സുഭാഷിതങ്ങൾ 1:1-33

  • സുഭാഷിതങ്ങളുടെ ഉദ്ദേശ്യം (1-7)

  • ചീത്ത കൂട്ടുകെട്ടിന്റെ അപകടങ്ങൾ (8-19)

  • യഥാർഥജ്ഞാനം പരസ്യമായി വിളിച്ചുപറയുന്നു (20-33)

1  ഇസ്രായേൽരാജാവായ+ ദാവീദിന്റെ മകൻ+ ശലോമോന്റെ സുഭാഷിതങ്ങൾ:+   ജ്ഞാനം+ നേടാനും ശിക്ഷണം സ്വീകരിക്കാനുംജ്ഞാനമൊഴികൾ മനസ്സിലാക്കാനും   ഉൾക്കാഴ്‌ച, നീതി,+ ന്യായം,+ നേര്‌എന്നിവയെക്കുറിച്ച്‌ പഠിപ്പിക്കുന്ന ശിക്ഷണം+ സമ്പാദിക്കാനും   അനുഭവജ്ഞാനമില്ലാത്തവർക്കു വിവേകം+ പകർന്നുകൊടുക്കാനുംചെറുപ്പക്കാർക്ക്‌ അറിവും ചിന്താശേഷിയും+ നൽകാനും വേണ്ടിയുള്ളത്‌.   ബുദ്ധിയുള്ളവൻ ശ്രദ്ധിച്ചുകേട്ട്‌ കൂടുതൽ ഉപദേശം സ്വീകരിക്കുന്നു;+വകതിരിവുള്ളവൻ വിദഗ്‌ധമാർഗനിർദേശം* തേടുന്നു.+   അങ്ങനെ അവൻ സുഭാഷിതങ്ങളും ഉപമകളുംജ്ഞാനികളുടെ വാക്കുകളും അവരുടെ കടങ്കഥകളും മനസ്സിലാക്കുന്നു.+   യഹോവയോടുള്ള ഭയഭക്തിയാണ്‌ അറിവിന്റെ ആരംഭം.+ വിഡ്‌ഢികൾ മാത്രമേ ജ്ഞാനവും ശിക്ഷണവും നിരസിക്കൂ.+   എന്റെ മകനേ, അപ്പന്റെ ശിക്ഷണം ശ്രദ്ധിക്കുക;+അമ്മയുടെ ഉപദേശം* തള്ളിക്കളയരുത്‌.+   അതു നിന്റെ തലയിൽ മനോഹരമായ ഒരു പുഷ്‌പകിരീടംപോലെയും+കഴുത്തിൽ ഭംഗിയുള്ള ഒരു ആഭരണംപോലെയും ആണ്‌.+ 10  മകനേ, പാപികൾ നിന്നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചാൽ, നീ സമ്മതിക്കരുത്‌.+ 11  അവർ ഇങ്ങനെ പറഞ്ഞേക്കാം: “ഞങ്ങളുടെകൂടെ വരുക; നമുക്കു പതിയിരുന്ന്‌ രക്തം ചൊരിയാം. നിരപരാധികളെ പിടിക്കാൻ നമുക്ക്‌ ഒളിച്ചിരിക്കാം; അവരെ വെറുതേ ആക്രമിക്കാം. 12  ശവക്കുഴിയെപ്പോലെ* നമുക്ക്‌ അവരെ ജീവനോടെ വിഴുങ്ങാം;കുഴിയിലേക്കു പോകുന്നവരെ എന്നപോലെ അവരെ മുഴുവനായി വിഴുങ്ങാം. 13  നമുക്ക്‌ അവരുടെ അമൂല്യവസ്‌തുക്കളെല്ലാം പിടിച്ചുവാങ്ങാം;നമ്മുടെ വീടുകൾ കൊള്ളവസ്‌തുക്കൾകൊണ്ട്‌ നിറയ്‌ക്കാം. 14  ഞങ്ങളുടെകൂടെ കൂടുക,മോഷ്ടിക്കുന്നതൊക്കെ നമുക്കു തുല്യമായി വീതിക്കാം.”* 15  പക്ഷേ മകനേ, അവരുടെ പുറകേ പോകരുത്‌. നിന്റെ കാലുകൾ അവരുടെ പാതയിൽ വെക്കരുത്‌.+ 16  അവരുടെ കാലുകൾ ദുഷ്ടത ചെയ്യാൻ ഓടുന്നു;രക്തം ചൊരിയാൻ അവർ ധൃതി കൂട്ടുന്നു.+ 17  ഒരു പക്ഷി കാൺകെ വല വിരിച്ചിട്ട്‌ കാര്യമുണ്ടോ? 18  അതുകൊണ്ടാണ്‌ അവർ രക്തം ചൊരിയാൻ പതിയിരിക്കുന്നത്‌;മറ്റുള്ളവരുടെ ജീവനെടുക്കാൻ ഒളിച്ചിരിക്കുന്നത്‌. 19  അന്യായലാഭം തേടുന്നവർ ഇങ്ങനെയാണു പ്രവർത്തിക്കുന്നത്‌,അതു സമ്പാദിക്കുന്നവരുടെ ജീവൻ അത്‌ അപഹരിക്കും.+ 20  യഥാർഥജ്ഞാനം+ തെരുവിൽ വിളിച്ചുപറയുന്നു;+ പൊതുസ്ഥലങ്ങളിൽ* അതു ശബ്ദം ഉയർത്തുന്നു.+ 21  തിരക്കേറിയ തെരുക്കോണുകളിൽ* നിന്ന്‌ അത്‌ ഉച്ചത്തിൽ സംസാരിക്കുന്നു. നഗരകവാടങ്ങളിൽ നിന്ന്‌ അത്‌ ഇങ്ങനെ പറയുന്നു:+ 22  “അനുഭവജ്ഞാനമില്ലാത്തവരേ, നിങ്ങൾ എത്ര കാലം നിങ്ങളുടെ അറിവില്ലായ്‌മയെ സ്‌നേഹിക്കും? പരിഹസിക്കുന്നവരേ, നിങ്ങൾ എത്ര കാലം പരിഹസിക്കുന്നതിൽ സന്തോഷിക്കും? വിഡ്‌ഢികളേ, നിങ്ങൾ എത്ര കാലം അറിവിനെ വെറുക്കും?+ 23  എന്റെ ശാസന കേട്ട്‌ തിരിഞ്ഞുവരുക.+ അപ്പോൾ ഞാൻ എന്റെ ആത്മാവിനെ നിങ്ങൾക്കു പകർന്നുതരും;എന്റെ വാക്കുകൾ നിങ്ങളെ അറിയിക്കും.+ 24  ഞാൻ പല തവണ വിളിച്ചു, എന്നാൽ നിങ്ങൾ അതു കാര്യമാക്കിയില്ല;ഞാൻ കൈ നീട്ടി, എന്നാൽ നിങ്ങൾ ആരും അതു ശ്രദ്ധിച്ചില്ല.+ 25  നിങ്ങൾ എന്റെ ഉപദേശം വീണ്ടുംവീണ്ടും നിരസിച്ചു;എന്റെ ശാസന തള്ളിക്കളഞ്ഞു. 26  നിങ്ങൾ ഭയപ്പെടുന്നതു പേമാരിപോലെയുംനിങ്ങളുടെ ദുരന്തം കൊടുങ്കാറ്റുപോലെയും ആഞ്ഞടിക്കും;കഷ്ടപ്പാടും വേദനയും നിങ്ങളുടെ മേൽ വരും. 27  നിങ്ങളുടെ മേൽ ദുരന്തം ആഞ്ഞടിക്കുമ്പോൾ ഞാനും ചിരിക്കും;നിങ്ങൾ ഭയപ്പെടുന്നതു സംഭവിക്കുമ്പോൾ ഞാൻ പരിഹസിക്കും.+ 28  അന്ന്‌ അവർ എന്നെ പലവട്ടം വിളിക്കും, എന്നാൽ ഞാൻ മറുപടി നൽകില്ല;അവർ എന്നെ ഉത്സാഹത്തോടെ തേടും, എന്നാൽ കണ്ടെത്തില്ല.+ 29  കാരണം അവർ അറിവിനെ വെറുത്തു;+യഹോവയെ ഭയപ്പെടാൻ അവർ ഒരുക്കമായിരുന്നില്ല.+ 30  അവർ എന്റെ ഉപദേശം നിരസിച്ചു;ആദരവില്ലാതെ എന്റെ ശാസനകളെല്ലാം തള്ളിക്കളഞ്ഞു. 31  അതുകൊണ്ട്‌ അവരുടെ വഴികളുടെ അനന്തരഫലങ്ങൾ അവർ അനുഭവിക്കേണ്ടിവരും;+സ്വന്തം ഉപദേശങ്ങൾ* കേട്ടുകേട്ട്‌ അവർക്കു മടുപ്പു തോന്നും. 32  അനുഭവജ്ഞാനമില്ലാത്തവരുടെ തോന്നിയവാസം അവരെ കൊന്നുകളയും;വിഡ്‌ഢികളുടെ കൂസലില്ലായ്‌മ അവരെ ഇല്ലാതാക്കും. 33  എന്നാൽ എന്റെ വാക്കു കേൾക്കുന്നവൻ സുരക്ഷിതനായി വസിക്കും;+അവൻ ആപത്തിനെ പേടിക്കാതെ കഴിയും.”+

അടിക്കുറിപ്പുകള്‍

അഥവാ “ജ്ഞാനമുള്ള ഉപദേശം.”
അഥവാ “നിയമം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “നമുക്ക്‌ എല്ലാവർക്കുംകൂടെ ഒറ്റ സഞ്ചിയായിരിക്കും.”
അഥവാ “പൊതുചത്വരങ്ങളിൽ.”
അക്ഷ. “തെരുവുകളുടെ തലയ്‌ക്കൽ.”
അഥവാ “ഉപായങ്ങൾ; പദ്ധതികൾ.”