സുഭാഷിതങ്ങൾ 24:1-34

  • ദുഷ്ടന്മാരോട്‌ അസൂയ തോന്നരുത്‌ (1)

  • ജ്ഞാനംകൊണ്ട്‌ വീടു പണിയുന്നു (3)

  • നീതിമാൻ വീണാലും എഴുന്നേൽക്കും (16)

  • പ്രതികാരം ചെയ്യരുത്‌ (29)

  • മയക്കം ദാരിദ്ര്യത്തിലേക്കു നയിക്കും (33, 34)

24  ദുഷ്ടന്മാരോട്‌ അസൂയ തോന്നരുത്‌;അവരുടെ ചങ്ങാത്തം കൊതിക്കരുത്‌.+   അവർ ഹൃദയത്തിൽ അക്രമത്തെക്കുറിച്ച്‌ ചിന്തിക്കുന്നു;അവരുടെ വായ്‌ ദ്രോഹം സംസാരിക്കുന്നു.   ജ്ഞാനംകൊണ്ട്‌ വീടു* പണിയുന്നു;+വകതിരിവുകൊണ്ട്‌ അതു സുരക്ഷിതമാക്കുന്നു.   അറിവുകൊണ്ട്‌ അതിന്റെ മുറികളിൽമനോഹരമായ അമൂല്യവസ്‌തുക്കളെല്ലാം നിറയ്‌ക്കുന്നു.+   ജ്ഞാനി ശക്തനാണ്‌;+അറിവ്‌ ഒരുവന്റെ ശക്തി വർധിപ്പിക്കുന്നു.   വിദഗ്‌ധമാർഗനിർദേശത്തിനു* ചേർച്ചയിൽ നീ യുദ്ധം ചെയ്യും.+ധാരാളം ഉപദേശകരുള്ളപ്പോൾ* വിജയം നേടാനാകുന്നു.+   യഥാർഥജ്ഞാനം വിഡ്‌ഢിയുടെ എത്തുപാടിലല്ല;+നഗരവാതിൽക്കൽ അവന്‌ ഒന്നും പറയാനുണ്ടാകില്ല.   ദുഷ്ടത ചെയ്യാൻ പദ്ധതിയിടുന്നവൻകുതന്ത്രങ്ങളുടെ സൂത്രധാരൻ എന്ന്‌ അറിയപ്പെടും.+   വിഡ്‌ഢിയുടെ തന്ത്രങ്ങൾ* പാപപൂർണമാണ്‌;പരിഹാസിയെ ആളുകൾ വെറുക്കുന്നു.+ 10  കഷ്ടതയുടെ ദിവസം* നീ തളർന്നുപോയാൽനിന്റെ ശക്തികൊണ്ട്‌ ഒരു പ്രയോജനവുമില്ല. 11  മരണത്തിലേക്കു ബന്ദികളായി പോകുന്നവരെ രക്ഷിക്കുക;വിറയലോടെ കൊലക്കളത്തിലേക്കു പോകുന്നവരെ രക്ഷപ്പെടുത്തുക.+ 12  “ഞങ്ങൾക്ക്‌ ഇത്‌ അറിയില്ലായിരുന്നു” എന്നു നീ പറഞ്ഞാൽ ഹൃദയങ്ങൾ* പരിശോധിക്കുന്ന ദൈവം അതു തിരിച്ചറിയില്ലേ?+ നിന്നെ നിരീക്ഷിക്കുന്ന ദൈവം ഉറപ്പായും അതു മനസ്സിലാക്കും;ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കു പകരം കൊടുക്കുകയും ചെയ്യും.+ 13  മകനേ, തേൻ കുടിക്കുക, അതു നല്ലതാണ്‌;തേനടയിലെ* തേനിനു നല്ല മധുരമാണ്‌. 14  അതുപോലെ, ജ്ഞാനവും നിനക്കു നല്ലതാണ്‌.*+ അതു നേടിയാൽ നിന്റെ ഭാവി ശോഭനമാകും;നിന്റെ പ്രത്യാശ അറ്റുപോകില്ല.+ 15  നീതിമാനെ ദ്രോഹിക്കാനായി അവന്റെ വീടിന്‌ അരികെ പതിയിരിക്കരുത്‌;അവന്റെ വിശ്രമസ്ഥലം നശിപ്പിക്കരുത്‌. 16  നീതിമാൻ ഏഴു പ്രാവശ്യം വീണാലും* എഴുന്നേൽക്കും;+എന്നാൽ ദുഷ്ടൻ ആപത്തു വന്ന്‌ നിലംപതിക്കും.+ 17  നിന്റെ ശത്രുവിന്റെ വീഴ്‌ചയിൽ ആനന്ദിക്കരുത്‌;അവന്റെ കാലിടറുമ്പോൾ നിന്റെ ഹൃദയം സന്തോഷിക്കരുത്‌.+ 18  നീ സന്തോഷിച്ചാൽ, അതു കണ്ട്‌ യഹോവയ്‌ക്ക്‌ ഇഷ്ടക്കേടു തോന്നുകയുംഅവനോടു കോപിക്കുന്നതു മതിയാക്കുകയും ചെയ്യും.+ 19  ദുഷ്ടന്മാർ കാരണം നീ നിരാശപ്പെടരുത്‌;*ദ്രോഹികളോടു നിനക്ക്‌ അസൂയ തോന്നരുത്‌. 20  ദുഷ്ടന്റെ ഭാവി ഇരുളടഞ്ഞതാണ്‌;+ദ്രോഹികളുടെ വിളക്കു കെട്ടുപോകും.+ 21  മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക.+ ധിക്കാരികളുടെ* കൂട്ടത്തിൽ കൂടരുത്‌;+ 22  അവർ പെട്ടെന്നു നശിച്ചുപോകും.+ അവരെ അവർ രണ്ടും* നശിപ്പിക്കുന്നത്‌ എങ്ങനെയെന്ന്‌ ആർക്ക്‌ അറിയാം?+ 23  ഇതും ജ്ഞാനികളുടെ വാക്കുകളാണ്‌: ന്യായം വിധിക്കുമ്പോൾ പക്ഷപാതം കാണിക്കുന്നതു ശരിയല്ല.+ 24  “നീ നീതിമാനാണ്‌” എന്നു ദുഷ്ടനോടു പറയുന്നവനെ+ ജനങ്ങൾ ശപിക്കും, ജനതകൾ കുറ്റം വിധിക്കും. 25  എന്നാൽ അവനെ ശാസിക്കുന്നവർക്കു നന്മ വരും;+അവർ നന്മകളാൽ അനുഗൃഹീതരാകും.+ 26  സത്യസന്ധമായി മറുപടി പറയുന്നവന്റെ ചുണ്ടിൽ ആളുകൾ ചുംബിക്കും.*+ 27  വെളിയിലെ പണികൾ ചെയ്യുക, വയലിൽ എല്ലാം സജ്ജമാക്കുക;പിന്നെ നിന്റെ വീടു* പണിയുക. 28  കാരണമില്ലാതെ നിന്റെ അയൽക്കാരന്‌ എതിരെ സാക്ഷി പറയരുത്‌.+ വഞ്ചിക്കാനായി നിന്റെ വായ്‌ ഉപയോഗിക്കരുത്‌.+ 29  “അവൻ എന്നോടു ചെയ്‌തതുപോലെ ഞാൻ അവനോടും ചെയ്യും;അവൻ ചെയ്‌തതിനു ഞാൻ പകരം ചെയ്യും” എന്നു നീ പറയരുത്‌.+ 30  ഒരിക്കൽ ഞാൻ മടിയന്റെ വയലിന്‌ അരികിലൂടെ പോയി;+സാമാന്യബോധമില്ലാത്തവന്റെ* മുന്തിരിത്തോട്ടത്തിന്‌ അരികിലൂടെ ഞാൻ നടന്നു. 31  അതു കാടു പിടിച്ച്‌ കിടക്കുന്നതു ഞാൻ കണ്ടു;അതിൽ നിറയെ ചൊറിയണം വളർന്നിരുന്നു;അതിന്റെ കൻമതിൽ ഇടിഞ്ഞുകിടന്നു.+ 32  ഞാൻ അതു ശ്രദ്ധിച്ചു, എന്റെ ഹൃദയത്തിൽ സൂക്ഷിച്ചു;അതു കണ്ട്‌ ഞാൻ ഈ പാഠം പഠിച്ചു: 33  അൽപ്പം ഉറക്കം, അൽപ്പം മയക്കം,കൈ കെട്ടിക്കിടന്ന്‌ അൽപ്പം വിശ്രമം. 34  അപ്പോൾ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെ വരും;ഇല്ലായ്‌മ ആയുധധാരിയെപ്പോലെ എത്തും.+

അടിക്കുറിപ്പുകള്‍

അഥവാ “കുടുംബം.”
അഥവാ “ജ്ഞാനമുള്ള ഉപദേശത്തിന്‌.”
അഥവാ “മന്ത്രിമാരുള്ളപ്പോൾ.”
അഥവാ “മണ്ടൻ പദ്ധതികൾ.”
അഥവാ “പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ.”
അഥവാ “ആന്തരം.”
അഥവാ “തേനീച്ചക്കൂട്ടിലെ.”
അഥവാ “മധുരമാണ്‌.”
അഥവാ “കാലിടറിയാലും.”
അഥവാ “കോപിക്കരുത്‌.”
അഥവാ “മാറ്റം ആഗ്രഹിക്കുന്നവരുടെ.”
അതായത്‌, യഹോവയും രാജാവും.
മറ്റൊരു സാധ്യത “വളച്ചുകെട്ടാതെ മറുപടി പറയുന്നതു ചുംബിക്കുന്നതുപോലെയാണ്‌.”
അഥവാ “കുടുംബം.”
അഥവാ “ബുദ്ധിശൂന്യന്റെ.”