സുഭാഷിതങ്ങൾ 10:1-32

  • ജ്ഞാനിയായ മകൻ അപ്പനു സന്തോഷം നൽകുന്നു (1)

  • ഉത്സാഹമുള്ള കൈകൾ സമ്പത്തു കൊണ്ടുവരും (4)

  • സംസാരം കൂടിപ്പോയാൽ ലംഘനം ഉണ്ടാകും (19)

  • യഹോവയുടെ അനുഗ്രഹമാണു സമ്പന്നനാക്കുന്നത്‌ (22)

  • യഹോവയോടുള്ള ഭയഭക്തി ആയുസ്സു നീട്ടിത്തരുന്നു (27)

10  ശലോമോന്റെ ജ്ഞാനമൊഴികൾ.+ ജ്ഞാനിയായ മകൻ അപ്പനു സന്തോഷം നൽകുന്നു;+എന്നാൽ വിഡ്‌ഢിയായ മകൻ അമ്മയ്‌ക്കു തീരാവേദനയാണ്‌.   ദുഷ്ടതകൊണ്ട്‌ നേടിയ സമ്പത്ത്‌ ഒന്നിനും ഉപകരിക്കില്ല;എന്നാൽ നീതി മരണത്തിൽനിന്ന്‌ രക്ഷിക്കും.+   നീതിമാൻ വിശന്നിരിക്കാൻ യഹോവ സമ്മതിക്കില്ല;+എന്നാൽ ദുഷ്ടന്‌, അവൻ കൊതിക്കുന്നതു ദൈവം കൊടുക്കില്ല.   മടിപിടിച്ച കൈകൾ ദാരിദ്ര്യം കൊണ്ടുവരും;+എന്നാൽ ഉത്സാഹമുള്ള കൈകൾ സമ്പത്ത്‌ ആനയിക്കും.+   ഉൾക്കാഴ്‌ചയുള്ള മകൻ വേനൽക്കാലത്ത്‌ വിളവ്‌ ശേഖരിക്കുന്നു;എന്നാൽ നാണംകെട്ടവൻ കൊയ്‌ത്തുകാലത്ത്‌ കിടന്നുറങ്ങുന്നു.+   നീതിമാന്റെ ശിരസ്സിൽ അനുഗ്രഹങ്ങളുണ്ട്‌;+എന്നാൽ ദുഷ്ടന്റെ വായ്‌ ദുഷ്ടത മറച്ചുവെക്കുന്നു.   നീതിമാനെക്കുറിച്ചുള്ള ഓർമയെ* അനുഗ്രഹം കാത്തിരിക്കുന്നു.+എന്നാൽ ദുഷ്ടന്മാരുടെ പേര്‌ ചീഞ്ഞഴുകും.+   ബുദ്ധിയുള്ളവൻ ഉപദേശങ്ങൾ* സ്വീകരിക്കുന്നു;+എന്നാൽ വിഡ്‌ഢിത്തം പറയുന്നവൻ ഇല്ലാതാകും.+   നിഷ്‌കളങ്കമായി* നടക്കുന്നവൻ സുരക്ഷിതനായിരിക്കും;+എന്നാൽ വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്നവൻ പിടിയിലാകും.+ 10  കൗശലത്തോടെ കണ്ണിറുക്കുന്നവൻ വേദന സമ്മാനിക്കുന്നു;+വിഡ്‌ഢിത്തം പറയുന്നവൻ ഇല്ലാതാകും.+ 11  നീതിമാന്റെ വായ്‌ ജീവന്റെ ഉറവാണ്‌;+എന്നാൽ ദുഷ്ടന്റെ വായ്‌ ദുഷ്ടത മറച്ചുവെക്കുന്നു.+ 12  വെറുപ്പ്‌ കലഹം ഊതിക്കത്തിക്കുന്നു;എന്നാൽ സ്‌നേഹം എല്ലാ ലംഘനങ്ങളും മൂടുന്നു.+ 13  വകതിരിവുള്ളവന്റെ ചുണ്ടിൽ ജ്ഞാനമുണ്ട്‌;+എന്നാൽ സാമാന്യബോധമില്ലാത്തവന്റെ മുതുകിൽ അടി വീഴും.+ 14  ബുദ്ധിമാന്മാർ അറിവിനെ ഒരു നിധിപോലെ കാത്തുസൂക്ഷിക്കുന്നു;*+എന്നാൽ വിഡ്‌ഢികളുടെ വായ്‌ നാശം ക്ഷണിച്ചുവരുത്തുന്നു.+ 15  പണക്കാരനു തന്റെ സമ്പത്തു* ബലമുള്ള ഒരു നഗരം; എന്നാൽ പാവപ്പെട്ടവരുടെ ദാരിദ്ര്യം അവരുടെ നാശം.+ 16  നീതിമാന്റെ പ്രവൃത്തികൾ ജീവനിലേക്കു നയിക്കുന്നു;എന്നാൽ ദുഷ്ടന്റെ ചെയ്‌തികൾ പാപത്തിലേക്കു പോകുന്നു.+ 17  ശിക്ഷണം സ്വീകരിക്കുന്നവൻ ജീവനിലേക്കുള്ള വഴിയാണ്‌;*എന്നാൽ ശാസന തള്ളിക്കളയുന്നവൻ ആളുകളെ വഴിതെറ്റിക്കുന്നു. 18  വിദ്വേഷം മറച്ചുവെക്കുന്നവൻ നുണ പറയുന്നു;+അപവാദം പറഞ്ഞുപരത്തുന്നവൻ വിഡ്‌ഢിയാണ്‌. 19  സംസാരം കൂടിപ്പോയാൽ ലംഘനം ഉണ്ടാകാതിരിക്കില്ല;+എന്നാൽ നാവ്‌ അടക്കുന്നവൻ വിവേകിയാണ്‌.+ 20  നീതിമാന്റെ നാവ്‌ ഒന്നാന്തരം വെള്ളിപോലെയാണ്‌;+എന്നാൽ ദുഷ്ടന്റെ ഹൃദയം ഒന്നിനും കൊള്ളില്ല. 21  നീതിമാന്റെ വായ്‌ അനേകരെ പോറ്റിപ്പുലർത്തുന്നു;*+എന്നാൽ ബുദ്ധിയില്ലാത്തതുകൊണ്ട്‌ വിഡ്‌ഢികൾ മരിക്കുന്നു.+ 22  യഹോവയുടെ അനുഗ്രഹമാണ്‌ ഒരാളെ സമ്പന്നനാക്കുന്നത്‌;+ദൈവം അതോടൊപ്പം വേദന* നൽകുന്നില്ല. 23  നാണംകെട്ട കാര്യങ്ങൾ ചെയ്യുന്നതു വിഡ്‌ഢിക്ക്‌ ഒരു വിനോദം;എന്നാൽ വകതിരിവുള്ളവനു ജ്ഞാനമുണ്ട്‌.+ 24  ദുഷ്ടൻ പേടിക്കുന്നതുതന്നെ അവനു സംഭവിക്കും;എന്നാൽ നീതിമാന്റെ ആഗ്രഹങ്ങളെല്ലാം നിറവേറും.+ 25  കൊടുങ്കാറ്റ്‌ അടിക്കുമ്പോൾ ദുഷ്ടൻ ഇല്ലാതാകുന്നു;+എന്നാൽ നീതിമാൻ എന്നും നിൽക്കുന്ന ഒരു അടിസ്ഥാനമാണ്‌.+ 26  വിനാഗിരി പല്ലിനും പുക കണ്ണിനും എന്നപോലെയാണ്‌മടിയൻ അവനെ അയച്ചവന്‌.* 27  യഹോവയോടുള്ള ഭയഭക്തി ആയുസ്സു നീട്ടിത്തരുന്നു;+എന്നാൽ ദുഷ്ടന്മാരുടെ വർഷങ്ങൾ വെട്ടിച്ചുരുക്കപ്പെടും.+ 28  നീതിമാന്മാരുടെ പ്രതീക്ഷകൾ* അവർക്കു സന്തോഷം നൽകുന്നു;+എന്നാൽ ദുഷ്ടന്മാരുടെ പ്രത്യാശ ഇല്ലാതാകും.+ 29  യഹോവയുടെ വഴി നിഷ്‌കളങ്കർക്ക്‌ ഒരു സുരക്ഷിതസ്ഥാനം;+എന്നാൽ ദുഷ്ടത ചെയ്യുന്നവർക്ക്‌ അതു നാശം വരുത്തുന്നു.+ 30  നീതിമാന്മാർ ഒരിക്കലും വീണുപോകില്ല;+എന്നാൽ ദുഷ്ടന്മാർ ഇനി ഭൂമിയിലുണ്ടായിരിക്കില്ല.+ 31  നീതിമാന്മാരുടെ വായിൽനിന്ന്‌ ജ്ഞാനം പുറപ്പെടുന്നു;എന്നാൽ വഞ്ചനയോടെ സംസാരിക്കുന്ന നാവ്‌ മുറിച്ചുകളയും. 32  നീതിമാന്റെ നാവിനു ഹൃദ്യമായി സംസാരിക്കാൻ അറിയാം;എന്നാൽ ദുഷ്ടന്റെ വായ്‌ വഞ്ചന നിറഞ്ഞതാണ്‌.

അടിക്കുറിപ്പുകള്‍

അഥവാ “നീതിമാന്റെ സത്‌പേരിനെ.”
അക്ഷ. “കല്‌പനകൾ.”
അഥവാ “ധർമനിഷ്‌ഠയോടെ.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.
അഥവാ “സംഭരിച്ചുവെക്കുന്നു.”
അഥവാ “വിലപിടിപ്പുള്ള വസ്‌തുക്കൾ.”
മറ്റൊരു സാധ്യത “വഴിയിലാണ്‌.”
അഥവാ “നയിക്കുന്നു.”
അഥവാ “സങ്കടം; കഷ്ടപ്പാട്‌.”
അഥവാ “തന്റെ മുതലാളിക്ക്‌.”
അഥവാ “പ്രത്യാശ.”