സുഭാഷിതങ്ങൾ 25:1-28

  • രഹസ്യം സൂക്ഷിക്കുക (9)

  • ആലോചിച്ച്‌ പറയുന്ന വാക്ക്‌ (11)

  • മറ്റുള്ളവരുടെ സ്വകാര്യത മാനിക്കുക (17)

  • ശത്രുവിന്റെ തലയിൽ തീക്കനൽ കൂട്ടുക (21, 22)

  • നല്ല വാർത്ത തണുത്ത വെള്ളംപോലെ (25)

25  യഹൂദാരാജാവായ ഹിസ്‌കിയയുടെ+ ഭൃത്യന്മാർ പകർത്തിയെടുത്ത* ശലോമോന്റെ+ ജ്ഞാനമൊഴികളാണ്‌ ഇവ:   കാര്യം രഹസ്യമായി സൂക്ഷിക്കുന്നതു ദൈവത്തിനു മഹത്ത്വം;+കാര്യങ്ങൾ നന്നായി പരിശോധിക്കുന്നതു രാജാക്കന്മാർക്കു മഹത്ത്വം.   ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും പോലെരാജാക്കന്മാരുടെ ഹൃദയവും മനസ്സിലാക്കാനാകില്ല.   വെള്ളിയിൽനിന്ന്‌ അശുദ്ധി നീക്കുക;അപ്പോൾ അതു പരിശുദ്ധമായിത്തീരും.+   ദുഷ്ടനെ രാജസന്നിധിയിൽനിന്ന്‌ നീക്കുക;അപ്പോൾ രാജാവിന്റെ സിംഹാസനം നീതിയിൽ സുസ്ഥാപിതമാകും.+   രാജാവിന്റെ മുന്നിൽ സ്വയം ഉയർത്തരുത്‌;+പ്രധാനികളുടെ ഇടയിൽ സ്ഥാനം പിടിക്കരുത്‌.+   പ്രഭുവിന്റെ മുന്നിൽ രാജാവ്‌ നിന്നെ അപമാനിക്കുന്നതിലും നല്ലത്‌ “ഇവിടെ കയറിവരൂ” എന്ന്‌ അദ്ദേഹം നിന്നോടു പറയുന്നതല്ലേ?+   കേസ്‌ കൊടുക്കാൻ തിരക്കു കൂട്ടരുത്‌;നിന്റെ അയൽക്കാരൻ ഒടുവിൽ നിന്നെ അപമാനിച്ചാൽ നീ എന്തു ചെയ്യും?+   നിന്റെ അയൽക്കാരനുമായി വാദിച്ചുകൊള്ളൂ;+എന്നാൽ നിന്നോടു രഹസ്യമായി പറഞ്ഞ കാര്യങ്ങൾ* പുറത്ത്‌ പറയരുത്‌.+ 10  പുറത്ത്‌ പറഞ്ഞാൽ, അതു കേൾക്കുന്നവൻ നിന്നെ നാണംകെടുത്തും;തിരിച്ചെടുക്കാനാകാത്ത ഒരു മോശം* വാർത്ത പരത്തുകയായിരിക്കും നീ. 11  തക്കസമയത്ത്‌ പറയുന്ന വാക്ക്‌വെള്ളിപ്പാത്രത്തിലെ സ്വർണ ആപ്പിളുകൾപോലെ.+ 12  ശ്രദ്ധിക്കാൻ ഒരുക്കമുള്ള കാതുകൾക്ക്‌ബുദ്ധിമാന്റെ ശാസന സ്വർണക്കമ്മലും തങ്കാഭരണവും പോലെ.+ 13  വിശ്വസ്‌തനായ ഒരു സന്ദേശവാഹകൻ അവനെ അയച്ചവന്‌,കൊയ്‌ത്തുദിവസത്തെ മഞ്ഞിന്റെ തണുപ്പുപോലെയാണ്‌.അവൻ അവന്റെ യജമാനന്‌ ഉന്മേഷം പകരുന്നു.+ 14  നൽകാത്ത* സമ്മാനത്തെക്കുറിച്ച്‌ വീമ്പിളക്കുന്നവൻമഴ നൽകാത്ത മേഘങ്ങളും കാറ്റും പോലെ.+ 15  ക്ഷമകൊണ്ട്‌ ഒരു സൈന്യാധിപനെ അനുനയിപ്പിക്കാം;സൗമ്യമായ വാക്കുകൾക്ക്‌* എല്ല്‌ ഒടിക്കാനാകും.+ 16  തേൻ കിട്ടിയാൽ ആവശ്യത്തിനു മാത്രം കുടിക്കുക;അധികം കുടിച്ചാൽ നീ അതു ഛർദിക്കും.+ 17  അയൽക്കാരന്റെ വീട്ടിൽ കൂടെക്കൂടെ പോകരുത്‌;നീ അവനൊരു ശല്യമായി അവൻ നിന്നെ വെറുക്കാനിടയുണ്ട്‌. 18  അയൽക്കാരന്‌ എതിരെ കള്ളസാക്ഷി പറയുന്നവൻഗദയും വാളും കൂർത്ത അമ്പും പോലെ.+ 19  കഷ്ടതകൾ ഉണ്ടാകുമ്പോൾ, വഞ്ചകനെ* ആശ്രയിക്കുന്നവൻഒടിഞ്ഞ പല്ലിലും മുടന്തുള്ള കാലിലും ആശ്രയിക്കുന്നവനെപ്പോലെ. 20  നിരാശ നിറഞ്ഞ ഹൃദയത്തിനു പാട്ടു പാടിക്കൊടുക്കുന്നത്‌+തണുപ്പുള്ള ദിവസം വസ്‌ത്രം ഊരിമാറ്റുന്നതുപോലെയുംകാരത്തിനു* മേൽ വിനാഗിരി ഒഴിക്കുന്നതുപോലെയും ആണ്‌. 21  നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അവന്‌ ആഹാരം കൊടുക്കുക;ദാഹിക്കുന്നെങ്കിൽ വെള്ളം കൊടുക്കുക.+ 22  അങ്ങനെ നീ അയാളുടെ തലയിൽ തീക്കനൽ കൂട്ടും;*+യഹോവ നിനക്കു പ്രതിഫലം തരും. 23  വടക്കൻ കാറ്റ്‌ പെരുമഴ കൊണ്ടുവരുന്നു;പരകാര്യങ്ങൾ പറഞ്ഞുനടക്കുന്ന നാവ്‌ കോപം കൊണ്ടുവരുന്നു.+ 24  വഴക്കടിക്കുന്ന* ഭാര്യയോടൊപ്പം ഒരേ വീട്ടിൽ കഴിയുന്നതിനെക്കാൾപുരമുകളിലെ ഒരു മൂലയിൽ കഴിയുന്നതാണു നല്ലത്‌.+ 25  ക്ഷീണിച്ചിരിക്കുന്നവനു തണുത്ത വെള്ളംപോലെയാണ്‌ദൂരദേശത്തുനിന്നുള്ള നല്ല വാർത്ത.+ 26  ദുഷ്ടന്റെ വാക്കുകൾക്കു വഴങ്ങുന്ന* നീതിമാൻകലങ്ങിമറിഞ്ഞ നീരുറവയും നശിച്ചുപോയ കിണറും പോലെ. 27  ഏറെ തേൻ കുടിക്കുന്നതു നന്നല്ല;+സ്വന്തം മഹത്ത്വത്തിനായി പ്രവർത്തിക്കുന്നതു മാനമല്ല.+ 28  കോപം നിയന്ത്രിക്കാൻ കഴിയാത്തവൻ*+ശത്രുക്കൾക്കു കീഴടങ്ങിയ, മതിലില്ലാത്ത ഒരു നഗരംപോലെ.

അടിക്കുറിപ്പുകള്‍

അഥവാ “പകർത്തിയെഴുതി ഒന്നിച്ചുചേർത്ത.”
അഥവാ “മറ്റുള്ളവരുടെ രഹസ്യങ്ങൾ.”
അഥവാ “തിരിച്ചെടുക്കാനാകാത്ത, ദോഷം ചെയ്യാൻ ഉദ്ദേശിച്ചുള്ള.”
അക്ഷ. “നുണയുടെ.”
അക്ഷ. “മൃദുവായ നാവിന്‌.”
മറ്റൊരു സാധ്യത “ആശ്രയിക്കാൻ കൊള്ളാത്തവനെ.”
അഥവാ “ക്ഷാരത്തിന്‌.”
അതായത്‌, അയാളെ മയപ്പെടുത്തി അയാളുടെ മനസ്സിന്റെ കാഠിന്യം ഉരുക്കിക്കളയും.
അഥവാ “സ്വൈരം കെടുത്തുന്ന.”
അഥവാ “ദുഷ്ടനുമായി രമ്യതയിലാകുന്ന.” അക്ഷ. “ദുഷ്ടന്റെ മുന്നിൽ ഇടറുന്ന.”
അഥവാ “സ്വന്തം ആത്മാവിനു മേൽ നിയന്ത്രണമില്ലാത്തവൻ.”