സുഭാഷിതങ്ങൾ 19:1-29

  • ഉൾക്കാഴ്‌ച കോപം തണുപ്പിക്കുന്നു (11)

  • വഴക്കടിക്കുന്ന ഭാര്യ ചോർച്ചയുള്ള മേൽക്കൂരപോലെ (13)

  • വിവേകമുള്ള ഭാര്യയെ യഹോവ തരുന്നു (14)

  • പ്രതീക്ഷയ്‌ക്കു വകയുള്ളപ്പോൾ കുട്ടിക്കു ശിക്ഷണം കൊടുക്കുക (18)

  • ഉപദേശം ശ്രദ്ധിക്കുന്നതു ജ്ഞാനം (20)

19  നുണയനും വിഡ്‌ഢിയും ആയി ജീവിക്കുന്നതിനെക്കാൾനിഷ്‌കളങ്കതയോടെ* ദരിദ്രനായി ജീവിക്കുന്നതു നല്ലത്‌.+   അറിവില്ലായ്‌മ മനുഷ്യനു നന്നല്ല;+എടുത്തുചാട്ടക്കാരൻ* പാപം ചെയ്യുന്നു.   സ്വന്തം വിഡ്‌ഢിത്തമാണ്‌ ഒരുവനെ വഴിതെറ്റിക്കുന്നത്‌;അവന്റെ ഹൃദയം യഹോവയോടു കോപിക്കുന്നു.   പണക്കാരനു ധാരാളം സുഹൃത്തുക്കൾ ഉണ്ടാകുന്നു;എന്നാൽ ദരിദ്രനെ കൂട്ടുകാരൻപോലും ഉപേക്ഷിക്കുന്നു.+   കള്ളസാക്ഷിക്കു ശിക്ഷ കിട്ടാതിരിക്കില്ല;+നാവെടുത്താൽ* നുണ പറയുന്നവൻ രക്ഷപ്പെടില്ല.+   പ്രമാണിമാരുടെ* പ്രീതി നേടാൻ പലരും ശ്രമിക്കുന്നു;സമ്മാനം നൽകുന്നവനെ എല്ലാവരും സുഹൃത്താക്കുന്നു.   ദരിദ്രനെ അവന്റെ സഹോദരന്മാരെല്ലാം വെറുക്കുന്നു;+പിന്നെ കൂട്ടുകാർ അവനെ ഒറ്റപ്പെടുത്താതിരിക്കുമോ?+ അവൻ യാചിച്ചുകൊണ്ട്‌ അവരുടെ പുറകേ ചെല്ലുന്നു; എന്നാൽ ആരും അവനെ സഹായിക്കുന്നില്ല.   സാമാന്യബോധം* നേടുന്നവൻ സ്വന്തം ജീവനെ സ്‌നേഹിക്കുന്നു;+ വകതിരിവിനെ നിധിപോലെ കാക്കുന്നവൻ വിജയിക്കും.+   കള്ളസാക്ഷിക്കു ശിക്ഷ കിട്ടാതിരിക്കില്ല;നാവെടുത്താൽ* നുണ പറയുന്നവൻ നശിച്ചുപോകും.+ 10  ആർഭാടത്തോടെയുള്ള ജീവിതം വിഡ്‌ഢിക്കു ചേർന്നതല്ല;പ്രഭുക്കന്മാരെ ഭരിക്കുന്നതു വേലക്കാരന്‌ അത്രപോലും യോജിച്ചതല്ല!+ 11  മനുഷ്യന്റെ ഉൾക്കാഴ്‌ച അവന്റെ കോപം തണുപ്പിക്കുന്നു;+ദ്രോഹങ്ങൾ* കണ്ടില്ലെന്നു വെക്കുന്നത്‌ അവനു സൗന്ദര്യം.+ 12  രാജകോപം സിംഹത്തിന്റെ* മുരൾച്ചപോലെ;+രാജാവിന്റെ പ്രീതി ഇലകളിലെ മഞ്ഞുതുള്ളിപോലെ. 13  വിഡ്‌ഢിയായ മകൻ അപ്പനു പ്രശ്‌നങ്ങൾ വരുത്തിവെക്കുന്നു;+വഴക്കടിക്കുന്ന* ഭാര്യ ചോർച്ച നിലയ്‌ക്കാത്ത മേൽക്കൂരപോലെ.+ 14  വീടും സമ്പത്തും പിതാക്കന്മാരിൽനിന്ന്‌ കൈമാറിക്കിട്ടുന്നു;എന്നാൽ വിവേകമുള്ള ഭാര്യയെ യഹോവ തരുന്നു.+ 15  അലസത ഗാഢനിദ്ര വരുത്തുന്നു;മടിയൻ പട്ടിണികിടക്കും.+ 16  കല്‌പന അനുസരിക്കുന്നവൻ ജീവനോടിരിക്കും;+തോന്നിയവാസം നടക്കുന്നവൻ മരണമടയും.+ 17  എളിയവനോടു കരുണ കാണിക്കുന്നവൻ യഹോവയ്‌ക്കു കടം കൊടുക്കുന്നു;+അവൻ ചെയ്യുന്നതിനു ദൈവം പ്രതിഫലം നൽകും.+ 18  പ്രതീക്ഷയ്‌ക്കു വകയുള്ളപ്പോൾ നിന്റെ മകനു ശിക്ഷണം കൊടുക്കുക;+അവന്റെ മരണത്തിന്‌ ഉത്തരവാദിയാകരുത്‌.*+ 19  ദേഷ്യക്കാരനായ മനുഷ്യൻ പിഴയൊടുക്കേണ്ടിവരും;അവനെ രക്ഷിക്കാൻ ശ്രമിച്ചാൽ, അതുതന്നെ നീ വീണ്ടുംവീണ്ടും ചെയ്യേണ്ടിവരും.+ 20  ഉപദേശം ശ്രദ്ധിച്ച്‌ ശിക്ഷണം സ്വീകരിച്ചാൽ+ഭാവിയിൽ നീ ജ്ഞാനിയായിത്തീരും.+ 21  മനുഷ്യൻ ഹൃദയത്തിൽ ഒരുപാടു പദ്ധതികളിടുന്നു;എന്നാൽ യഹോവയുടെ ഉദ്ദേശ്യങ്ങളേ* നിറവേറൂ.+ 22  അചഞ്ചലസ്‌നേഹമാണ്‌ ഒരുവനെ ശ്രേഷ്‌ഠനാക്കുന്നത്‌;+നുണയനാകുന്നതിലും നല്ലതു ദരിദ്രനാകുന്നതാണ്‌. 23  യഹോവയോടുള്ള ഭയഭക്തി ജീവനിലേക്കു നയിക്കുന്നു;+അതുള്ളവർ സന്തോഷത്തോടെ വിശ്രമിക്കും, ആരും അവരെ ദ്രോഹിക്കില്ല.+ 24  മടിയൻ കൈ പാത്രത്തിലേക്കു കൊണ്ടുപോകുന്നു;എന്നാൽ ഭക്ഷണം വായിലേക്കു കൊണ്ടുപോകാൻപോലും അവനു മടിയാണ്‌.+ 25  പരിഹാസിയെ അടിക്കുക,+ അപ്പോൾ അനുഭവജ്ഞാനമില്ലാത്തവൻ വിവേകിയായിത്തീരും.+വകതിരിവുള്ളവനെ ശാസിക്കുക, അവന്റെ അറിവ്‌ വർധിക്കും.+ 26  അപ്പനെ ദ്രോഹിക്കുകയും അമ്മയെ ആട്ടിയോടിക്കുകയും ചെയ്യുന്ന മകൻനാണക്കേടും അപമാനവും വരുത്തിവെക്കുന്നു.+ 27  എന്റെ മകനേ, ശിക്ഷണം ശ്രദ്ധിക്കാതിരുന്നാൽനീ ജ്ഞാനമൊഴികളിൽനിന്ന്‌ അകന്നുപോകും. 28  വിലകെട്ട സാക്ഷി നീതിയെ പരിഹസിക്കുന്നു;+ദുഷ്ടന്റെ വായ്‌ ദുഷ്ടത വിഴുങ്ങുന്നു.+ 29  പരിഹാസികളെ ന്യായവിധി കാത്തിരിക്കുന്നു;+വിഡ്‌ഢികളുടെ മുതുകിന്‌ അടി കരുതിവെച്ചിരിക്കുന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “ധർമനിഷ്‌ഠയോടെ.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.
അക്ഷ. “തിടുക്കത്തിൽ കാലെടുത്തുവെക്കുന്നവൻ.”
അഥവാ “ഓരോ ശ്വാസത്തിലും.”
അഥവാ “ഔദാര്യം കാണിക്കുന്നവന്റെ.”
അക്ഷ. “ഹൃദയം.”
അഥവാ “ഓരോ ശ്വാസത്തിലും.”
അഥവാ “ലംഘനം.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹത്തിന്റെ.”
അഥവാ “സ്വൈരം കെടുത്തുന്ന.”
അഥവാ “മരണം ആഗ്രഹിക്കരുത്‌.”
അഥവാ “ഉപദേശങ്ങളേ.”