സഭാപ്രസംഗകൻ 11:1-10

  • അവസരം പാഴാക്കരുത്‌ (1-8)

    • നിന്റെ അപ്പം വെള്ളത്തിന്മീതെ എറിയുക (1)

    • രാവിലെമുതൽ വൈകുന്നേരംവരെ വിത്തു വിതയ്‌ക്കുക (6)

  • ഉത്തരവാദിത്വബോധത്തോടെ യൗവനം ആസ്വദിക്കുക (9, 10)

11  നിന്റെ അപ്പം വെള്ളത്തിന്മീതെ എറിയുക;*+ കുറെ കാലം കഴിഞ്ഞ്‌ നീ അതു വീണ്ടും കണ്ടെത്തും.+ 2  ഉള്ളതിൽ ഒരു ഓഹരി ഏഴു പേർക്കോ എട്ടു പേർക്കോ കൊടുക്കുക.+ ഭൂമിയിൽ എന്തു ദുരന്തമുണ്ടാകുമെന്നു നിനക്ക്‌ അറിയില്ലല്ലോ. 3  മേഘങ്ങളിൽ വെള്ളം നിറഞ്ഞാൽ അതു ഭൂമിയിൽ കനത്ത മഴ പെയ്യിക്കും. മരം വീഴുന്നതു തെക്കോട്ടായാലും വടക്കോട്ടായാലും അതു വീണിടത്തുതന്നെ കിടക്കും. 4  കാറ്റിനെ നോക്കുന്നവൻ വിതയ്‌ക്കില്ല. മേഘത്തെ നോക്കുന്നവൻ കൊയ്യുകയുമില്ല.+ 5  ഗർഭിണിയുടെ ഉദരത്തിലെ കുഞ്ഞിന്റെ* അസ്ഥികളിൽ ആത്മാവ്‌* പ്രവർത്തിക്കുന്നത്‌ എങ്ങനെയെന്നു നീ അറിയാത്തതുപോലെ,+ എല്ലാം ചെയ്യുന്ന സത്യദൈവത്തിന്റെ പ്രവൃത്തികളും നിനക്ക്‌ അറിയില്ല.+ 6  രാവിലെ നിന്റെ വിത്തു വിതയ്‌ക്കുക. വൈകുന്നേരംവരെ നിന്റെ കൈക്കു വിശ്രമം കൊടുക്കരുത്‌;+ ഇതാണോ അതാണോ സഫലമാകുക, അതോ രണ്ടും ഒരുപോലെ സഫലമാകുമോ, എന്നു നിനക്ക്‌ അറിയില്ലല്ലോ. 7  വെളിച്ചം ഹൃദ്യമാണ്‌. സൂര്യപ്രകാശം കാണുന്നതു കണ്ണിനു നല്ലതുമാണ്‌. 8  ഒരു മനുഷ്യൻ വർഷങ്ങളോളം ജീവിക്കുന്നെങ്കിൽ ആ കാലമെല്ലാം അയാൾ ജീവിതം ആസ്വദിക്കട്ടെ.+ പക്ഷേ ഇരുൾ മൂടിയ ദിനങ്ങൾ അനവധിയായിരിക്കാമെന്ന കാര്യം അവൻ ഓർക്കണം. വരാനുള്ളതെല്ലാം വ്യർഥതയാണ്‌.+ 9  യുവാവേ, യൗവനകാലത്ത്‌ നീ ആനന്ദിക്കുക. യൗവനനാളുകളിൽ നിന്റെ ഹൃദയം ആഹ്ലാദിക്കട്ടെ. നിന്റെ ഹൃദയം നിന്നെ നയിക്കുന്ന വഴികളിലൂടെ നടക്കുക. നിന്റെ കണ്ണുകൾ നയിക്കുന്നിടത്തേക്കു പോകുക. പക്ഷേ, ഇതെല്ലാം കാരണം സത്യദൈവം നിന്നെ ന്യായം വിധിക്കുമെന്ന്‌* അറിഞ്ഞുകൊള്ളുക.+ 10  അതുകൊണ്ട്‌, മനോവിഷമത്തിന്‌ ഇടയാക്കുന്ന കാര്യങ്ങൾ നിന്റെ ഹൃദയത്തിൽനിന്ന്‌ നീക്കുക. ശരീരത്തിനു ഹാനികരമായ കാര്യങ്ങളും ഒഴിവാക്കുക. കാരണം, യൗവനവും യുവത്വവും വ്യർഥതയാണ്‌.+

അടിക്കുറിപ്പുകള്‍

അഥവാ “വെള്ളത്തിൽ ഒഴുക്കിവിടുക.”
അക്ഷ. “ഗർഭിണിയുടെ ഗർഭപാത്രത്തിലെ.”
ജീവശക്തിയെയോ ദൈവാത്മാവിനെയോ ആയിരിക്കാം കുറിക്കുന്നത്‌.
അഥവാ “നിന്നോടു കണക്കുചോദിക്കുമെന്ന്‌.”