സുഭാഷിതങ്ങൾ 15:1-33

  • സൗമ്യമായ മറുപടി ഉഗ്രകോപം ശമിപ്പിക്കുന്നു (1)

  • യഹോവയുടെ കണ്ണുകൾ എല്ലായിടത്തുമുണ്ട്‌ (3)

  • നേരുള്ളവന്റെ പ്രാർഥന ദൈവത്തെ സന്തോഷിപ്പിക്കുന്നു (8)

  • കൂടിയാലോചിക്കാത്തപ്പോൾ പദ്ധതികൾ തകരുന്നു (22)

  • മറുപടി പറയുംമുമ്പ്‌ നന്നായി ആലോചിക്കുക (28)

15  സൗമ്യമായ മറുപടി ഉഗ്രകോപം ശമിപ്പിക്കുന്നു;+എന്നാൽ പരുഷമായ* വാക്കുകൾ കോപം ആളിക്കത്തിക്കുന്നു.+   ബുദ്ധിയുള്ളവന്റെ നാവ്‌ അറിവിനെ നന്നായി ഉപയോഗിക്കുന്നു;+എന്നാൽ വിഡ്‌ഢിയുടെ വായ്‌ വിഡ്‌ഢിത്തം വിളമ്പുന്നു.   യഹോവയുടെ കണ്ണുകൾ എല്ലായിടത്തുമുണ്ട്‌;നല്ലവരെയും ദുഷ്ടരെയും നിരീക്ഷിക്കുന്നു.+   ശാന്തതയുള്ള* നാവ്‌ ജീവവൃക്ഷം;+എന്നാൽ വക്രതയുള്ള സംസാരം തളർത്തിക്കളയുന്നു.*   വിഡ്‌ഢി അപ്പന്റെ ശിക്ഷണത്തെ ആദരിക്കുന്നില്ല;+എന്നാൽ വിവേകമുള്ളവൻ തിരുത്തൽ* സ്വീകരിക്കുന്നു.+   നീതിമാന്റെ വീട്ടിൽ ധാരാളം സമ്പത്തുണ്ട്‌;എന്നാൽ ദുഷ്ടന്റെ വിളവ്‌* അവനെ കുഴപ്പത്തിലാക്കുന്നു.+   ബുദ്ധിയുള്ളവന്റെ വായ്‌ അറിവ്‌ പരത്തുന്നു;+എന്നാൽ വിഡ്‌ഢിയുടെ ഹൃദയം അങ്ങനെയല്ല.+   ദുഷ്ടന്റെ യാഗം യഹോവയ്‌ക്ക്‌ അറപ്പാണ്‌;+എന്നാൽ നേരുള്ളവന്റെ പ്രാർഥന ദൈവത്തെ സന്തോഷിപ്പിക്കുന്നു.+   യഹോവ ദുഷ്ടന്റെ വഴികൾ വെറുക്കുന്നു;+എന്നാൽ നീതിപാതയിൽ നടക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു.+ 10  നേർവഴി വിട്ട്‌ നടക്കുന്നവനു ശിക്ഷണം ഇഷ്ടമല്ല;*+ശാസന വെറുക്കുന്നവൻ മരണമടയും.+ 11  ശവക്കുഴിയും* വിനാശത്തിന്റെ സ്ഥലവും യഹോവയ്‌ക്കു നന്നായി കാണാം;+ അങ്ങനെയെങ്കിൽ മനുഷ്യഹൃദയങ്ങളുടെ കാര്യം പറയാനുണ്ടോ?+ 12  തന്നെ തിരുത്തുന്നവനെ* പരിഹാസിക്ക്‌ ഇഷ്ടമല്ല.+ അവൻ ബുദ്ധിയുള്ളവരോട്‌ ഉപദേശം ചോദിക്കുന്നില്ല.+ 13  ഹൃദയത്തിൽ സന്തോഷമുള്ളവന്റെ മുഖം പ്രസന്നമായിരിക്കും;എന്നാൽ ഹൃദയവേദന ആത്മാവിനെ തകർത്തുകളയുന്നു.+ 14  വകതിരിവുള്ള ഹൃദയം അറിവ്‌ തേടുന്നു;+എന്നാൽ വിഡ്‌ഢിയുടെ വായ്‌ വിഡ്‌ഢിത്തം തിന്നുന്നു.*+ 15  മനോവിഷമമുള്ളവന്റെ നാളുകളെല്ലാം കഷ്ടത നിറഞ്ഞത്‌;+എന്നാൽ ഹൃദയത്തിൽ സന്തോഷമുള്ളവന്‌* എന്നും വിരുന്ന്‌.+ 16  ഉത്‌കണ്‌ഠയോടൊപ്പം+ ധാരാളം സമ്പത്തുള്ളതിനെക്കാൾയഹോവഭയത്തോടൊപ്പം അൽപ്പം മാത്രമുള്ളതു നല്ലത്‌.+ 17  വെറുപ്പുള്ളിടത്തെ കൊഴുത്ത* കാളയെക്കാൾ+സ്‌നേഹമുള്ളിടത്തെ സസ്യാഹാരം നല്ലത്‌.+ 18  മുൻകോപി കലഹം ഉണ്ടാക്കുന്നു;+എന്നാൽ ശാന്തനായ മനുഷ്യൻ* കലഹം ശമിപ്പിക്കുന്നു.+ 19  മടിയന്റെ വഴി മുൾവേലിപോലെ;+എന്നാൽ നേരുള്ളവന്റെ പാത നിരപ്പായ പ്രധാനവീഥിപോലെ.+ 20  ജ്ഞാനിയായ മകൻ അപ്പനു സന്തോഷം നൽകുന്നു;+എന്നാൽ വിഡ്‌ഢി അമ്മയെ നിന്ദിക്കുന്നു.+ 21  സാമാന്യബോധമില്ലാത്തവൻ* വിഡ്‌ഢിത്തം കാട്ടുന്നതിൽ രസിക്കുന്നു;+എന്നാൽ വകതിരിവുള്ളവൻ മുന്നോട്ടുതന്നെ നടക്കുന്നു.+ 22  കൂടിയാലോചിക്കാത്തപ്പോൾ പദ്ധതികൾ തകരുന്നു;എന്നാൽ അനേകം ഉപദേശകരുണ്ടെങ്കിൽ വിജയം നേടാം.+ 23  ശരിയായ മറുപടി നൽകിക്കഴിയുമ്പോൾ മനുഷ്യനു സന്തോഷം ലഭിക്കുന്നു;+തക്കസമയത്ത്‌ പറയുന്ന വാക്ക്‌ എത്ര നല്ലത്‌!+ 24  ഉൾക്കാഴ്‌ചയുള്ളവനെ ജീവന്റെ പാത ഉയർച്ചയിലേക്കു കൊണ്ടുപോകുന്നു;+താഴെ ശവക്കുഴിയിലേക്കു* പോകാതെ അത്‌ അവനെ രക്ഷിക്കുന്നു.+ 25  യഹോവ അഹങ്കാരിയുടെ വീടു പൊളിച്ചുകളയും;+എന്നാൽ വിധവയുടെ അതിരു കാക്കും.+ 26  യഹോവ ദുഷ്ടന്റെ ഗൂഢപദ്ധതികൾ വെറുക്കുന്നു;+എന്നാൽ ഹൃദ്യമായ സംസാരം ദൈവത്തിന്റെ കണ്ണിൽ ശുദ്ധമാണ്‌.+ 27  അന്യായലാഭം ഉണ്ടാക്കുന്നവൻ സ്വന്തം ഭവനത്തിനു കുഴപ്പങ്ങൾ* വരുത്തിവെക്കുന്നു;+എന്നാൽ കൈക്കൂലി വെറുക്കുന്നവനു ദീർഘായുസ്സു ലഭിക്കും.+ 28  മറുപടി പറയുംമുമ്പ്‌ നീതിമാൻ നന്നായി ആലോചിക്കുന്നു,*+എന്നാൽ ദുഷ്ടന്റെ വായിൽനിന്ന്‌ തിന്മ പൊഴിയുന്നു. 29  യഹോവ ദുഷ്ടനിൽനിന്ന്‌ ഏറെ അകലെയാണ്‌;എന്നാൽ ദൈവം നീതിമാന്റെ പ്രാർഥന കേൾക്കുന്നു.+ 30  തിളങ്ങുന്ന കണ്ണുകൾ* ഹൃദയത്തിന്‌ ആഹ്ലാദം;നല്ല വാർത്ത അസ്ഥികൾക്ക്‌ ഉണർവ്‌.+ 31  ജീവദായകമായ ശാസന ശ്രദ്ധിക്കുന്നവൻജ്ഞാനികളുടെകൂടെ വസിക്കും.+ 32  ശിക്ഷണം നിരസിക്കുന്നവൻ സ്വന്തം ജീവനെ വെറുക്കുന്നു;+എന്നാൽ ശാസന ശ്രദ്ധിക്കുന്നവൻ വകതിരിവ്‌* നേടുന്നു.+ 33  യഹോവയോടുള്ള ഭയഭക്തി ജ്ഞാനത്തോടെ പ്രവർത്തിക്കാൻ പരിശീലിപ്പിക്കുന്നു;+താഴ്‌മ മഹത്ത്വത്തിനു മുന്നോടി.+

അടിക്കുറിപ്പുകള്‍

അഥവാ “വേദനിപ്പിക്കുന്ന.”
അഥവാ “സുഖപ്പെടുത്തുന്ന.”
അക്ഷ. “ആത്മാവിനെ തകർക്കുന്നു.”
അഥവാ “ശാസന.”
അഥവാ “വരുമാനം.”
അഥവാ “കർക്കശമായി തോന്നുന്നു.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശാസിക്കുന്നവനെ.”
അഥവാ “വിഡ്‌ഢിത്തത്തെ പിന്തുടരുന്നു.”
അഥവാ “നല്ല ഹൃദയമുള്ളവന്‌.”
അക്ഷ. “പുൽത്തൊട്ടിയിൽ തീറ്റ കൊടുത്ത്‌ വളർത്തിയ.”
അഥവാ “പെട്ടെന്നു കോപിക്കാത്തവൻ.”
അഥവാ “ബുദ്ധിശൂന്യൻ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “അപമാനം.”
അഥവാ “എങ്ങനെ മറുപടി പറയണമെന്നു നീതിമാൻ ഹൃദയത്തിൽ ധ്യാനിക്കുന്നു; നീതിമാൻ സംസാരിക്കുംമുമ്പ്‌ ഹൃദയത്തിൽ ചിന്തിക്കുന്നു.”
അഥവാ “സന്തോഷത്തോടെയുള്ള നോട്ടം.”
അക്ഷ. “ഹൃദയം.”