സങ്കീർത്തനം 91:1-16

  • ദൈവത്തിന്റെ മറവിടത്തിൽ സംരക്ഷണം

    • പക്ഷിപിടുത്തക്കാരനിൽനിന്ന്‌ രക്ഷ (3)

    • ദൈവത്തിന്റെ ചിറകിൻകീഴിൽ അഭയം (4)

    • ആയിരങ്ങൾ വീണാലും നീ സുരക്ഷിതൻ (7)

    • നിന്നെ കാക്കാൻ ദൂതന്മാരോടു കല്‌പിച്ചിരിക്കുന്നു (11)

91  അത്യുന്നതന്റെ മറവിടത്തിൽ താമസിക്കുന്നവൻ+സർവശക്തന്റെ തണലിൽ കഴിയും.+   ഞാൻ യഹോവയോടു പറയും: “അങ്ങാണ്‌ എന്റെ അഭയസ്ഥാനം, എന്റെ സുരക്ഷിതസങ്കേതം,+ഞാൻ ആശ്രയമർപ്പിക്കുന്ന എന്റെ ദൈവം.”+   പക്ഷിപിടുത്തക്കാരന്റെ കെണിയിൽനിന്ന്‌ ദൈവം നിന്നെ രക്ഷിക്കും,മാരകമായ പകർച്ചവ്യാധിയിൽനിന്ന്‌ നിന്നെ വിടുവിക്കും.   തന്റെ തൂവലുകൾകൊണ്ട്‌ ദൈവം നിന്നെ മറയ്‌ക്കും;*ആ ചിറകിൻകീഴിൽ നീ അഭയം തേടും.+ ദൈവത്തിന്റെ വിശ്വസ്‌തത+ ഒരു വൻപരിചയും+ പ്രതിരോധമതിലും ആണ്‌.   രാത്രിയിലെ ഭീകരതയെ നീ ഭയക്കില്ല;+പകൽ ചീറിപ്പായുന്ന അസ്‌ത്രങ്ങളെ നീ പേടിക്കില്ല.+   ഇരുളിന്റെ മറവിൽ ഇര തേടി നടക്കുന്ന മാരകമായ പകർച്ചവ്യാധിയോനട്ടുച്ചയ്‌ക്കു സംഹാരതാണ്ഡവമാടുന്ന വിനാശമോ നീ ഭയക്കില്ല.   നിന്റെ വശത്ത്‌ ആയിരങ്ങൾ വീണേക്കാം,വലതുവശത്ത്‌ പതിനായിരങ്ങളും;എന്നാൽ, അതൊന്നും നിന്നോട്‌ അടുക്കില്ല.+   ദുഷ്ടന്മാർ ശിക്ഷിക്കപ്പെടുന്നതിനു* നീ ദൃക്‌സാക്ഷിയാകും;നീ അതു കണ്ണുകൊണ്ട്‌ കാണുക മാത്രമേ വേണ്ടൂ.   “യഹോവയാണ്‌ എന്റെ അഭയം” എന്നു പറഞ്ഞുകൊണ്ട്‌ അത്യുന്നതനെ നീ വാസസ്ഥലമാക്കിയിരിക്കുന്നു;*+ 10  ഒരു ദുരന്തവും നിന്റെ മേൽ പതിക്കില്ല;+ഒരു ബാധയും നിന്റെ കൂടാരത്തോട്‌ അടുക്കില്ല. 11  നീ പോകുന്ന വഴികളിലെല്ലാം നിന്നെ കാക്കുന്നതിനു+നിന്നെക്കുറിച്ച്‌ ദൈവം തന്റെ ദൂതന്മാരോടു+ കല്‌പിച്ചല്ലോ. 12  നിന്റെ കാൽ കല്ലിൽ തട്ടാതെ+അവർ നിന്നെ കൈകളിൽ താങ്ങും.+ 13  യുവസിംഹത്തെയും മൂർഖനെയും നീ ചവിട്ടിമെതിക്കും;സട വളർന്ന സിംഹത്തെയും വലിയ പാമ്പിനെയും നീ ചവിട്ടിയരയ്‌ക്കും.+ 14  ദൈവം പറഞ്ഞു: “അവന്‌ എന്നെ ഇഷ്ടമായതുകൊണ്ട്‌* ഞാൻ അവനെ മോചിപ്പിക്കും.+ അവന്‌ എന്റെ പേര്‌ അറിയാവുന്നതുകൊണ്ട്‌* ഞാൻ അവനെ സംരക്ഷിക്കും.+ 15  അവൻ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ ഉത്തരമേകും.+ കഷ്ടകാലത്ത്‌ ഞാൻ അവനോടൊപ്പം ഇരിക്കും.+ ഞാൻ അവനെ വിടുവിച്ച്‌ മഹത്ത്വം അണിയിക്കും. 16  ദീർഘായുസ്സു നൽകി ഞാൻ അവനെ തൃപ്‌തനാക്കും;+എന്റെ രക്ഷാപ്രവൃത്തികൾ ഞാൻ അവനു കാണിച്ചുകൊടുക്കും.”+

അടിക്കുറിപ്പുകള്‍

അഥവാ “ആരും നിന്നോട്‌ അടുക്കാതെ ദൈവം നോക്കും.”
അക്ഷ. “ദുഷ്ടന്മാർക്കുള്ള പ്രതിഫലത്തിന്‌.”
മറ്റൊരു സാധ്യത “കോട്ടയാക്കിയിരിക്കുന്നു; അഭയസ്ഥാനമാക്കിയിരിക്കുന്നു.”
അക്ഷ. “അവൻ എന്നോട്‌ അവനെ യോജിപ്പിച്ചിരിക്കുന്നതുകൊണ്ട്‌.”
അഥവാ “അവൻ എന്റെ പേര്‌ അംഗീകരിക്കുന്നതുകൊണ്ട്‌.”