സുഭാഷിതങ്ങൾ 26:1-28

  • മടിയന്മാരെക്കുറിച്ചുള്ള വിവരണം (13-16)

  • മറ്റുള്ളവരുടെ വഴക്കിൽ തലയിടരുത്‌ (17)

  • മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന തമാശകൾ ഒപ്പിക്കരുത്‌ (18, 19)

  • വിറകില്ലെങ്കിൽ തീയുമില്ല (20, 21)

  • പരദൂഷണക്കാരന്റെ വാക്കുകൾ രുചിയുള്ള ആഹാരംപോലെ (22)

26  വേനൽക്കാലത്ത്‌ മഞ്ഞും കൊയ്‌ത്തുകാലത്ത്‌ മഴയും പോലെവിഡ്‌ഢിക്ക്‌ ആദരവ്‌ ചേരില്ല.+   പക്ഷിക്കു പറക്കാനും മീവൽപ്പക്ഷിക്കു പാറിപ്പറക്കാനും കാരണമുണ്ട്‌;ഒരു കാരണവുമില്ലാതെ ശാപവും വരില്ല.*   കുതിരയ്‌ക്കു ചാട്ട, കഴുതയ്‌ക്കു കടിഞ്ഞാൺ;+വിഡ്‌ഢികളുടെ മുതുകിനു വടി.+   വിഡ്‌ഢിയുടെ വിഡ്‌ഢിത്തത്തിനു ചേർച്ചയിൽ മറുപടി പറയരുത്‌;അവന്റെ നിലവാരത്തിലേക്കു താഴരുത്‌.   വിഡ്‌ഢിയുടെ വിഡ്‌ഢിത്തത്തിനു ചേർച്ചയിൽ മറുപടി പറയുക;അല്ലെങ്കിൽ താൻ ബുദ്ധിമാനാണെന്ന്‌ അവൻ കരുതും.+   വിഡ്‌ഢിയെ കാര്യം ഏൽപ്പിക്കുന്നവൻസ്വന്തം കാൽ മുറിച്ചുകളയുകയും സ്വയം ദ്രോഹിക്കുകയും* ചെയ്യുന്നവനെപ്പോലെ.   വിഡ്‌ഢികളുടെ വായിലെ ജ്ഞാനമൊഴികൾമുടന്തന്റെ മുടന്തുള്ള* കാലുപോലെ.+   വിഡ്‌ഢിയെ ആദരിക്കുന്നത്‌കവണയിൽ കല്ലു കെട്ടിവെക്കുന്നതുപോലെ.+   വിഡ്‌ഢികളുടെ വായിലെ ജ്ഞാനമൊഴികൾകുടിയന്റെ കൈയിലെ മുൾച്ചെടിപോലെ. 10  വിഡ്‌ഢിയെയോ വഴിപോക്കനെയോ കൂലിക്കെടുക്കുന്നവൻലക്ഷ്യമില്ലാതെ* അമ്പ്‌ എയ്‌ത്‌ മുറിവേൽപ്പിക്കുന്നവനെപ്പോലെ. 11  വിഡ്‌ഢിത്തം ആവർത്തിക്കുന്നവൻസ്വന്തം ഛർദി തിന്നുന്ന നായയെപ്പോലെ.+ 12  സ്വയം ബുദ്ധിമാനാണെന്നു കരുതുന്നവനെ നീ കണ്ടിട്ടുണ്ടോ?+ അവനെക്കുറിച്ചുള്ളതിലും പ്രതീക്ഷ വിഡ്‌ഢിയെക്കുറിച്ചുണ്ട്‌. 13  “വഴിയിൽ ഒരു സിംഹമുണ്ട്‌,തെരുവിലൂടെ* ഒരു സിംഹം നടക്കുന്നു” എന്നു മടിയൻ പറയുന്നു.+ 14  വാതിൽ വിജാഗിരിയിൽ* തിരിയുന്നതുപോലെമടിയൻ കിടക്കയിൽ കിടന്ന്‌ തിരിയുന്നു.+ 15  മടിയൻ കൈ പാത്രത്തിലേക്കു കൊണ്ടുപോകുന്നു;എന്നാൽ ഭക്ഷണം വായിലേക്കു കൊണ്ടുപോകാൻ അവനു വയ്യാ.+ 16  വിവേകത്തോടെ മറുപടി പറയുന്ന ഏഴു പേരെക്കാൾതാൻ ബുദ്ധിമാനാണെന്നു മടിയൻ കരുതുന്നു. 17  വഴിയിൽ ആരെങ്കിലും വഴക്കു കൂടുന്നതു കണ്ട്‌ ദേഷ്യപ്പെടുന്നവൻ*+പട്ടിയുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ. 18  അയൽക്കാരനെ പറ്റിച്ചിട്ട്‌, “ഞാൻ ഒരു തമാശ ഒപ്പിച്ചതാണ്‌” എന്നു പറയുന്നവൻ 19  അമ്പുകളും തീയമ്പുകളും മരണവും* എയ്യുന്ന ഭ്രാന്തനെപ്പോലെ.+ 20  വിറകില്ലെങ്കിൽ തീ കെട്ടുപോകും;പരദൂഷണക്കാരനില്ലെങ്കിൽ കലഹം ശമിക്കും.+ 21  മരക്കരി കനലിനും വിറകു തീക്കും എന്നപോലെവഴക്ക്‌ ഉണ്ടാക്കുന്നവൻ കലഹം ഊതിക്കത്തിക്കുന്നു.+ 22  പരദൂഷണം പറയുന്നവന്റെ വാക്കുകൾ രുചിയുള്ള ആഹാരംപോലെ;അതു വിഴുങ്ങുമ്പോൾ നേരെ വയറ്റിലേക്കു പോകുന്നു.+ 23  ദുഷ്ടഹൃദയത്തിൽനിന്നുള്ള ഹൃദ്യമായ വാക്കുകൾ*+മൺപാത്രക്കഷണത്തിൽ വെള്ളി പൂശിയതുപോലെ. 24  മറ്റുള്ളവരെ വെറുക്കുന്നവൻ അക്കാര്യം വായ്‌കൊണ്ട്‌ മറയ്‌ക്കുന്നു;എന്നാൽ അവന്റെ ഉള്ളിൽ അപ്പോഴും വഞ്ചനയാണ്‌. 25  അവൻ ഹൃദ്യമായി സംസാരിക്കുന്നെങ്കിലും അവനെ വിശ്വസിക്കരുത്‌;അവന്റെ ഹൃദയത്തിൽ ഏഴു ദുഷ്ടവിചാരങ്ങളുണ്ട്‌.* 26  അവൻ വഞ്ചനയോടെ തന്റെ ശത്രുത മറച്ചുവെച്ചാലുംസഭയിൽ അവന്റെ ദുഷ്ടത വെളിപ്പെടും. 27  ഒരുവൻ കുഴിക്കുന്ന കുഴിയിൽ അവൻതന്നെ വീഴും;+കല്ല്‌ ഉരുട്ടിമാറ്റുന്നവന്റെ നേരെ അത്‌ ഉരുണ്ടുവരും. 28  നുണ പറയുന്ന നാവ്‌ താൻ തകർത്തവരെ വെറുക്കുന്നു;മുഖസ്‌തുതി പറയുന്ന വായ്‌ നാശം വരുത്തുന്നു.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അർഹിക്കാത്ത ശാപം ഫലിക്കില്ല.”
അക്ഷ. “അക്രമം കുടിക്കുകയും.”
അഥവാ “തൂങ്ങിയാടുന്ന.”
അഥവാ “എല്ലാവരെയും.”
അഥവാ “പൊതുചത്വരത്തിലൂടെ.”
അഥവാ “കുടുമയിൽ.”
മറ്റൊരു സാധ്യത “അതിൽ തലയിടുന്നവൻ.”
അഥവാ “മാരകമായ അസ്‌ത്രങ്ങളും.”
അക്ഷ. “ജ്വലിക്കുന്ന ചുണ്ടുകളുള്ള ദുഷ്ടഹൃദയം.”
അഥവാ “ഹൃദയം അങ്ങേയറ്റം അറപ്പുളവാക്കുന്നതാണ്‌.”