സങ്കീർത്തനം 94:1-23

  • ദൈവം പ്രതികാരം ചെയ്യാൻവേണ്ടിയുള്ള ഒരു പ്രാർഥന

    • “ദുഷ്ടന്മാർ എത്ര കാലംകൂടെ?” (3)

    • യാഹിന്റെ തിരുത്തൽ സന്തോഷം തരും (12)

    • ദൈവം തന്റെ ജനത്തെ ഉപേക്ഷിക്കില്ല (14)

    • ‘നിയമത്തിന്റെ പേരും പറഞ്ഞ്‌ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു’ (20)

94  പ്രതികാരത്തിന്റെ ദൈവമായ യഹോവേ,+പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.   ഭൂമിയുടെ ന്യായാധിപനേ, എഴുന്നേൽക്കേണമേ.+ ധാർഷ്ട്യമുള്ളവർക്ക്‌ അർഹിക്കുന്നതു പകരം കൊടുക്കേണമേ.+   യഹോവേ, ദുഷ്ടന്മാർ എത്ര കാലംകൂടെ ഉല്ലസിച്ചുനടക്കും?+ദൈവമേ, ഇനി എത്ര കാലംകൂടെ?   അവർ അഹങ്കാരത്തോടെ വിടുവാക്കു പൊഴിക്കുന്നു;ദുഷ്‌പ്രവൃത്തിക്കാരെല്ലാം പൊങ്ങച്ചം പറയുന്നു.   യഹോവേ, അവർ അങ്ങയുടെ ജനത്തെ ഞെരുക്കുന്നു,+അങ്ങയ്‌ക്ക്‌ അവകാശപ്പെട്ടവരെ അടിച്ചമർത്തുന്നു.   വിധവയെയും വന്നുതാമസിക്കുന്ന വിദേശിയെയും അവർ കൊല്ലുന്നു;അനാഥരെ* അവർ വകവരുത്തുന്നു.   അവർ പറയുന്നു: “യാഹ്‌ ഇതൊന്നും കാണുന്നില്ല;+യാക്കോബിൻദൈവം ഒന്നും ശ്രദ്ധിക്കുന്നില്ല.”+   ബുദ്ധിയില്ലാത്തവരേ, ഇതു മനസ്സിലാക്കിക്കൊള്ളുക;വിഡ്‌ഢികളേ, എന്നാണു നിങ്ങൾ അൽപ്പം ഉൾക്കാഴ്‌ച കാണിക്കുക?+   ചെവി ഉണ്ടാക്കിയവനു* കേൾക്കാനാകില്ലെന്നോ? കണ്ണു നിർമിച്ചവനു കാണാനാകില്ലെന്നോ?+ 10  ജനതകളെ തിരുത്തുന്നവനു ശാസിക്കാനാകില്ലെന്നോ?+ ആളുകൾക്ക്‌ അറിവ്‌ പകർന്നുകൊടുക്കുന്നത്‌ ആ ദൈവമാണ്‌!+ 11  മനുഷ്യരുടെ ചിന്തകൾ യഹോവയ്‌ക്ക്‌ അറിയാം;അവ വെറും ശ്വാസംപോലെയെന്നു ദൈവം അറിയുന്നു.+ 12  യാഹേ, അങ്ങയുടെ തിരുത്തൽ ലഭിക്കുന്ന മനുഷ്യൻ,+അങ്ങ്‌ നിയമം പഠിപ്പിക്കുന്നവൻ, സന്തുഷ്ടൻ!+ 13  അങ്ങനെ, അവനു ദുരിതദിനങ്ങളിൽ പ്രശാന്തത ലഭിക്കുന്നു;ദുഷ്ടന്‌ ഒരു കുഴി ഒരുങ്ങുന്നതുവരെ അവൻ അങ്ങനെ കഴിയുന്നു.+ 14  കാരണം, യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കില്ല;+തന്റെ അവകാശത്തെ ദൈവം കൈവെടിയില്ല.+ 15  വിധികൾ വീണ്ടും നീതിയുള്ളതാകും;ഹൃദയശുദ്ധിയുള്ളവരെല്ലാം അവ അനുസരിക്കും. 16  ദുഷ്ടന്മാർക്കെതിരെ ആർ എനിക്കുവേണ്ടി എഴുന്നേൽക്കും? ദുഷ്‌പ്രവൃത്തിക്കാർക്കെതിരെ ആർ എനിക്കുവേണ്ടി നിലയുറപ്പിക്കും? 17  സഹായിയായി യഹോവ കൂടെയില്ലായിരുന്നെങ്കിൽഞാൻ എപ്പോഴേ ഇല്ലാതായേനേ.+ 18  “കാലുകൾ തെന്നിപ്പോകുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, അങ്ങയുടെ അചഞ്ചലസ്‌നേഹം എന്നെ താങ്ങിനിറുത്തി.+ 19  ആകുലചിന്തകൾ* എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ*അങ്ങ്‌ എന്നെ ആശ്വസിപ്പിച്ചു, എന്നെ സാന്ത്വനപ്പെടുത്തി.+ 20  നിയമത്തിന്റെ പേരും പറഞ്ഞ്‌* കുഴപ്പങ്ങൾ ഉണ്ടാക്കുന്നദുഷ്ടസിംഹാസനത്തിന്‌* അങ്ങയുമായി സഖ്യം ചേരാനാകുമോ?+ 21  നീതിമാനെ അവർ നിർദയം ആക്രമിക്കുന്നു,+നിരപരാധിയെ മരണത്തിനു വിധിക്കുന്നു.*+ 22  എന്നാൽ, യഹോവ എനിക്ക്‌ ഒരു സുരക്ഷിതസങ്കേതമാകും;എന്റെ ദൈവം എനിക്ക്‌ അഭയമേകുന്ന പാറ.+ 23  അവരുടെ ദുഷ്ടത തിരികെ അവരുടെ തലയിൽത്തന്നെ പതിക്കാൻ ദൈവം ഇടയാക്കും.+ അവരുടെ ദുഷ്ടതയാൽത്തന്നെ ദൈവം അവരെ ഇല്ലാതാക്കും.* നമ്മുടെ ദൈവമായ യഹോവ അവരെ തുടച്ചുനീക്കും.*+

അടിക്കുറിപ്പുകള്‍

അഥവാ “പിതാവില്ലാത്ത കുട്ടികളെ.”
അക്ഷ. “നട്ടവന്‌.”
അഥവാ “ഉത്‌കണ്‌ഠകൾ.”
അഥവാ “എന്റെ ഉള്ളിൽ പെരുകിയപ്പോൾ.”
അഥവാ “ദുഷ്ടഭരണാധികാരികൾക്ക്‌; ദുഷ്ടന്യായാധിപന്മാർക്ക്‌.”
അഥവാ “ഉത്തരവുകളാൽ.”
അക്ഷ. “നിരപരാധിയുടെ രക്തം കുറ്റമുള്ളത്‌ (ദുഷ്ടം) എന്ന്‌ അവർ പ്രഖ്യാപിക്കുന്നു.”
അക്ഷ. “നിശ്ശബ്ദരാക്കും.”
അക്ഷ. “നിശ്ശബ്ദരാക്കും.”