സുഭാഷിതങ്ങൾ 3:1-35

  • ജ്ഞാനിയായിരുന്ന്‌ യഹോവയിൽ ആശ്രയിക്കുക (1-12)

    • വിലയേറിയ വസ്‌തുക്കൾ കൊടുത്ത്‌ യഹോവയെ ബഹുമാനിക്കുക (9)

  • ജ്ഞാനം സന്തോഷം തരും (13-18)

  • ജ്ഞാനം സുരക്ഷിതത്വം തരും (19-26)

  • മറ്റുള്ളവരോടുള്ള ശരിയായ പെരുമാറ്റം (27-35)

    • സാധിക്കുമ്പോഴെല്ലാം മറ്റുള്ളവർക്കു നന്മ ചെയ്യുക (27)

3  മകനേ, എന്റെ ഉപദേശങ്ങൾ* മറക്കരുത്‌;നീ ഹൃദയപൂർവം എന്റെ കല്‌പനകൾ അനുസരിക്കുക.   അങ്ങനെ ചെയ്‌താൽ നിനക്കു ദീർഘായുസ്സ്‌ ഉണ്ടാകും;നീ സമാധാനത്തോടെ അനേകം വർഷങ്ങൾ ജീവിച്ചിരിക്കും.+   അചഞ്ചലസ്‌നേഹവും വിശ്വസ്‌തതയും* കൈവിടരുത്‌.+ അവ നിന്റെ കഴുത്തിൽ അണിയുക;ഹൃദയത്തിന്റെ പലകകളിൽ എഴുതിവെക്കുക.+   അപ്പോൾ ദൈവത്തിനും മനുഷ്യർക്കും നിന്നോടു പ്രീതി തോന്നും;നിനക്ക്‌ ഉൾക്കാഴ്‌ചയുണ്ടെന്ന്‌ അവർ മനസ്സിലാക്കും.+   പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക;+സ്വന്തം വിവേകത്തിൽ* ആശ്രയം വെക്കരുത്‌.*+   എന്തു ചെയ്യുമ്പോഴും ദൈവത്തെ ഓർത്തുകൊള്ളുക;+അപ്പോൾ ദൈവം നിന്റെ വഴികൾ നേരെയാക്കും.+   നീ ബുദ്ധിമാനാണെന്നു നിനക്കു സ്വയം തോന്നരുത്‌;+ യഹോവയെ ഭയപ്പെട്ട്‌ തിന്മ വിട്ടുമാറുക.   അതു നിന്റെ ശരീരത്തിനു* സുഖവുംനിന്റെ അസ്ഥികൾക്ക്‌ ഉന്മേഷവും പകരും.   നിന്റെ വിലയേറിയ വസ്‌തുക്കളും+വിളവുകളുടെയെല്ലാം* ആദ്യഫലവും*+ കൊടുത്ത്‌ യഹോവയെ ബഹുമാനിക്കുക. 10  അപ്പോൾ നിന്റെ സംഭരണശാലകൾ നിറയും;+നിന്റെ സംഭരണികൾ* പുതുവീഞ്ഞുകൊണ്ട്‌ നിറഞ്ഞുകവിയും. 11  മകനേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്‌;+ദൈവത്തിന്റെ ശാസനയെ വെറുക്കരുത്‌.+ 12  ഒരു അപ്പൻ താൻ ഇഷ്ടപ്പെടുന്ന മകനെ ശാസിക്കുന്നതുപോലെ+യഹോവ താൻ സ്‌നേഹിക്കുന്നവരെ ശാസിക്കുന്നു.+ 13  ജ്ഞാനം+ നേടുകയുംവകതിരിവ്‌ സമ്പാദിക്കുകയും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ. 14  അതു സമ്പാദിക്കുന്നതു വെള്ളി സമ്പാദിക്കുന്നതിനെക്കാളുംഅതു നേടുന്നതു* സ്വർണം നേടുന്നതിനെക്കാളും ഏറെ നല്ലത്‌.+ 15  അതു പവിഴക്കല്ലുകളെക്കാൾ* വിലയേറിയതാണ്‌;നീ ആഗ്രഹിക്കുന്നതൊന്നും അതിനു തുല്യമാകില്ല. 16  അതിന്റെ വലതുകൈയിൽ ദീർഘായുസ്സുംഇടതുകൈയിൽ സമ്പത്തും മഹത്ത്വവും ഉണ്ട്‌. 17  അതിന്റെ വഴികൾ സന്തോഷകരമാണ്‌;അതിന്റെ പാതകളെല്ലാം സമാധാനപൂർണമാണ്‌.+ 18  അതു കൈവശമാക്കുന്നവർക്ക്‌ അതു ജീവവൃക്ഷമായിരിക്കും;അതിനെ മുറുകെ പിടിക്കുന്നവർ സന്തുഷ്ടർ എന്ന്‌ അറിയപ്പെടും.+ 19  യഹോവ ജ്ഞാനത്താൽ ഭൂമി സ്ഥാപിച്ചു;+ വിവേകത്താൽ ആകാശം ഉറപ്പിച്ചു.+ 20  തന്റെ അറിവുകൊണ്ട്‌ ദൈവം ആഴമുള്ള വെള്ളത്തെ വിഭജിച്ചു;മേഘാവൃതമായ ആകാശത്തുനിന്ന്‌ ദൈവം മഞ്ഞു പൊഴിച്ചു.+ 21  മകനേ, അവയിൽനിന്ന്‌* കണ്ണെടുക്കരുത്‌; ജ്ഞാനവും* ചിന്താശേഷിയും കാത്തുസൂക്ഷിക്കുക. 22  അവ നിനക്കു ജീവൻ നൽകും;അവ നിന്റെ കഴുത്തിന്‌ ഒരു അലങ്കാരമായിരിക്കും. 23  അപ്പോൾ നീ നിന്റെ വഴിയിലൂടെ സുരക്ഷിതനായി നടക്കും;നിന്റെ കാലുകൾ ഒരിക്കലും ഇടറില്ല.*+ 24  നീ പേടികൂടാതെ കിടക്കും;+നീ സുഖമായി കിടന്ന്‌ ഉറങ്ങും.+ 25  പെട്ടെന്ന്‌ ഉണ്ടാകുന്ന ആപത്തുകളെ നീ ഭയപ്പെടില്ല;+ദുഷ്ടന്മാരുടെ മേൽ വീശുന്ന കൊടുങ്കാറ്റിനെ നീ പേടിക്കില്ല.+ 26  യഹോവ എന്നെന്നും നിനക്കു ധൈര്യം പകരും;+നിന്റെ കാൽ കെണിയിൽ കുടുങ്ങാതെ കാക്കും.+ 27  നിനക്കു നന്മ ചെയ്യാൻ കഴിവുള്ളപ്പോൾ,+സഹായം ചെയ്യേണ്ടവർക്ക്‌ അതു ചെയ്യാതിരിക്കരുത്‌.+ 28  അയൽക്കാരൻ ചോദിക്കുന്നത്‌ ഇപ്പോൾ കൊടുക്കാൻ പറ്റുമെങ്കിൽ, “പോയിട്ട്‌ നാളെ വരൂ, നാളെ തരാം” എന്ന്‌ അവനോടു പറയരുത്‌. 29  അയൽക്കാരൻ സുരക്ഷിതനായി നിനക്ക്‌ അരികെ താമസിക്കുമ്പോൾഅവനെ ദ്രോഹിക്കാൻ നീ പദ്ധതിയിടരുത്‌.+ 30  നിന്നോട്‌ ഒരു ദ്രോഹവും ചെയ്‌തിട്ടില്ലാത്ത മനുഷ്യനുമായിനീ വെറുതേ വഴക്ക്‌ ഉണ്ടാക്കരുത്‌.+ 31  അക്രമം കാട്ടുന്നവനോടു നിനക്ക്‌ അസൂയ തോന്നരുത്‌;+അവന്റെ വഴികളൊന്നും നീ തിരഞ്ഞെടുക്കരുത്‌. 32  യഹോവ വഞ്ചകരെ വെറുക്കുന്നു,+നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്‌.+ 33  ദുഷ്ടന്റെ വീടിന്മേൽ യഹോവയുടെ ശാപമുണ്ട്‌;+എന്നാൽ നീതിമാന്റെ ഭവനത്തെ ദൈവം അനുഗ്രഹിക്കുന്നു.+ 34  പരിഹസിക്കുന്നവരെ ദൈവം പരിഹസിക്കുന്നു;+എന്നാൽ സൗമ്യതയുള്ളവരോടു ദൈവം പ്രീതി കാണിക്കുന്നു.+ 35  ജ്ഞാനിക്കു ബഹുമാനം ലഭിക്കും,എന്നാൽ അപമാനം വിഡ്‌ഢികൾക്ക്‌ ഒരു അഭിമാനം.+

അടിക്കുറിപ്പുകള്‍

അഥവാ “നിയമം.”
അഥവാ “സത്യവും.”
അഥവാ “വകതിരിവിൽ.”
അക്ഷ. “ഊന്നരുത്‌.”
അക്ഷ. “പൊക്കിളിന്‌.”
അഥവാ “ഏറ്റവും നല്ലതും.”
അഥവാ “വരുമാനത്തിന്റെയെല്ലാം.”
അഥവാ “മുന്തിരിച്ചക്കുകൾ.”
അഥവാ “ലാഭമായി അതു നേടുന്നത്‌.”
പദാവലി കാണുക.
തെളിവനുസരിച്ച്‌ മുൻവാക്യങ്ങളിൽ കാണുന്ന, ദൈവത്തിന്റെ ഗുണങ്ങളെ കുറിക്കുന്നു.
അഥവാ “പ്രായോഗികജ്ഞാനവും.”
അഥവാ “ഒരിടത്തും തട്ടില്ല.”