സുഭാഷിതങ്ങൾ 21:1-31

  • രാജാവിന്റെ ഹൃദയത്തെ യഹോവ തിരിച്ചുവിടുന്നു (1)

  • ബലിയെക്കാൾ നീതി നല്ലത്‌ (3)

  • അധ്വാനശീലം വിജയത്തിലേക്കു നയിക്കുന്നു (5)

  • എളിയവനെ അവഗണിക്കുന്നവൻ അവഗണിക്കപ്പെടും (13)

  • യഹോവയ്‌ക്കെതിരായി ഒരു ജ്ഞാനവുമില്ല (30)

21  രാജാവിന്റെ ഹൃദയം യഹോവയുടെ കൈകളിൽ അരുവിപോലെ.+ തനിക്ക്‌ ഇഷ്ടമുള്ളിടത്തേക്കു ദൈവം അതു തിരിച്ചുവിടുന്നു.+   മനുഷ്യനു തന്റെ വഴികളെല്ലാം ശരിയെന്നു തോന്നുന്നു,+എന്നാൽ യഹോവ ഹൃദയങ്ങളെ* പരിശോധിക്കുന്നു.+   ബലികളെക്കാൾ യഹോവയ്‌ക്ക്‌ ഇഷ്ടംനീതിയോടെയും ന്യായത്തോടെയും പ്രവർത്തിക്കുന്നതാണ്‌.+   അഹങ്കാരമുള്ള കണ്ണുകളും അഹംഭാവം നിറഞ്ഞ ഹൃദയവും ദുഷ്ടന്മാരെ നയിക്കുന്ന വിളക്ക്‌;അവ പാപമാണ്‌.+   പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും;*+എന്നാൽ എടുത്തുചാട്ടക്കാരെല്ലാം ദാരിദ്ര്യത്തിലേക്കു നീങ്ങുന്നു.+   നുണ പറയുന്ന നാവുകൊണ്ട്‌ ഉണ്ടാക്കുന്ന സമ്പത്ത്‌മാഞ്ഞുപോകുന്ന മഞ്ഞുപോലെ; അത്‌ ഒരു മരണക്കെണിയാണ്‌.*+   ദുഷ്ടന്മാരെ അവരുടെ അക്രമം തൂത്തെറിയും;+അവർ നീതിയോടെ പ്രവർത്തിക്കാൻ വിസമ്മതിക്കുന്നല്ലോ.   കുറ്റം ചെയ്യുന്നവന്റെ വഴികൾ വക്രതയുള്ളത്‌;എന്നാൽ ശുദ്ധനായ മനുഷ്യന്റെ പ്രവൃത്തികൾ നേരുള്ളവ.+   വഴക്കടിക്കുന്ന* ഭാര്യയോടൊപ്പം+ ഒരേ വീട്ടിൽ കഴിയുന്നതിനെക്കാൾപുരമുകളിലെ ഒരു മൂലയിൽ കഴിയുന്നതാണു നല്ലത്‌. 10  ദുഷ്ടൻ തിന്മയ്‌ക്കായി കൊതിക്കുന്നു;+അവൻ അയൽക്കാരനോട്‌ ഒരു കരുണയും കാണിക്കുന്നില്ല.+ 11  പരിഹാസിയെ ശിക്ഷിക്കുന്നതു കണ്ട്‌ അനുഭവജ്ഞാനമില്ലാത്തവൻ ജ്ഞാനിയാകുന്നു;ജ്ഞാനിക്ക്‌ ഉൾക്കാഴ്‌ച ലഭിക്കുമ്പോൾ അവൻ അറിവ്‌ നേടുന്നു.*+ 12  നീതിമാനായ ദൈവം ദുഷ്ടന്മാരുടെ ഭവനം നിരീക്ഷിക്കുന്നു;ദൈവം ദുഷ്ടന്മാരെ നാശത്തിലേക്കു വലിച്ചെറിയുന്നു.+ 13  എളിയവന്റെ നിലവിളി കേൾക്കാതെ ആരെങ്കിലും ചെവി പൊത്തിയാൽഅവൻ നിലവിളിക്കുമ്പോഴും ആരും ശ്രദ്ധിക്കില്ല.+ 14  രഹസ്യത്തിൽ കൊടുക്കുന്ന സമ്മാനം കോപം ശമിപ്പിക്കുന്നു;+രഹസ്യമായി കൊടുക്കുന്ന* കൈക്കൂലി ഉഗ്രകോപം തണുപ്പിക്കുന്നു. 15  ന്യായത്തോടെ പ്രവർത്തിക്കുന്നതു നീതിമാനു സന്തോഷം;+എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവന്‌ അത്‌ അങ്ങേയറ്റം ഭയമാണ്‌. 16  ഉൾക്കാഴ്‌ചയുടെ വഴിയിൽനിന്ന്‌ മാറിനടക്കുന്നവൻമരിച്ചവരോടൊപ്പം* വിശ്രമിക്കും.+ 17  ഉല്ലാസപ്രിയൻ ദരിദ്രനാകും;+വീഞ്ഞും എണ്ണയും ഇഷ്ടപ്പെടുന്നവൻ സമ്പന്നനാകില്ല. 18  ദുഷ്ടൻ നീതിമാന്റെ മോചനവില;നേരുള്ളവനു പകരം വഞ്ചകനെ പിടിച്ചുകൊണ്ടുപോകും.+ 19  വഴക്കടിക്കുന്ന,* ശല്യക്കാരിയായ ഭാര്യയോടൊപ്പം ജീവിക്കുന്നതിനെക്കാൾമരുഭൂമിയിൽ* കഴിയുന്നതാണു നല്ലത്‌.+ 20  ബുദ്ധിയുള്ളവന്റെ വീട്ടിൽ അമൂല്യവസ്‌തുക്കളും എണ്ണയും ഉണ്ട്‌;+എന്നാൽ വിഡ്‌ഢി തനിക്കുള്ളതു ധൂർത്തടിക്കുന്നു.+ 21  നീതിയും അചഞ്ചലസ്‌നേഹവും കാണിക്കുന്നവന്‌ജീവനും നീതിയും മഹത്ത്വവും ലഭിക്കും.+ 22  ബുദ്ധിമാൻ കരുത്തരുടെ നഗരത്തിലേക്കു കയറും;*അവർ ആശ്രയിക്കുന്ന ശക്തി അവൻ തകർത്തുകളയും.+ 23  വായും നാവും സൂക്ഷിക്കുന്നവൻകുഴപ്പങ്ങളിൽ ചെന്ന്‌ ചാടില്ല.+ 24  അഹങ്കാരത്തോടെ എടുത്തുചാടുന്നവനെഅഹംഭാവിയെന്നും ധിക്കാരിയെന്നും പൊങ്ങച്ചക്കാരനെന്നും വിളിക്കും.+ 25  മടിയൻ കൊതിക്കുന്നത്‌ അവനെ മരണത്തിൽ കൊണ്ടെത്തിക്കും;അവന്റെ കൈകൾ അധ്വാനിക്കാൻ തയ്യാറായില്ലല്ലോ.+ 26  ദിവസം മുഴുവൻ അവൻ അത്യാഗ്രഹത്തോടും കൊതിയോടും കൂടെയിരിക്കുന്നു;എന്നാൽ നീതിമാൻ കൈ അയച്ച്‌ ദാനം ചെയ്യുന്നു.+ 27  ദുഷ്ടന്റെ ബലി അറപ്പുളവാക്കുന്നതാണ്‌;+ അങ്ങനെയെങ്കിൽ, ദുഷ്ടമായ ലക്ഷ്യത്തോടെ* അവൻ അത്‌ അർപ്പിക്കുമ്പോഴോ? 28  നുണയനായ സാക്ഷി ഇല്ലാതാകും,+എന്നാൽ ശ്രദ്ധിച്ചുകേൾക്കുന്നവനു നന്നായി സാക്ഷി പറയാനാകും.* 29  ദുഷ്ടൻ പുച്ഛത്തോടെ നോക്കുന്നു;+എന്നാൽ നേരുള്ളവന്റെ വഴി സുസ്ഥിരമായത്‌.*+ 30  യഹോവയ്‌ക്കെതിരായി ജ്ഞാനമോ വകതിരിവോ ഉപദേശമോ ഇല്ല.+ 31  യുദ്ധദിവസത്തിനായി കുതിരയെ ഒരുക്കുന്നു;+എന്നാൽ യഹോവയാണു രക്ഷ നൽകുന്നത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “ആന്തരത്തെ.”
അഥവാ “നേട്ടങ്ങളിലേക്കു നയിക്കുന്നു.”
മറ്റൊരു സാധ്യത “മരണം അന്വേഷിക്കുന്നവർക്ക്‌, മാഞ്ഞുപോകുന്ന മഞ്ഞുപോലെ.”
അഥവാ “സ്വൈരം കെടുത്തുന്ന.”
അഥവാ “എന്തു ചെയ്യണമെന്ന്‌ അവൻ തിരിച്ചറിയുന്നു.”
അക്ഷ. “മാർവിടത്തിലെ.”
അഥവാ “മരിച്ച്‌ അശക്തരായവരോടൊപ്പം.”
അഥവാ “സ്വൈരം കെടുത്തുന്ന.”
അഥവാ “വിജനഭൂമിയിൽ.” പദാവലി കാണുക.
അഥവാ “നഗരം ജയിച്ചടക്കും.”
അഥവാ “നാണംകെട്ട പെരുമാറ്റത്തോടെ.”
അക്ഷ. “ശ്രദ്ധിച്ചുകേൾക്കുന്നവൻ എന്നും സംസാരിക്കും.”
അഥവാ “നേരുള്ളവനാണു തന്റെ വഴി സുസ്ഥിരമാക്കുന്നത്‌.”