സുഭാഷിതങ്ങൾ 2:1-22

  • ജ്ഞാനത്തിന്റെ മൂല്യം (1-22)

    • മറഞ്ഞിരിക്കുന്ന നിധി അന്വേഷിക്കുന്നതുപോലെ ജ്ഞാനം തേടുക (4)

    • ചിന്താശേഷി ഒരു സംരക്ഷണം (11)

    • അസാന്മാർഗികത നാശത്തിലേക്കു നയിക്കുന്നു (16-19)

2  മകനേ, ജ്ഞാനത്തിനായി കാതോർക്കുകയും+വകതിരിവിനായി ഹൃദയം ചായിക്കുകയും ചെയ്‌തുകൊണ്ട്‌+   നീ എന്റെ വാക്ക്‌ അനുസരിക്കുകയുംഎന്റെ കല്‌പനകൾ നിധിപോലെ സൂക്ഷിക്കുകയും ചെയ്‌താൽ,+   നീ വിവേകത്തെ വിളിക്കുകയും+ശബ്ദം ഉയർത്തി വകതിരിവിനെ വിളിച്ചുവരുത്തുകയും+ ചെയ്‌താൽ,   നീ അതു വെള്ളി എന്നപോലെ അന്വേഷിച്ചുകൊണ്ടിരിക്കുകയും+മറഞ്ഞിരിക്കുന്ന നിധി എന്നപോലെ തേടിക്കൊണ്ടിരിക്കുകയും ചെയ്‌താൽ,+   യഹോവയോടുള്ള ഭയഭക്തി എന്താണെന്നു നീ മനസ്സിലാക്കുകയും+ദൈവത്തെക്കുറിച്ച്‌ അറിവ്‌ നേടുകയും ചെയ്യും.+   യഹോവയാണു ജ്ഞാനം നൽകുന്നത്‌;+ദൈവത്തിന്റെ വായിൽനിന്നാണ്‌ അറിവും വകതിരിവും വരുന്നത്‌.   നേരുള്ളവർക്കായി ദൈവം ജ്ഞാനം* സൂക്ഷിച്ചുവെക്കുന്നു;നിഷ്‌കളങ്കരായി* നടക്കുന്നവർക്കു ദൈവം ഒരു പരിചയാകുന്നു.+   ദൈവം ന്യായത്തിന്റെ വഴികൾ കാക്കുന്നു;ദൈവം തന്റെ വിശ്വസ്‌തരുടെ പാതകൾ സംരക്ഷിക്കും.+   അപ്പോൾ നീ നീതിയും ന്യായവും ശരിയും എന്താണെന്നു മനസ്സിലാക്കും;സകല സന്മാർഗവും തിരിച്ചറിയും.+ 10  ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കുകയും+അറിവ്‌ നിന്നെ സന്തോഷിപ്പിക്കുകയും ചെയ്യുമ്പോൾ+ 11  ചിന്താശേഷി നിന്നെ സംരക്ഷിക്കുകയും+വകതിരിവ്‌ നിന്നെ കാക്കുകയും ചെയ്യും. 12  അതു നിന്നെ തെറ്റായ വഴികളിൽനിന്നുംമോശമായ കാര്യങ്ങൾ സംസാരിക്കുന്നവരിൽനിന്നും+ 13  ഇരുട്ടിന്റെ വഴികളിൽ നടക്കാനായിനേരുള്ള വഴികൾ വിട്ട്‌ പോകുന്നവരിൽനിന്നും രക്ഷിക്കും.+ 14  തെറ്റു ചെയ്യുന്നതിൽ സന്തോഷിക്കുന്നവരിൽനിന്നുംദുഷ്ടതയിലും വക്രതയിലും ആനന്ദിക്കുന്നവരിൽനിന്നും 15  വളഞ്ഞ വഴികളിൽ നടക്കുകയുംവഞ്ചന നിറഞ്ഞ പാതകളിലൂടെ മാത്രം സഞ്ചരിക്കുകയും ചെയ്യുന്നവരിൽനിന്നുംഅതു നിന്നെ കാക്കും. 16  അതു നിന്നെ വഴിപിഴച്ചവളിൽനിന്നും*അസാന്മാർഗിയായവളുടെ*+ പഞ്ചാരവാക്കുകളിൽനിന്നും* രക്ഷിക്കും. 17  ചെറുപ്പകാലത്തെ ഉറ്റസുഹൃത്തിനെ*+ അവൾ ഉപേക്ഷിച്ചിരിക്കുന്നു;തന്റെ ദൈവത്തിന്റെ ഉടമ്പടി അവൾ മറന്നിരിക്കുന്നു. 18  അവളുടെ വീടു മരണത്തിലേക്കു താഴുന്നു;മരിച്ചവരുടെ* അടുത്തേക്ക്‌ അവളുടെ വഴികൾ ചെന്നെത്തുന്നു.+ 19  അവളുമായി ബന്ധപ്പെടുന്നവർ* ആരും തിരിച്ചുവരില്ല;അവർ ജീവന്റെ പാതകളിലേക്കു മടങ്ങില്ല.+ 20  അതുകൊണ്ട്‌, നല്ലവരുടെ വഴിയിൽ നടക്കുക;നീതിമാന്മാരുടെ പാതകൾ വിട്ടുമാറാതിരിക്കുക.+ 21  കാരണം, നേരുള്ളവർ മാത്രം ഭൂമിയിൽ ജീവിച്ചിരിക്കും;നിഷ്‌കളങ്കർ* മാത്രം അതിൽ ശേഷിക്കും.+ 22  എന്നാൽ ദുഷ്ടന്മാരെ ഭൂമിയിൽനിന്ന്‌ ഇല്ലാതാക്കും;+വഞ്ചകരെ അതിൽനിന്ന്‌ നീക്കിക്കളയും.+

അടിക്കുറിപ്പുകള്‍

അഥവാ “പ്രായോഗികജ്ഞാനം.”
അഥവാ “ധർമനിഷ്‌ഠയുള്ളവരായി.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.
അക്ഷ. “അന്യസ്‌ത്രീയിൽനിന്നും.” തെളിവനുസരിച്ച്‌, ധാർമികമായി ദൈവത്തിൽനിന്ന്‌ അകന്ന സ്‌ത്രീയെ കുറിക്കുന്നു.
അക്ഷ. “വിദേശസ്‌ത്രീയുടെ.” തെളിവനുസരിച്ച്‌, ധാർമികമായി ദൈവത്തിൽനിന്ന്‌ അകന്നുകഴിയുന്ന സ്‌ത്രീയെ കുറിക്കുന്നു.
അഥവാ “വശീകരിക്കുന്ന വാക്കുകളിൽനിന്നും.”
അഥവാ “ഭർത്താവിനെ.”
അഥവാ “മരിച്ച്‌ അശക്തരായവരുടെ.”
അക്ഷ. “അവളുടെ അടുത്തേക്കു പോകുന്നവർ.”
അഥവാ “കുറ്റമറ്റവർ.”