്ധനെ ദുഃഖിപ്പിച്ചു.* 42  ദൈവത്തിന്റെ ശക്തി* അവർ ഓർത്തില്ല;ശത്രുവിൽനിന്ന്‌ അവരെ മോചിപ്പിച്ച ദിവസത്തിൽ+ 43  ഈജിപ്‌തിൽ കാണിച്ച അടയാളങ്ങളും+സോവാനിൽ ചെയ്‌ത അത്ഭുതങ്ങളും അവർ മറന്നുകളഞ്ഞു. 44  ദൈവം നൈലിന്റെ കനാലുകളെ രക്തമാക്കി;+അങ്ങനെ, അവർക്കു സ്വന്തം നീർച്ചാലുകളിൽനിന്ന്‌ കുടിക്കാൻ കഴിയാതായി. 45  അവരെ വിഴുങ്ങാൻ രക്തം കുടിക്കുന്ന ഈച്ചകളെ ദൈവം കൂട്ടമായി അയച്ചു;+അവരെ നശിപ്പിക്കാൻ തവളകളെയും.+ 46  അവരുടെ വിളകളെ ആർത്തിപൂണ്ട വെട്ടുക്കിളികൾക്കു നൽകി;അവരുടെ അധ്വാനഫലം വെട്ടുക്കിളിപ്പടയ്‌ക്കിരയായി.+ 47  ദൈവം അവരുടെ മുന്തിരിച്ചെടികൾ കൻമഴയാൽ നശിപ്പിച്ചു,+അവരുടെ അത്തി മരങ്ങൾ ആലിപ്പഴത്താലും. 48  അവരുടെ ചുമട്ടുമൃഗങ്ങളെ കൻമഴയ്‌ക്കും+വളർത്തുമൃഗങ്ങളെ മിന്നലിനും* ഇരയാക്കി. 49  ദൈവം അവരുടെ മേൽ തന്റെ കോപാഗ്നി ചൊരിഞ്ഞു;ക്രോധവും ധാർമികരോഷവും കഷ്ടതയും വർഷിച്ചു.ദൂതഗണങ്ങൾ അവരുടെ മേൽ ദുരിതം വിതച്ചു. 50  തന്റെ കോപം ചൊരിയേണ്ടതിനു ദൈവം ഒരു വഴി ഒരുക്കി; അവരെ മരണത്തിൽനിന്ന്‌ ഒഴിവാക്കിയില്ല;മാരകമായ പകർച്ചവ്യാധിക്ക്‌ അവരെ വിട്ടുകൊടുത്തു. 51  ഒടുവിൽ, ദൈവം ഈജിപ്‌തിലെ മൂത്ത ആൺമക്കളെയെല്ലാം സംഹരിച്ചു;+അവരുടെ പുനരുത്‌പാദനപ്രാപ്‌തിയുടെ ആദ്യഫലത്തെ,ഹാമിന്റെ കൂടാരത്തിലുള്ളവരെ ദൈവം കൊന്നുകളഞ്ഞു. 52  എന്നിട്ട്‌, ദൈവം തന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെപ്പോലെ വിടുവിച്ച്‌ കൊണ്ടുവന്നു;+വിജനഭൂമിയിലൂടെ പറ്റംപറ്റമായി അവരെ നയിച്ചു. 53  സുരക്ഷിതരായി അവരെ വഴിനടത്തി;അവർക്ക്‌ ഒട്ടും പേടി തോന്നിയില്ല;+കടൽ വന്ന്‌ അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു.+ 54  ദൈവം അവരെ തന്റെ വിശുദ്ധദേശത്തേക്ക്‌,+തന്റെ വലങ്കൈ സ്വന്തമാക്കിയ ഈ മലനാട്ടിലേക്ക്‌, കൊണ്ടുവന്നു.+ 55  അവരുടെ മുന്നിൽനിന്ന്‌ ദൈവം ജനതകളെ ഓടിച്ചുകളഞ്ഞു;+അളവുനൂൽകൊണ്ട്‌ അവർക്ക്‌ അവകാശം അളന്നുകൊടുത്തു;+ഇസ്രായേൽഗോത്രങ്ങളെ അവരവരുടെ വീടുകളിൽ താമസിപ്പിച്ചു.+ 56  എന്നാൽ, അവർ വീണ്ടുംവീണ്ടും ദൈവത്തെ വെല്ലുവിളിച്ചു,* അത്യുന്നതനായ ദൈവത്തെ ധിക്കരിച്ചു;+ദൈവം നൽകിയ ഓർമിപ്പിക്കലുകൾ ശ്രദ്ധിച്ചില്ല.+ 57  അവർ ദൈവത്തെ ഉപേക്ഷിച്ചു; തങ്ങളുടെ പൂർവികരെപ്പോലെ അവരും അവിശ്വസ്‌തരായിരുന്നു.+ അയഞ്ഞ വില്ലുപോലെയായിരുന്നു അവർ; ഒട്ടും ആശ്രയിക്കാൻ കൊള്ളാത്തവർ.+ 58  ആരാധനയ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങളാൽ അവർ ദൈവത്തെ കോപിപ്പിച്ചു;+കൊത്തിയുണ്ടാക്കിയ രൂപങ്ങളാൽ അവർ ദൈവത്തെ ദേഷ്യം പിടിപ്പിച്ചു.*+ 59  ദൈവം കേട്ടു; ദൈവകോപം ആളിക്കത്തി;+അങ്ങനെ, ദൈവം ഇസ്രായേലിനെ പാടേ ഉപേക്ഷിച്ചു. 60  ഒടുവിൽ, ദൈവം ശീലോയിലെ വിശുദ്ധകൂടാരം,+മനുഷ്യർക്കിടയിൽ താൻ വസിച്ചിരുന്ന കൂടാരം,+ ഉപേക്ഷിച്ചു. 61  തന്റെ ബലത്തിന്റെ ആ പ്രതീകം ശത്രുക്കൾ കൊണ്ടുപോകാൻ ദൈവം അനുവദിച്ചു;തന്റെ മഹത്ത്വം എതിരാളിയുടെ കൈയിലേക്കു വിട്ടുകൊടുത്തു.+ 62  തന്റെ ജനത്തെ വാളിന്‌ ഏൽപ്പിച്ചു;+തന്റെ അവകാശത്തിനു നേരെ ദൈവക്രോധം ജ്വലിച്ചു. 63  അവന്റെ യുവാക്കളെ തീ ദഹിപ്പിച്ചുകളഞ്ഞു;അവന്റെ കന്യകമാർക്കുവേണ്ടി വിവാഹഗാനം പാടിയില്ല.* 64  ദൈവത്തിന്റെ പുരോഹിതന്മാർ വാളാൽ വീണു;+അവരുടെ വിധവമാർ കരഞ്ഞില്ല.+ 65  അപ്പോൾ, യഹോവ ഉറക്കത്തിൽനിന്നെന്നപോലെ ഉണർന്നു;+വീഞ്ഞിന്റെ കെട്ടു വിട്ട വീരനെപ്പോലെ+ എഴുന്നേറ്റു. 66  തന്റെ എതിരാളികളെ തുരത്തിയോടിച്ചു;+അവരെ നിത്യനിന്ദയ്‌ക്കിരയാക്കി. 67  യോസേഫിന്റെ കൂടാരത്തെ ഉപേക്ഷിച്ചുകളഞ്ഞു;ദൈവം എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തില്ല; 68  പകരം, യഹൂദാഗോത്രത്തെ,+താൻ സ്‌നേഹിക്കുന്ന സീയോൻ പർവതത്തെ, തിരഞ്ഞെടുത്തു.+ 69  ദൈവം തന്റെ വിശുദ്ധമന്ദിരം ആകാശംപോലെ നിലനിൽക്കുന്ന ഒന്നായി നിർമിച്ചു;*+എക്കാലത്തേക്കുമായി സ്ഥാപിച്ച ഭൂമിയെപ്പോലെ അത്‌ ഉണ്ടാക്കി.+ 70  ദൈവം തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്ത്‌+ആടുകളുടെ ആലയിൽനിന്ന്‌,+ 71  പാലൂട്ടുന്ന തള്ളയാടുകളെ പാലിക്കുന്നിടത്തുനിന്ന്‌, കൊണ്ടുവന്നു.ദാവീദിനെ തന്റെ ജനമായ യാക്കോബിന്മേലും+തന്റെ അവകാശമായ ഇസ്രായേലിന്മേലും+ ഇടയനാക്കി. 72  നിഷ്‌കളങ്കമായ* ഹൃദയത്തോടെ ദാവീദ്‌ അവരെ മേയ്‌ച്ചു,+സാമർഥ്യത്തോടെ അവരെ നയിച്ചു.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “നിയമം.”
അക്ഷ. “ഹൃദയം ഒരുക്കാത്തവരുടെ.”
അഥവാ “മതിൽപോലെ.”
അഥവാ “വിജനഭൂമിയിൽ.” പദാവലി കാണുക.
അക്ഷ. “പരീക്ഷിച്ചു.”
അഥവാ “ദൈവദൂതന്മാരുടെ.”
അഥവാ “തങ്ങൾക്കുവേണ്ടി പ്രതികാരം ചെയ്യുന്നവനെന്നും.”
അക്ഷ. “മൂടിക്കളഞ്ഞു.”
മറ്റൊരു സാധ്യത “അവർ വെറും മാംസമാണെന്നും അവരുടെ ആത്മാവ്‌ പോകുന്നെന്നും അതു മടങ്ങിവരുന്നില്ലെന്നും ദൈവം ഓർത്തു.”
അഥവാ “വേദനിപ്പിച്ചു.”
അക്ഷ. “കൈ.”
മറ്റൊരു സാധ്യത “ചുട്ടുപൊള്ളുന്ന പനിക്കും.”
അക്ഷ. “പരീക്ഷിച്ചു.”
അഥവാ “ദൈവത്തിനു ധാർമികരോഷം ജനിപ്പിച്ചു.”
അക്ഷ. “അവന്റെ കന്യകമാരെ പ്രകീർത്തിച്ചില്ല.”
അക്ഷ. “അവൻ തന്റെ വിശുദ്ധമന്ദിരം ഉയരങ്ങളെപ്പോലെ നിർമിച്ചു.”
അഥവാ “ധർമനിഷ്‌ഠയുള്ള.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.