സങ്കീർത്തനം 9:1-20

  • ദൈവത്തിന്റെ മഹനീയപ്രവൃത്തികളെക്കുറിച്ച്‌ വർണിക്കുന്നു

    • യഹോവ ഒരു അഭയസങ്കേതം (9)

    • ദൈവത്തിന്റെ പേര്‌ അറിയുന്നവർ ദൈവത്തിൽ ആശ്രയമർപ്പിക്കും (10)

സംഗീതസംഘനായകന്‌; മുത്ത്‌-ലാബൻ* രാഗത്തിൽ ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. א (ആലേഫ്‌) 9  യഹോവേ, മുഴുഹൃദയാ ഞാൻ അങ്ങയെ സ്‌തുതിക്കും.അങ്ങയുടെ എല്ലാ മഹനീയപ്രവൃത്തികളെക്കുറിച്ചും ഞാൻ വർണിക്കും.+   ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും.അത്യുന്നതനേ, ഞാൻ അങ്ങയുടെ പേരിനു സ്‌തുതി പാടും.*+ ב (ബേത്ത്‌)   എന്റെ ശത്രുക്കൾ പിന്മാറുമ്പോൾ+അവർ അങ്ങയുടെ മുന്നിൽ ഇടറിവീണ്‌ നശിക്കും.   കാരണം, എനിക്കു ന്യായം നടത്തിത്തരാൻ അങ്ങുണ്ടല്ലോ;സിംഹാസനത്തിൽ ഇരുന്ന്‌ അങ്ങ്‌ നീതിയോടെ വിധിക്കുന്നു.+ ג (ഗീമെൽ)   അങ്ങ്‌ ജനതകളെ ശകാരിച്ചു;+ ദുഷ്ടന്മാരെ സംഹരിച്ചു;എന്നുമെന്നേക്കുമായി അവരുടെ പേര്‌ തുടച്ചുനീക്കി.   ശത്രു എന്നേക്കുമായി നശിച്ചിരിക്കുന്നു.അവരുടെ നഗരങ്ങളെ അങ്ങ്‌ പിഴുതെറിഞ്ഞു. അവരെക്കുറിച്ചുള്ള ഓർമകളെല്ലാം നശിച്ചുപോകും.+ ה (ഹേ)   എന്നാൽ, യഹോവ എന്നേക്കുമായി സിംഹാസനസ്ഥനായിരിക്കുന്നു,+ന്യായം നടത്താൻ തന്റെ സിംഹാസനം സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു.+   നിവസിതഭൂമിയെ ദൈവം ന്യായത്തോടെ വിധിക്കും;+ജനതകളെ നീതിയോടെ ന്യായം വിധിക്കും.+ ו (വൗ)   മർദിതർക്ക്‌ യഹോവ ഒരു അഭയസങ്കേതം,+കഷ്ടകാലത്തെ ഒരു അഭയസങ്കേതം.+ 10  അങ്ങയുടെ പേര്‌ അറിയുന്നവർ അങ്ങയിൽ ആശ്രയമർപ്പിക്കും.+യഹോവേ, അങ്ങയെ തേടി വരുന്നവരെ അങ്ങ്‌ ഒരിക്കലും ഉപേക്ഷിക്കില്ലല്ലോ.+ ז (സയിൻ) 11  സീയോനിൽ വസിക്കുന്ന യഹോവയ്‌ക്കു സ്‌തുതി പാടുവിൻ!ദൈവത്തിന്റെ പ്രവൃത്തികൾ ജനതകളെ അറിയിപ്പിൻ!+ 12  കാരണം, അവരുടെ രക്തത്തിനു പകരം ചോദിക്കുന്നവൻ അവരെ ഓർക്കുന്നു.+ക്ലേശിതന്റെ നിലവിളി ദൈവം മറന്നുകളയില്ല.+ ח (ഹേത്ത്‌) 13  യഹോവേ, എന്നോടു പ്രീതി തോന്നേണമേ.എന്നെ മരണകവാടങ്ങളിൽനിന്ന്‌ ഉയർത്തുന്നവനേ,+ എന്നെ വെറുക്കുന്നവർ എന്നെ കഷ്ടപ്പെടുത്തുന്നതു കണ്ടാലും. 14  അങ്ങനെ ഞാൻ, സീയോൻപുത്രിയുടെ കവാടങ്ങളിൽഅങ്ങയുടെ സ്‌തുത്യർഹമായ പ്രവൃത്തികൾ ഘോഷിക്കട്ടെ,+ അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ ആനന്ദിക്കട്ടെ.+ ט (തേത്ത്‌) 15  ജനതകൾ കുഴിച്ച കുഴിയിൽ അവർതന്നെ ആണ്ടുപോയിരിക്കുന്നു.അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽതന്നെ കുടുങ്ങിയിരിക്കുന്നു.+ 16  യഹോവ നടപ്പാക്കുന്ന വിധികളിൽനിന്ന്‌ അവനെക്കുറിച്ച്‌ മനസ്സിലാക്കാനാകും.+ സ്വന്തം കൈകളുടെ പ്രവൃത്തികൾതന്നെ ദുഷ്ടന്മാരെ കുടുക്കിയിരിക്കുന്നു.+ ഹിഗ്ഗയോൻ.* (സേലാ) י (യോദ്‌) 17  ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജനതകളുംശവക്കുഴിയിലേക്കു* പോകും. 18  എന്നാൽ, ദരിദ്രരെ എന്നേക്കുമായി മറന്നുകളയില്ല,+സൗമ്യരുടെ പ്രത്യാശ അറ്റുപോകില്ല.+ כ (കഫ്‌) 19  യഹോവേ, എഴുന്നേൽക്കേണമേ! മർത്യൻ ജയിക്കാൻ അനുവദിക്കരുതേ! അങ്ങയുടെ സാന്നിധ്യത്തിൽ ജനതകൾ ന്യായം വിധിക്കപ്പെടട്ടെ.+ 20  യഹോവേ, അവർക്കു ഭയം വരുത്തേണമേ.+നശിച്ചുപോകുന്ന വെറും മനുഷ്യരാണു തങ്ങളെന്നു ജനതകൾ അറിയട്ടെ. (സേലാ)

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “സംഗീതം ഉതിർക്കും.”
പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.