സങ്കീർത്തനം 97:1-12

  • മറ്റു ദൈവങ്ങളെക്കാൾ യഹോവ ഉന്നതൻ

    • “യഹോവ രാജാവായിരിക്കുന്നു!” (1)

    • യഹോവയെ സ്‌നേഹിക്കൂ, മോശമായതെല്ലാം വെറുക്കൂ (10)

    • നീതിമാന്മാർക്കു പ്രകാശം (11)

97  യഹോവ രാജാവായിരിക്കുന്നു!+ ഭൂമി സന്തോഷിക്കട്ടെ.+ ദ്വീപുകളെല്ലാം ആനന്ദിക്കട്ടെ.+   മേഘങ്ങളും കൂരിരുട്ടും ദൈവത്തെ വലയംചെയ്യുന്നു;+നീതിയും ന്യായവും ദൈവസിംഹാസനത്തിന്റെ അടിസ്ഥാനം.+   തീ തിരുമുമ്പിൽ സഞ്ചരിക്കുന്നു,+ചുറ്റുമുള്ള എതിരാളികളെയെല്ലാം ചുട്ടെരിക്കുന്നു.+   ദൈവം അയയ്‌ക്കുന്ന മിന്നൽപ്പിണരുകൾ നിലത്തെ പ്രകാശമാനമാക്കുന്നു;അതു കണ്ട്‌ ഭൂമി വിറയ്‌ക്കുന്നു.+   യഹോവയുടെ മുന്നിൽ, മുഴുഭൂമിയുടെയും നാഥന്റെ സന്നിധിയിൽ,പർവതങ്ങൾ മെഴുകുപോലെ ഉരുകുന്നു.+   ആകാശം ദൈവത്തിന്റെ നീതി പ്രസിദ്ധമാക്കുന്നു;ജനതകളെല്ലാം ദൈവമഹത്ത്വം കാണുന്നു.+   വിഗ്രഹങ്ങളെ സേവിക്കുന്നവരെല്ലാം നാണംകെടട്ടെ;+ഒരു ഗുണവുമില്ലാത്ത ആ ദൈവങ്ങളെക്കുറിച്ച്‌+ വീരവാദം മുഴക്കുന്നവർ ലജ്ജിതരാകട്ടെ. ദൈവങ്ങളേ, നിങ്ങൾ എല്ലാവരും തിരുമുമ്പിൽ കുമ്പിടൂ!*+   സീയോൻ കേട്ട്‌ സന്തോഷിക്കുന്നു;+യഹോവേ, അങ്ങയുടെ വിധികൾ കേട്ട്‌യഹൂദാപട്ടണങ്ങൾ* സന്തോഷിക്കുന്നു.+   യഹോവേ, അങ്ങല്ലോ മുഴുഭൂമിക്കും മീതെ അത്യുന്നതൻ;മറ്റു ദൈവങ്ങളെക്കാളെല്ലാം അങ്ങ്‌ എത്രയോ ഉന്നതൻ!+ 10  യഹോവയെ സ്‌നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ!+ തന്റെ വിശ്വസ്‌തരുടെ ജീവനെ ദൈവം കാത്തുരക്ഷിക്കുന്നു;+ദുഷ്ടന്റെ കൈയിൽനിന്ന്‌* അവരെ മോചിപ്പിക്കുന്നു.+ 11  നീതിമാന്മാർക്കായി പ്രകാശം ഉദിച്ചിരിക്കുന്നു,+ഹൃദയശുദ്ധിയുള്ളവർക്ക്‌ ആഹ്ലാദവും. 12  നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കൂ!ദൈവത്തിന്റെ വിശുദ്ധനാമത്തിനു* നന്ദിയേകൂ!

അടിക്കുറിപ്പുകള്‍

അഥവാ “ദൈവത്തെ ആരാധിക്കൂ!”
അക്ഷ. “യഹൂദാപുത്രിമാർ.”
അഥവാ “അധീനതയിൽനിന്ന്‌.”
അക്ഷ. “വിശുദ്ധസ്‌മാരകത്തിന്‌.”