സുഭാഷിതങ്ങൾ 27:1-27

  • കൂട്ടുകാരന്റെ ശാസന ഗുണം ചെയ്യും (5, 6)

  • മകനേ, എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക (11)

  • ഇരുമ്പ്‌ ഇരുമ്പിനു മൂർച്ച കൂട്ടുന്നു (17)

  • നിന്റെ ആട്ടിൻപറ്റത്തെ നന്നായി അറിയുക (23)

  • സമ്പത്ത്‌ എന്നുമുണ്ടായിരിക്കില്ല (24)

27  നാളെയെക്കുറിച്ച്‌ വീമ്പിളക്കരുത്‌;ഓരോ ദിവസവും എന്തു സംഭവിക്കുമെന്നു* നിനക്ക്‌ അറിയില്ലല്ലോ.+   നിന്റെ വായല്ല, മറ്റുള്ളവരാണു നിന്നെ പുകഴ്‌ത്തേണ്ടത്‌;നിന്റെ ചുണ്ടുകളല്ല, മറ്റുള്ളവരാണു നിന്നെ പ്രശംസിക്കേണ്ടത്‌.+   കല്ലിനും മണ്ണിനും ഭാരമുണ്ട്‌;എന്നാൽ വിഡ്‌ഢി വരുത്തുന്ന അസ്വസ്ഥതകൾ അവയിലും ഭാരമുള്ളവ.+   നിഷ്‌ഠുരമായ ക്രോധവും പ്രളയംപോലുള്ള കോപവും ഉണ്ട്‌;എന്നാൽ അസൂയ* ആർക്കു സഹിക്കാനാകും?+   മൂടിവെച്ചിരിക്കുന്ന സ്‌നേഹത്തെക്കാൾ തുറന്ന ശാസന നല്ലത്‌.+   കൂട്ടുകാരൻ വരുത്തുന്ന മുറിവുകൾ വിശ്വസ്‌തതയുടെ ലക്ഷണം;+എന്നാൽ ശത്രുവിന്റെ ചുംബനങ്ങൾ അനേകം.*   വയറു നിറഞ്ഞിരിക്കുന്നവനു തേനടയിലെ* തേൻപോലും വേണ്ടാ;എന്നാൽ വിശന്നിരിക്കുന്നവനു കയ്‌പുപോലും മധുരം.   വീടു വിട്ട്‌ അലയുന്ന മനുഷ്യനുംകൂടു വിട്ട്‌ അലയുന്ന പക്ഷിയും ഒരുപോലെ.   എണ്ണയും സുഗന്ധക്കൂട്ടും ഹൃദയത്തിനു സന്തോഷമേകുന്നു;ആത്മാർഥമായ ഉപദേശത്തിൽനിന്ന്‌ ഉളവായ മധുരമായ സൗഹൃദവും അതുപോലെ.+ 10  നിന്റെ കൂട്ടുകാരനെയും അപ്പന്റെ കൂട്ടുകാരനെയും ഉപേക്ഷിക്കരുത്‌;നിനക്ക്‌ ആപത്തു വരുമ്പോൾ സഹോദരന്റെ വീട്ടിൽ പോകരുത്‌;അകലെയുള്ള സഹോദരനെക്കാൾ അടുത്തുള്ള അയൽക്കാരൻ നല്ലത്‌.+ 11  എന്നെ നിന്ദിക്കുന്നവനു മറുപടി കൊടുക്കാൻ എനിക്കു കഴിയേണ്ടതിന്‌,+മകനേ, നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.+ 12  വിവേകമുള്ളവൻ ആപത്തു കണ്ട്‌ ഒളിക്കുന്നു;+എന്നാൽ അനുഭവജ്ഞാനമില്ലാത്തവൻ നേരെ അതിൽ ചെന്ന്‌ ചാടി ഭവിഷ്യത്തുകൾ അനുഭവിക്കുന്നു.* 13  ഒരുവൻ അന്യനു ജാമ്യം നിന്നിട്ടുണ്ടെങ്കിൽ അവന്റെ വസ്‌ത്രം പിടിച്ചുവാങ്ങുക;ഒരു അന്യദേശക്കാരിക്കുവേണ്ടി* അങ്ങനെ ചെയ്‌തിട്ടുണ്ടെങ്കിൽ അവനിൽനിന്ന്‌ പണയവസ്‌തു പിടിച്ചെടുക്കുക.+ 14  ഒരുവൻ അതികാലത്ത്‌ കൂട്ടുകാരനെ ഉറക്കെ അനുഗ്രഹിച്ചാൽഅത്‌ അവന്‌ ഒരു ശാപമായി കണക്കിടും. 15  ദിവസം മുഴുവൻ ചോർന്നൊലിക്കുന്ന മേൽക്കൂരയും വഴക്കടിക്കുന്ന* ഭാര്യയും ഒരുപോലെ.+ 16  അവളെ നിയന്ത്രിക്കാൻ കഴിയുന്നവനു കാറ്റിനെയും നിയന്ത്രിക്കാനാകും;അവനു വലതുകൈകൊണ്ട്‌ എണ്ണ മുറുകെ പിടിക്കാനാകും. 17  ഇരുമ്പ്‌ ഇരുമ്പിനു മൂർച്ച കൂട്ടുന്നു;മനുഷ്യൻ കൂട്ടുകാരനു മൂർച്ച കൂട്ടുന്നു.+ 18  അത്തി മരത്തെ പരിപാലിക്കുന്നവൻ അതിന്റെ പഴം തിന്നും;+യജമാനനെ നന്നായി ശുശ്രൂഷിക്കുന്നവന്‌ ആദരവ്‌ ലഭിക്കും.+ 19  വെള്ളത്തിൽ മുഖം പ്രതിഫലിക്കുന്നു;ഒരു മനുഷ്യന്റെ ഹൃദയത്തിൽ മറ്റൊരുവന്റെ ഹൃദയം പ്രതിഫലിക്കുന്നു. 20  ശവക്കുഴിക്കും വിനാശത്തിന്റെ സ്ഥലത്തിനും ഒരിക്കലും തൃപ്‌തിയാകുന്നില്ല;+മനുഷ്യന്റെ കണ്ണുകളും ഒരിക്കലും തൃപ്‌തിപ്പെടുന്നില്ല. 21  വെള്ളിക്കു ശുദ്ധീകരണപാത്രം, സ്വർണത്തിനു ചൂള;+മനുഷ്യനെ പരിശോധിക്കുന്നതോ അവനു ലഭിക്കുന്ന പ്രശംസ.* 22  ഉരലിൽ ഇട്ട്‌ ധാന്യം ഇടിക്കുന്നതുപോലെവിഡ്‌ഢിയെ ഉലക്കകൊണ്ട്‌ ഇടിച്ചാലുംവിഡ്‌ഢിത്തം അവനെ വിട്ട്‌ പോകില്ല. 23  നിന്റെ ആട്ടിൻപറ്റത്തിന്റെ അവസ്ഥ നീ നന്നായി അറിഞ്ഞിരിക്കണം. നിന്റെ ആടുകളെ നന്നായി പരിപാലിക്കുക.*+ 24  സമ്പത്ത്‌ എന്നുമുണ്ടായിരിക്കില്ല;+കിരീടം തലമുറകളോളം നിലനിൽക്കില്ല. 25  പുല്ല്‌ ഇല്ലാതാകുന്നു, പുതുനാമ്പുകൾ മുളച്ചുവരുന്നു;മലകളിലെ സസ്യങ്ങൾ പറിച്ചുകൂട്ടുന്നു. 26  ആൺചെമ്മരിയാടുകൾ നിനക്കു വസ്‌ത്രം നൽകുന്നു;ആൺകോലാടുകൾ വയലിനുള്ള വില തരുന്നു. 27  നിനക്കും നിന്റെ വീട്ടിലുള്ളവർക്കും ആവശ്യത്തിന്‌ ആട്ടിൻപാലുണ്ടായിരിക്കും;നിന്റെ ദാസിമാരെയും നീ അതുകൊണ്ട്‌ പോറ്റും.

അടിക്കുറിപ്പുകള്‍

അക്ഷ. “പ്രസവിക്കുമെന്ന്‌.”
അഥവാ “സംശയം.” അതായത്‌, വിവാഹപങ്കാളിയുടെ വിശ്വസ്‌തതയിലുള്ള സംശയം.
മറ്റൊരു സാധ്യത “ആത്മാർഥതയില്ലാത്തത്‌; മനസ്സില്ലാമനസ്സോടെ തരുന്നത്‌.”
അഥവാ “തേനീച്ചക്കൂട്ടിലെ.”
അഥവാ “അതിന്റെ പിഴയൊടുക്കേണ്ടിവരുന്നു.”
അഥവാ “അന്യദേശക്കാരനുവേണ്ടി.”
അഥവാ “സ്വൈരം കെടുത്തുന്ന.”
അഥവാ “മനുഷ്യനോ അവന്റെ പ്രശംസ.”
അഥവാ “ശ്രദ്ധിക്കുക.”